ഹരിയാനക്ക് കൂച്ചുവിലങ്ങ്
text_fieldsലഖ് നോ: മദപ്പാട് കാണിച്ച ഹരി‘യാന’യെ തളക്കാൻ സ൪വസന്നാഹവുമായി കളത്തിലിറങ്ങിയ കേരളത്തിൻെറ ശ്രമം ഫലംകണ്ടതോടെ നാലാം ദിനത്തിൽ മുൻ ചാമ്പ്യന്മാ൪ക്ക് ഉജ്ജ്വല തിരിച്ചുവരവ്. 28ാമത് ദേശീയ ജൂനിയ൪ മീറ്റിൽ ഏഴ് സ്വ൪ണവും പത്ത് വെള്ളിയും അഞ്ച് വെങ്കലവും അക്കൗണ്ടിലേക്ക് കൂട്ടിച്ചേ൪ത്ത് കേരളം അതിശക്തമായ ലീഡുമായി മുന്നോട്ട്. ചൊവ്വാഴ്ച പിറന്നതിൽ ഏഴ് സ്വ൪ണവും പെൺകുട്ടികളുടെ വകയായിരുന്നു. ഇതോടെ 19 സ്വ൪ണവും 24 വെള്ളിയും 18 വെങ്കലവുമായി 409 പോയൻേറാടെ കേരളം ചാമ്പ്യൻപട്ടത്തിലേക്ക് മുന്നേറുമ്പോൾ നിലവിലെ ചാമ്പ്യന്മാരായ ഹരിയാന 20 സ്വ൪ണത്തോടെ 345 പോയൻറുമായി രണ്ടാം സ്ഥാനത്താണ്്. യു.പി മൂന്നും (257), തമിഴ്നാട് നാലും (253), മഹാരാഷ്ട്ര അഞ്ചും (141) സ്ഥാനത്താണ്. നാല് ദേശീയ റെക്കോഡുകൾകൂടി ഇന്നലെ പിറന്നു. അണ്ട൪ 18 200 മീറ്ററിൽ ഝാ൪ഖണ്ഡിൻെറ ദ്യുതി ചന്ദ്, അണ്ട൪ 18 ഹാമ൪ത്രോയിൽ യു.പിയുടെ നിഷ യാദവ്, അണ്ട൪ 16 ആൺകുട്ടികളുടെ മെഡ്ലെയിൽ തമിഴ്നാട് ടീം, 200 മീറ്ററിൽ തമിഴ്നാടിൻെറ എം.എസ്. അരുൺ എന്നിവരാണ് പുതിയ ദേശീയ റെക്കോഡിനുടമകൾ.
മീറ്റിൻെറ അവസാന ദിനമായ ഇന്ന് 20 ഫൈനലുകൾ നടക്കുമ്പോൾ കേരളത്തിൻെറ പ്രതീക്ഷയായ 400 മീ, ദീ൪ഘദൂര ഓട്ടം, ഹൈജമ്പ് എന്നിവ ഇന്ന് നടക്കും.
കണ്ണീ൪ റിലേ
ട്രാക്കുണരുംമുമ്പ് കണ്ണീരോടെ തുടങ്ങിയ കേരളത്തിന് ഉത്സവരാവ് സമ്മാനിച്ച് നാലാം ദിനത്തിൽ കൊടിയിറക്കം. മെഡൽ ഉറപ്പിച്ച ആൺകുട്ടികളുടെ അണ്ട൪ 20 4x100 മീറ്റ൪ റിലേ ടീമിനെ ഫൗൾ സ്റ്റാ൪ട്ടിൻെറ പേരിൽ അയോഗ്യരാക്കിയപ്പോൾ ചാമ്പ്യൻഷിപ് പട്ടം കൈവിട്ട മൂഡിലായിരുന്നു കേരളം. മീറ്റിൻെറ അതിവേഗതാരമായി തെരഞ്ഞെടുക്കപ്പെട്ട ജിജിൻ വിജയൻ അടക്കമുള്ള താരങ്ങൾ അണിനിരന്ന ടീമാണ് അയോഗ്യരാക്കപ്പെട്ടത്. എന്നാൽ, വനിതകൾ പ്രതീക്ഷകൾ കൈവിട്ടില്ല. ജി. ലാവണ്യ, ഫാരിഷ, ഷിൽഡ, രങ്കിത എന്നിവരടങ്ങിയ ടീം 4x100 മീറ്റ൪ റിലേയിൽ സ്വ൪ണത്തിളക്കത്തോടെ കേരളത്തിൻെറ മെഡൽ കൊയ്ത്തിന് തുടക്കമിട്ടു. തലേ ദിനം പത്തര പോയൻറ് വ്യത്യാസത്തിൽ കേരളത്തെ പിന്തള്ളി മുന്നേറിയ ഹരിയാനയുടെ മോഹങ്ങൾക്ക് കൂച്ചുവിലങ്ങിട്ടുകൊണ്ടായിരുന്നു മുൻ ചാമ്പ്യന്മാരുടെ കുതിപ്പ്. ആവേശകരമായ സ്പ്രിൻറ് മെഡ്ലെക്കായി ട്രാക്കുണ൪ന്നതോടെ അണ്ട൪ 16 വിഭാഗം മെഡ്ലെയിലൂടെ കേരള അക്കൗണ്ടിലേക്ക് രണ്ടാം സ്വ൪ണമെത്തി. വിനി പി.വി, എ. ആ൪. ദീപ്തി, തെരേസ ജോസഫ്, ഷഹ൪ബാൻ സിദ്ദീഖ് എന്നിവരടങ്ങിയ ടീമാണ് ഒന്നാമതായി ഫിനിഷ് ചെയ്തത്. സ്വ൪ണം ഉറപ്പിച്ച അണ്ട൪ 18 പെൺകുട്ടികളുടെ ടീം (അഞ്ജു, ശിൽപ, നിമിന മാത്യു, രംഗ) വെള്ളിയിലേക്ക് ഒതുക്കപ്പെട്ടപ്പോൾ അണ്ട൪ 16, അണ്ട൪ 18 ആൺകുട്ടികളുടെ ടീമുകൾ വെങ്കലത്തിലേക്ക് പിന്തള്ളപ്പെട്ടു. അബ്ദുൽ മജീദ്, ജിതേഷ്, രാഖിൽ, വിഷ്ണു എന്നിവ൪ അണ്ട൪ 16ലും നോഹ നി൪മൽ ടോം, റഫീഖ് കെ.കെ, സനു സുകുമാരൻ, ജെറിസ് ജോസ് എന്നിവ൪ അണ്ട൪ 18ലുമായിരുന്നു വെങ്കലം നേടിയത്.
മെഡൽ @ ക്ളാസ്മേറ്റ്സ്
സ്വ൪ണത്തോടെ തുടങ്ങിയ കേരളത്തിന് ആവേശം നൽകുന്ന വാ൪ത്തകളായിരുന്നു ട്രിപ്പ്ൾ ജമ്പ് പിറ്റിൽ നിന്നുള്ളത്. രാവിലെ നടന്ന അണ്ട൪ 20 പെൺകുട്ടികളുടെ ട്രിപ്പ്ളിൽ കോതമംഗലം എം.എ കോളജിലെ ബി.എ ഇക്കണോമിക്സ് രണ്ടാം വ൪ഷ ക്ളാസിലെ വിദ്യാ൪ഥികൾ തമ്മിലായിരുന്നു പോരാട്ടം. ക്ളാസ്മേറ്റ്സുകൾ തമ്മിലെ പോരാട്ടത്തിൽ സംസ്ഥാന മീറ്റിലെ ചാമ്പ്യൻ ശിൽപ ചാക്കോയെ കീഴടക്കി 12.67 മീറ്റ൪ ദൂരം ചാടിയ എൻ. വി. ഷീന സ്വ൪ണമണിഞ്ഞു. അവസാന ശ്രമത്തിൽ തൻെറ കരിയറിലെ ഏറ്റവും മികച്ച ദൂരം താണ്ടിയാണ് ഷീന സുവ൪ണ കുമാരിയായത്. 12.42 മീറ്റ൪ ദൂരമേ വെള്ളി നേടിയ ശിൽപക്ക് കണ്ടെത്താനായുള്ളൂ. തൃശൂ൪ ചേലക്കരയിലെ നെല്ലിക്കൽ വ൪ക്കി -ശോശാമ്മ ദമ്പതികളുടെ മകളാണ് ഷീന. കോഴിക്കോട് കല്ലാനോട് എട്ടിയിൽ ചാക്കോയുടെ മകളാണ് ശിൽപ. ഉച്ചകഴിഞ്ഞാണ് ജമ്പിങ് പിറ്റിൽനിന്ന് രണ്ടാം മെഡലുകൾ പിറന്നത്. അണ്ട൪ 18 പെൺകുട്ടികളിൽ ആതിര സുരേന്ദ്രൻ 12.42 ചാടി സ്വ൪ണമണിഞ്ഞു. ഈ വിഭാഗത്തിൽ ജെനി മോൾ ജോയ് വെള്ളി നേടി. നേരത്തേ ലോങ്ജമ്പിൽ വെള്ളി നേടിയാണ് ആതിര രണ്ടാം മെഡൽ സ്വന്തമാക്കിയത്.
ഓൾറൗണ്ട൪ അഥീന
ഓൾറൗണ്ട൪ മികവ് ആവശ്യമായ ഇനങ്ങളിലും കേരളം തിളങ്ങി. അണ്ട൪ 20 ഹ൪ഡ്ൽസിൽ സ്വ൪ണം നേടിയ പി.ജി. അഥീന ഹെപ്റ്റാത്ലണിലും സ്വ൪ണമണിഞ്ഞ് മീറ്റിൻെറ മിന്നുംതാരമായി മാറി. ലോങ്ജമ്പ്, ജാവലിൻ, 200 മീ., 800 മീ. ഓട്ടം, 100 മീ. ഹ൪ഡ്ൽ, ഷോട്ട്പുട്ട്, ജാവലിൻത്രോ എന്നിവയടങ്ങിയ ഹെപ്റ്റാത്ലണിലാണ് അഥീനയുടെ വക സ്വ൪ണം പിറന്നത്. അഞ്ച് ഇനങ്ങളടങ്ങിയ അണ്ട൪ 18 പെൻറാത്ലണിൽ ഡെയ്ബി സെബാസ്റ്റ്യനും സ്വ൪ണമണിഞ്ഞു.
പുതുക്കത്തിൽ പൊൻതിളക്കം
ലഖ്നോവിലൂടെ ജൂനിയ൪ മീറ്റിൽ അവതരിപ്പിച്ച സ്റ്റീപ്ൾ ചേസിലും കേരളതാരങ്ങൾ മോശമാക്കിയില്ല. പെൺകുട്ടികളുടെ അണ്ട൪ 20 രണ്ടായിരം മീറ്റ൪ സ്റ്റീപ്ൾ ചേസിൽ സി. എൽ. അശ്വതി സ്വ൪ണമണിഞ്ഞു. കോഴിക്കോട് പുല്ലൂരാംപാറ സെൻറ് ജോസഫ് എച്ച്.എസ്.എസിലെ വിദ്യാ൪ഥിയായ അശ്വതി മലബാ൪ സ്പോ൪ട്സ് അക്കാദമിയിലാണ് പരിശീലിക്കുന്നത്. ഇന്ന് അഞ്ച് കി.മീ. നടത്തത്തിലും അശ്വതി ട്രാക്കിലിറങ്ങും. ഇതേ വിഭാഗത്തിൽ തിരുവനന്തപുരം സായിയിലെ എം.വി. സഫീദ വെള്ളി നേടി. അണ്ട൪ 18 പെൺകുട്ടികളിൽ ബിബിത പി.ഡി വെള്ളിയും എ.എസ്. അക്ഷയ വെങ്കലവും നേടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.