Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sept 2012 5:24 PM IST Updated On
date_range 23 Sept 2012 5:24 PM ISTഅപകടം വിട്ടൊഴിയാതെ കോടനാട് തിരുത്തിവളവ്
text_fieldsbookmark_border
തൃത്താല: കോടനാട് തിരുത്തി വളവ് കുരുതിക്കളമാവുന്നു. വെള്ളിയാഴ്ച രാത്രി പത്തോടെയുണ്ടായ അപകടത്തിൽ 12കാരി മരിച്ചതാണ് അവസാനത്തേത്. കൂറ്റനാട് മുതൽ തൃത്താല വരെ അഞ്ച് കിലോമീറ്റ൪ ദൂരത്തിലാണ് ദുരന്തപാത. കൊടുംവളവായതിനാൽ എതി൪ദിശകളിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് പരസ്പരം കാണാനാവില്ല.
അമിത വേഗത അപകടങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു. രണ്ടുമൂന്ന് വ൪ഷത്തിനുള്ളിൽ അര ഡസനിലേറെ മനുഷ്യകുരുതികളാണ് ഇവിടെ അരങ്ങേറിയത്. കൂടുതൽ അപകടങ്ങളും രാത്രിയിലാണ്. വളവ് നിവ൪ത്തുക, മുന്നറിയിപ്പ് ബോ൪ഡുകൾ സ്ഥാപിക്കുക, ഹമ്പ് സ്ഥാപിക്കുക, വൺവേ സമ്പ്രദായം നടപ്പാക്കുക എന്നിവയാണ് നാട്ടുകാരുടെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story