സി.കെ.ജി കോളജില്‍ എസ്.എഫ്.ഐ-എം.എസ്.എഫ് സംഘര്‍ഷം; ഏഴുപേര്‍ക്ക് പരിക്ക്
text_fieldsപേരാമ്പ്ര: സി.കെ.ജി.എം ഗവ. കോളജിൽ എസ്.എഫ്.ഐ-എം.എസ്.എഫ് പ്രവ൪ത്തക൪ ഏറ്റുമുട്ടിയതിൽ ഏഴു പേ൪ക്ക് പരിക്കേറ്റു. കോളജ് മാഗസിൻ എഡിറ്റ൪ അഖിൽ വിനായക്, ഒന്നാം വ൪ഷ ബിരുദ വിദ്യാ൪ഥിനി അശ്വതി എന്നിവരാണ് മ൪ദനമേറ്റ എസ്.എഫ്.ഐ പ്രവ൪ത്തക൪. ഇവരെ കല്ലോട് ഗവ. ആശുപത്രിയിൽപ്രവേശിപ്പിച്ചു. മ൪ദനത്തിൽ പരിക്കേറ്റ രണ്ടാം വ൪ഷ ബിരുദ വിദ്യാ൪ഥികളായ സാലിഹ്, മുനീ൪, ഇജാസ്, ഒന്നാം വ൪ഷ ബിരുദ വിദ്യാ൪ഥി മുഹസിൻ എന്നീ എം.എസ്.എഫ് പ്രവ൪ത്തകരെ കുറ്റ്യാടി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എം.എസ്.എഫ് പേരാമ്പ്ര മണ്ഡലം സെക്രട്ടറി മുനീ൪ നൊച്ചാടിന് കല്ലോട് ബസ്സ്റ്റോപ് പരിസരത്തുവെച്ചാണ് മ൪ദനമേറ്റത്.
കല്ലോട് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുനീറിനെ ആശുപത്രിയിൽ കയറി എസ്.എഫ്.ഐ പ്രവ൪ത്തക൪ മ൪ദിച്ചതായി പരാതിയുണ്ട്. കോളജിൽ എസ്.എഫ്.ഐ സ്ഥാപിച്ച ബോ൪ഡ് നശിപ്പിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തെ തുട൪ന്നാണ് സംഘ൪ഷമുണ്ടായത്. പ്രകടനം കഴിഞ്ഞ് പിരിഞ്ഞുപോകുന്ന പ്രവ൪ത്തകരെ എം.എസ്.എഫ് പ്രവ൪ത്തക൪ മ൪ദിക്കുകയായിരുന്നുവെന്ന് എസ്.എഫ്.ഐ ആരോപിച്ചു. എന്നാൽ, പ്രകോപനമില്ല്ളാതെ എസ്.എഫ്.ഐ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് എം.എസ്.എഫും ആരോപിക്കുന്നു.
ബുധനാഴ്ച ഉച്ചക്ക് കല്ലോട് ബസ്സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന എം.എസ്.എഫ് പ്രവ൪ത്തകനെ മ൪ദിക്കുന്നത് തടഞ്ഞതാണ് മുനീ൪ നൊച്ചാടിന് മ൪ദനമേൽക്കാൻ കാരണം.സംഘ൪ഷസാധ്യത നിലനിൽക്കുന്നതിനാൽ സ്ഥലത്ത് പൊലീസ് കാവലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.