Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightപരീക്ഷകളും വാല്വേഷനും:...

പരീക്ഷകളും വാല്വേഷനും: ഹയര്‍സെക്കന്‍ഡറി പഠനം താളംതെറ്റുന്നു

text_fields
bookmark_border
പരീക്ഷകളും വാല്വേഷനും: ഹയര്‍സെക്കന്‍ഡറി പഠനം താളംതെറ്റുന്നു
cancel

പയ്യന്നൂ൪: വിവിധ പരീക്ഷകളും ഉത്തരക്കടലാസ് പരിശോധനകളും കാരണം സംസ്ഥാനത്ത് ഹയ൪സെക്കൻഡറി പഠനം താളംതെറ്റുന്നു. തുട൪ച്ചയായി ക്ളാസുകൾക്ക് അവധി നൽകേണ്ടിവരുകയും അധ്യാപക൪ക്ക് പരീക്ഷാ ഉത്തരക്കടലാസ് പരിശോധനാ ജോലിയിൽ ഏ൪പ്പെടേണ്ടിവരുകയും ചെയ്യുന്നതാണ് പഠനത്തെ ദോഷകരമായി ബാധിക്കുന്നത്.
നേരത്തേ നടന്ന ഇംപ്രൂവ്മെൻറ് പരീക്ഷയുടെ ഉത്തരക്കടലാസ് പരിശോധന ഇപ്പോഴും നടക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലാണ് ഇവ നടക്കുന്നത്. ഈ വിദ്യാലയങ്ങളിലെ അധ്യയനം നഷ്ടപ്പെടുന്നതിനു പുറമെ വാല്വേഷൻ ഡ്യൂട്ടിക്ക് നിയോഗിച്ച അധ്യാപക൪ക്ക് ക്ളാസെടുക്കാൻ സാധിക്കാത്ത സ്ഥിതിയുമുണ്ട്. ജൂണിൽ നടന്ന സേ പരീക്ഷയുടെ ഉത്തരക്കടലാസ് പരിശോധനയും ഒരാഴ്ചയിലധികം അധ്യയനം നഷ്ടപ്പെടുത്തി. ഹയ൪സെക്കൻഡറി, ഇംപ്രൂവ്മെൻറ് പരീക്ഷയുടെ ഉത്തരക്കടലാസ് പരിശോധന ഒക്ടോബ൪ മൂന്നിന് തുടങ്ങി. ഇപ്പോഴും പൂ൪ത്തിയായിട്ടില്ല. ഇതുമൂലം രണ്ടാഴ്ചയിലധികമാണ് അധ്യയനം മുടങ്ങിയത്.
മുൻ വ൪ഷങ്ങളിൽ മാ൪ച്ചിലെ പൊതുപരീക്ഷയോടൊപ്പം മാത്രമാണ് ഇംപ്രൂവ്മെൻറ് പരീക്ഷകളും എഴുതാൻ അവസരം നൽകിയിരുന്നത്. ഇത് മാറ്റിയതോടെ കൂടുതൽ പേ൪ പരീക്ഷയെഴുതാൻ തയാറാവുകയാണ്. 140 രൂപ പരീക്ഷാഫീസ് അടച്ചാൽ പരീക്ഷയെഴുതാമെന്ന സ്ഥിതിയാണ് നിലവിലുള്ളത്. മറ്റു പരീക്ഷകളോടൊപ്പം ഈ പരീക്ഷയും എഴുതാൻ അവസരം ലഭിക്കും. അതുകൊണ്ട് പരീക്ഷാ൪ഥികളുടെ എണ്ണം ക്രമാതീതമായി വ൪ധിക്കുകയാണ്. ഇതുമൂലം പരീക്ഷക്കും ഉത്തരക്കടലാസ് പരിശോധനക്കും കൃത്യമായ സമയക്രമം മുൻകൂട്ടി നിശ്ചയിക്കാൻ സാധിക്കാത്ത സ്ഥിതിയുണ്ട്.
പരീക്ഷകൾ പരമാവധി കുറക്കാൻ സ൪ക്കാ൪ തീരുമാനിച്ചിരുന്നു. മാത്രമല്ല മുമ്പ് പരീക്ഷ നടത്തിയ അധ്യാപക൪ക്കെതിരെ നടപടിയും എടുത്തിരുന്നു. ഇവിടെയാണ് ഇപ്പോൾ പരീക്ഷയുടെ ആധിക്യം മൂലം അധ്യയനം തന്നെ അവതാളത്തിലാവുന്നത്. ഹയ൪സെക്കൻഡറി വിദ്യാലയങ്ങളിലേക്ക് മാറ്റിയപ്പോൾ ഒന്നാംവ൪ഷ പരീക്ഷ ഒഴിവാക്കിയിരുന്നു. അടുത്തകാലത്താണ് പ്ളസ്വണിനുകൂടി പൊതുപരീക്ഷ ആരംഭിച്ചത്. ഇപ്പോൾ ഒന്നാംവ൪ഷ പരീക്ഷയുടെ മാ൪ക്കുകൂടി പരിഗണിച്ചാണ് പ്ളസ്വണിന് ശേഷം ഉപരിപഠനത്തിനുള്ള ഗ്രേഡ് നിശ്ചയിക്കുന്നത്.
മാ൪ച്ചിലെ പൊതുപരീക്ഷക്ക് നാലുമാസം മാത്രമാണ് ബാക്കിയുള്ളത്. ഇതിനിടയിൽ പാഠങ്ങൾ തീരാത്ത സ്ഥിതിയാണുള്ളത്. സ്പെഷൽ ക്ളാസുകളും മറ്റും ഉപയോഗപ്പെടുത്തിയാണ് അധ്യാപക൪ പാഠം തീ൪ക്കാൻ പാടുപെടുന്നത്. ഒരുദിവസംതന്നെ ക്ളാസിൽ കൂടുതൽ പഠനഭാരമാണ് വിദ്യാ൪ഥികളിൽ അടിച്ചേൽപിക്കുന്നത്. ഇത് പഠനനിലവാരം താഴാൻ ഇടയാക്കുമെന്ന് വിദ്യാഭ്യാസ വിദഗ്ധ൪ പറയുന്നു. ഇതിനുപുറമെ സ്ഥിര അധ്യാപക൪ ഇല്ലാത്തതും ഹയ൪സെക്കൻഡറിയുടെ താളംതെറ്റാൻ കാരണമാവുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story