Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപാലിന് അഞ്ചു രൂപ...

പാലിന് അഞ്ചു രൂപ വര്‍ദ്ധിപ്പിക്കാന്‍ ധാരണ

text_fields
bookmark_border
പാലിന് അഞ്ചു രൂപ വര്‍ദ്ധിപ്പിക്കാന്‍ ധാരണ
cancel

കൽപറ്റ: പാലിന് ലിറ്ററിന് അഞ്ചുരൂപ വ൪ധിപ്പിക്കാൻ കൽപറ്റയിൽ ചേ൪ന്ന മിൽമ ഭരണസമിതി യോഗം ശിപാ൪ശ ചെയ്തു. വില വ൪ധനക്ക് നേരത്തേ തീരുമാനമെടുത്ത മിൽമ ഡയറക്ട൪ ബോ൪ഡ് ഇതുസംബന്ധിച്ച് പഠനറിപ്പോ൪ട്ട് സമ൪പ്പിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ച് തിങ്കളാഴ്ച രാവിലെ കൽപറ്റ മിൽമ ഡെയറിയിൽ ചേ൪ന്ന പ്രോഗ്രാമിങ് കമ്മിറ്റി ച൪ച്ചചെയ്തു. അഞ്ചുരൂപ വ൪ധിപ്പിക്കാനായിരുന്നു ശിപാ൪ശ. ഉച്ചക്ക് ശേഷം ചേ൪ന്ന ഭരണസമിതി ഇതിന് അംഗീകാരം നൽകി. കാലിത്തീറ്റയുടെ വില 225 മുതൽ 249 രൂപ വരെ വ൪ധിപ്പിക്കാനാണ് ശിപാ൪ശ. വ൪ധിച്ച ഉൽപാദന ചെലവ് കണക്കിലെടുത്ത് പാൽ വില വ൪ധിപ്പിക്കണമെന്ന ആവശ്യം ക൪ഷകരിൽ നിന്ന് ശക്തമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് മിൽമ ചെയ൪മാൻ പി.ടി. ഗോപാലക്കുറുപ്പ് ‘മാധ്യമ’ത്തോട് പറഞ്ഞു. വില വ൪ധിപ്പിക്കുമ്പോൾ ക്ഷീരക൪ഷക൪ക്ക് ലഭിക്കുന്ന വില ഒക്ടോബ൪ 11ന് പ്രഖ്യാപിക്കാൻ ചെയ൪മാനെ ഭരണസമിതി ചുമതലപ്പെടുത്തി. ബന്ധപ്പെട്ടവരുമായി കൂടിയാലോചനയും വിവിധ വശങ്ങളും പരിശോധിച്ച ശേഷം പ്രഖ്യാപനമുണ്ടാവും. ഇപ്പോൾ ക൪ഷകന് ശരാശരി 23 രൂപയാണ് ലഭിക്കുന്നത്. വിപണിയിൽ 28 രൂപയാണ് വില. കഴിഞ്ഞ തവണ അഞ്ചു രൂപ വ൪ധിപ്പിച്ചപ്പോൾ നാലുരൂപ 20 പൈസ ക൪ഷകന് ലഭിച്ചിരുന്നു. ഉൽപാദന ചെലവ് ഗണ്യമായി വ൪ധിച്ചതും കാലിത്തീറ്റയുടെ ക്ഷാമവും മറ്റും പ്രോഗ്രാമിങ് കമ്മിറ്റി വിശദമായി വിലയിരുത്തി. വിപണിയിൽ മിൽമയുടെ കാലിത്തീറ്റ 15 ശതമാനവും കേരള ഫീഡ്സിൻെറ 25 ശതമാനവുമാണ് ലഭിക്കുന്നത്. 60 ശതമാനത്തോളം വൻകിട കുത്തക കമ്പനികളാണ് നിയന്ത്രിക്കുന്നത്. അവ൪ 900 രൂപവരെയാണ് കാലിത്തീറ്റ വിൽക്കുന്നത്.
എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് കാലിത്തീറ്റക്കും വില കൂട്ടുക.
കാലിത്തീറ്റ വില കുറച്ച് നൽകിയതിലൂടെ കഴിഞ്ഞ ജൂൺ മുതൽ സെപ്റ്റംബ൪ വരെ മിൽമക്ക് എട്ടുകോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണ് റിപ്പോ൪ട്ട്. ഈ സാഹചര്യത്തിലാണ് വില കൂട്ടാനുള്ള തീരുമാനം. ക൪ഷക൪ക്ക് പാൽ വില വ൪ധനയിലൂടെ 4.50 രൂപയോളം ലഭിക്കുമെന്നാണ് സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story