Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനവതിയുടെ നിറവില്‍...

നവതിയുടെ നിറവില്‍ മലയാളിയുടെ മുത്തച്ഛന്‍

text_fields
bookmark_border
നവതിയുടെ നിറവില്‍ മലയാളിയുടെ മുത്തച്ഛന്‍
cancel

മലയാള സിനിമയുടെ മുത്തച്ഛന് അഥവാ എ.കെ.ജിയുടെ ഉണ്ണിക്ക് ഇന്ന് നവതിയുടെ നിറവ്. എ.കെ.ജി സഹോദരതുല്യ ബന്ധം പുല൪ത്തിയ ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് 2012ലെ നവമിയിൽ വന്നെത്തുന്ന നവതിയെ ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് പയ്യന്നൂരിനടുത്ത കോറോം ഗ്രാമവും ബന്ധുക്കളും.
ചലച്ചിത്രലോകത്തെ തിരക്കിനിടയിലും ഈ മുഖശ്രീ പുല്ലേരി വാധ്യാരില്ലത്തിൻെറ പൂമുഖത്ത് തെളിയുന്നു. അഭിനയവും ജീവിതവും ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് രണ്ടല്ല. അതുകൊണ്ടുതന്നെ ഇല്ലത്തെത്തുന്നവ൪ക്ക് കൃത്രിമത്വമില്ലാത്ത സ്വീകരണം ഏറ്റുവാങ്ങാം. നവതിയിൽ ഇന്ന് അതിഥിയായി പിണറായി വിജയൻ എത്തുമെന്ന പ്രതീക്ഷയിലാണ് ഇല്ലക്കാ൪.
76ാം വയസ്സിലാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി സിനിമയിലെത്തുന്നത്. മകളുടെ ഭ൪ത്താവും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയോടൊപ്പം കൊല്ലൂരിൽ മൂകാംബികാ ക്ഷേത്രത്തിൽ വെച്ചാണ് സംവിധായകൻ ജയരാജ്, ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ പരിചയപ്പെടുന്നത്. ദേശാടനത്തിലെ ‘പാച്ചു’വിൻെറ മുത്തച്ഛനായി അഭിനയിക്കാനുള്ള നടനെ തിരയുന്നതിനിടയിലായിരുന്നു കൂടിക്കാഴ്ച. കൈതപ്രത്തോട് കാര്യം പറഞ്ഞു. ബോളിവുഡ് നടന്മാരോട് ദേശീയ ചലച്ചിത്രമേളയിൽ ഈ കഥാപാത്രം മത്സരിച്ചതായി ചിന്തരവി വെളിപ്പെടുത്തിയിരുന്നു. അഭിനയം കണ്ട് നേരിട്ട് വിളിച്ചവരിൽ കമൽ ഹാസൻ ഉൾപ്പെടുന്നു. കമൽ ഹാസൻ ‘പമ്മൽ കെ സംബന്ധം’ ത്തിൽ അഭിനയിക്കാൻ നേരിട്ട് ക്ഷണിക്കുകയായിരുന്നു. രജനികാന്തിനൊപ്പവും വേഷമിട്ടു. പിന്നീട് നിരവധി വേഷങ്ങൾ. മലയാളി സ്വന്തം മുത്തച്ഛനായി ഈ നടനെ മനസ്സിൽ സൂക്ഷിക്കുന്നു.
ചലച്ചിത്ര ലോകത്തെത്തുന്നതിനു മുമ്പ് കമ്യൂണിസ്റ്റ് നേതാക്കളുടെ ഉണ്ണിയാണ് നമ്പൂതിരി. കമ്യൂണിസ്റ്റ് പാ൪ട്ടി നിരോധിച്ച കാലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ഇല്ലമായിരുന്നു നേതാക്കളുടെ ഷെൽട്ട൪. എഫ് ഏഴ് എന്നുപേരുള്ള ഒളിത്താവളത്തിൽ സംരക്ഷിക്കപ്പെട്ട നേതാക്കൾ നിരവധിയാണ്. എ.കെ.ജി, ഇ.എം.എസ്, സുബ്രഹ്മണ്യ ഷേണായി, ഇ.കെ. നായനാ൪, കെ.പി.ആ൪. ഗോപാലൻ, യജ്ഞമൂ൪ത്തി നമ്പൂതിരി തുടങ്ങിയ മഹാരഥന്മാ൪ ഈ പട്ടികയിലുണ്ട്. മലയാളിയുടെ മുത്തച്ഛനായി ചലച്ചിത്രലോകം പരിചയപ്പെടുന്നതിനു മുമ്പ് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കമ്യൂണിസ്റ്റ് ചരിത്രം പഴയ തലമുറ ഓ൪മിക്കും.
എം.എസ്.പിക്കാ൪ വന്ന് വീട് വളഞ്ഞപ്പോഴും ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മാതാവ് ദേവകി അന്ത൪ജനം എ.കെ.ജിയെ സംരക്ഷിച്ചു നി൪ത്തിയത് അദ്ദേഹം പറയാറുണ്ട്. ഇല്ലവുമായുള്ള സൗഹൃദം എല്ലാകാലത്തും എ.കെ.ജി നിലനി൪ത്തി. എം.പിയായപ്പോൾ ദൽഹിയിൽനിന്നും ദേവകി അന്ത൪ജനത്തെ അമ്മേ എന്ന് അഭിസംബോധനവെച്ചെഴുതിയ എ.കെ.ജിയുടെ കത്തുകൾ ഉണ്ണികൃഷ്ണൻ നമ്പൂതിരി നിധിപോലെ സൂക്ഷിക്കുന്നുണ്ട്.
1948ലെ കോറോം, മുനയൻകുന്ന് നെല്ലെടുപ്പ് കേസിലെ പ്രതികൾക്കും ഇല്ലം ഷെൽട്ടറൊരുക്കിയിരുന്നു. ജന്മിത്തത്തെ വെല്ലുവിളിച്ച ജന്മി കുടുംബം എന്ന ഖ്യാതി പുല്ലേരി വാധ്യാരില്ലത്തിന് ലഭിച്ചു. സേലം ജയിലിൽനിന്നും സാഹസികമായി ജയിൽ ചാടിയ എ.കെ.ജിക്ക് ഇല്ലം സുരക്ഷിതമായ താവളമായി. എ.കെ.ജി പ്രസംഗിക്കുന്ന വേദിയിൽ ആദ്യം ഉണ്ണികൃഷ്ണൻെറ പടപ്പാട്ടായിരുന്നു ഉയ൪ന്നുകേട്ടത്. കാലം കടന്നുപോയി വീട്ടുകാരണവ൪ താരപദവിയിലേക്ക് ഉയ൪ന്നപ്പോഴും കമ്യൂണിസ്റ്റ് ബന്ധം നിലനി൪ത്താൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി ശ്രമിക്കുന്നു. പയ്യന്നൂരിലെത്തുന്ന സി.പി.എം നേതാക്കൾ ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ വീട്ടിലെത്തി കാണാറുണ്ട്. കോടിയേരി ബാലകൃഷ്ണൻ മന്ത്രിയായപ്പോൾ ഇല്ലത്തെത്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ കണ്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story