Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസര്‍വകലാശാല ഭൂമിദാന...

സര്‍വകലാശാല ഭൂമിദാന കേസ് നിയമപരമായി നേരിടും -ലീഗ്

text_fields
bookmark_border
സര്‍വകലാശാല ഭൂമിദാന കേസ് നിയമപരമായി നേരിടും -ലീഗ്
cancel

മലപ്പുറം: കാലിക്കറ്റ് സ൪വകലാശാലയിലെ ഭൂമിദാന കേസ് നിയമപരമായി നേരിടുമെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയംഗം ഇ.ടി. മുഹമ്മദ് ബഷീ൪ എം.പിയും സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദും വാ൪ത്താസമ്മേളനത്തിൽ വ്യക്തമാക്കി. ചില സംഘടനകൾക്ക് ഭൂമി നൽകാൻ തീരുമാനിച്ചത് സ൪വകലാശാലയാണ്. ഇതിൽ ലീഗിന് പങ്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. ഈ സംഘടനകൾക്ക് ഭൂമി നൽകാൻ പാ൪ട്ടി ആവശ്യപ്പെട്ടിട്ടില്ല. നേതാക്കൾ അംഗങ്ങളായ നിരവധി സംഘടനകളുണ്ട്. ഹൈദരലി തങ്ങൾ സംസ്ഥാനത്തെ നിരവധി പള്ളികളുടെ ഖാദിയാണ്. എന്നുവെച്ച് ഈ പള്ളികളുടെ തീരുമാനങ്ങൾ മുസ്ലിംലീഗ് തീരുമാനമാവില്ലല്ലോ.
സ൪വകലാശാല ഭൂമി നൽകാൻ തീരുമാനിച്ചത് വിവാദമായപ്പോൾ നടപടി നി൪ത്തിവെക്കണമെന്നാണ് പാ൪ട്ടി ആവശ്യപ്പെട്ടത്. സ൪വകലാശാല ഇത്തരം വിവാദ തീരുമാനം എടുക്കാൻ പാടില്ലായിരുന്നുവെന്നും ഇ.ടി. മുഹമ്മദ് ബഷീ൪ പറഞ്ഞു.
മുസ്ലിം ലീഗിനെതിരെ അനാവശ്യമായ പ്രതികരണം നടത്തുന്നവ൪ ലീഗ് എന്ത് അപരാധമാണ് ചെയ്തതെന്ന് വ്യക്തമാക്കണം. ഞങ്ങളുടെ ഏതു നടപടിയാണ് അമിതാധികാരമെന്ന് പറയണം. ആരുമായും സംസാരിക്കാൻ ലീഗ് തയാറാണ്. എൻ.എസ്.എസ് നേതൃത്വത്തിന് ലീഗ് കത്തെഴുതിയിട്ടില്ല. എന്നാൽ, ഏതു സംഘടനയുമായും രാഷ്ട്രീയ ച൪ച്ചക്ക് ലീഗ് ഒരുക്കമാണ്.
ലീഗ് ഏതു കാര്യം പറയുമ്പോഴും സാമുദായികമായും വ൪ഗീയമായും വ്യാഖ്യാനിക്കുന്നത് ശരിയായ പ്രവണതയല്ല. മദ്യം നിരോധിക്കണമെന്ന് ആദ്യമായി പറഞ്ഞത് ലീഗല്ല. ഭരണഘടനയിൽ പറഞ്ഞിട്ടുള്ളതാണ്. മഹാത്മാഗാന്ധി, ശ്രീനാരായണ ഗുരു തുടങ്ങി അനേകം മഹാന്മാ൪ സമ്പൂ൪ണ മദ്യനിരോധം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ലീഗ് അത് പറയുമ്പോൾ അതെങ്ങനെ ചെത്തുതൊഴിലാളികളുടെ സമുദായത്തെ ലക്ഷ്യം വെച്ചാവുമെന്ന് ഇ.ടി ചോദിച്ചു.
ലീഗ് എവിടെയും അമിതാധികാരം പ്രയോഗിച്ചിട്ടില്ല. വേങ്ങരയിൽ സ൪ക്കാ൪ മേഖലയിൽ പ്രഖ്യാപിച്ച കോളജ് സ൪ക്കാ൪ മേഖലയിൽതന്നെ തുടങ്ങുമെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story