ഗാന്ധിജിയുടെ ചെറുമകന്‍ യു.എസ് സ്റ്റേറ്റ് അസംബ്ളിയില്‍
text_fieldsവാഷിങ്ടൺ: അമേരിക്കയിലെ സ്റ്റേറ്റ് അസംബ്ളിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മഹാത്മാഗാന്ധിയുടെ ചെറുമകൻ വിജയിച്ചു. 72കാരനായ ശാന്തി ഗാന്ധിയാണ് നവംബ൪ ആറിന് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചത്.
കൻസാസിലെ 52ാമത് അസംബ്ളി തെരഞ്ഞെടുപ്പിൽ റിപ്പബ്ളിക്കൻ പാ൪ട്ടിയെ പ്രതിനിധാനം ചെയ്താണ് അദ്ദേഹം വിജയിച്ചത്. ഡെമോക്രാറ്റിക് പാ൪ട്ടി സ്ഥാനാ൪ഥി തിയഡോ൪ എൻസ്ലെയെയാണ് തോൽപിച്ചത്.
ശാന്തി ഗാന്ധിക്ക് 6413 വോട്ടുകൾ ലഭിച്ചപ്പോൾ എതിരാളിക്ക് 5387 വോട്ടുകളാണ് ലഭിച്ചത്. മഹാത്മാഗാന്ധിയുടെ ചെറുമകൻ കാന്തിലാലിൻെറയും സരസ്വതി ഗാന്ധിയുടെയും മകനാണ് ശാന്തി ഗാന്ധി. കൻസാസിലെ ടൊപേക നഗരത്തിൽ ഡോക്ടറായിരുന്നു ശാന്തി ഗാന്ധി. 2010ൽ അദ്ദേഹം ആതുര ശുശ്രൂഷാ രംഗത്തുനിന്ന് വിരമിച്ചു. മുംബൈയിൽ നിന്ന് മെഡിക്കൽ ബിരുദംനേടിയ അദ്ദേഹം 1967ലാണ് അമേരിക്കയിലെത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.