Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനെല്ലിയാമ്പതി: അന്തിമ...

നെല്ലിയാമ്പതി: അന്തിമ തീരുമാനം കോടതിവിധിക്കനുസരിച്ച്

text_fields
bookmark_border
നെല്ലിയാമ്പതി: അന്തിമ തീരുമാനം കോടതിവിധിക്കനുസരിച്ച്
cancel

തിരുവനന്തപുരം: നെല്ലിയാമ്പതി തോട്ടങ്ങളെ സംബന്ധിച്ച് കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളിൽ കോടതിവിധിക്ക് അനുസരിച്ച് അന്തിമതീരുമാനമെടുക്കാൻ യു.ഡി.എഫ് ഉപസമിതിയിൽ തീരുമാനം.
വിവാദപ്രദേശങ്ങൾ വനഭൂമിയാണെന്ന സുപ്രീംകോടതിവിധി അന്തിമറിപ്പോ൪ട്ടിൽ ചൂണ്ടിക്കാട്ടും. ഈ പ്രദേശങ്ങളെച്ചൊല്ലി സുപ്രീംകോടതിയിൽ കേസുകളുണ്ടെന്ന കാര്യവും റിപ്പോ൪ട്ടിൽ വ്യക്തമാക്കും. ഇങ്ങനെ ത൪ക്കവിഷയങ്ങളുടെ കാര്യത്തിൽ കോടതിവിധിയുടെ അടിസ്ഥാനത്തിൽ തീരുമാനം കൈക്കൊള്ളാനും ചൊവ്വാഴ്ച ചേ൪ന്ന ഉപസമിതി യോഗം തീരുമാനിച്ചു. യോഗത്തിൽ ഉപസമിതിയിലെ രണ്ടംഗങ്ങൾ പങ്കെടുക്കാത്ത സാഹചര്യത്തിൽ അവരെക്കൂടി ഇക്കാര്യം അറിയിച്ച് ഡിസംബ൪ 11ന് അന്തിമറിപ്പോ൪ട്ട് തയാറാക്കി യു.ഡി.എഫിന് നൽകും. നെല്ലിയാമ്പതിയിലെ ത൪ക്കപ്രദേശം സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തിൽ വനഭൂമിയാണെന്നായിരുന്നു ഉപസമിതി കൺവീന൪ രാജൻബാബുവിൻെറ നിലപാട്. ഇതിൻെറ അടിസ്ഥാനത്തിലാണ് അന്തിമ കരട്റിപ്പോ൪ട്ടിന് ആദ്യം രൂപം നൽകിയത്. എന്നാൽ സമിതിയംഗങ്ങളായ പി.സി. ജോ൪ജും ജോണി നെല്ലൂരും കെ.ആ൪. അരവിന്ദാക്ഷനും വിയോജിച്ചതിനാൽ റിപ്പോ൪ട്ട് അംഗീകരിക്കാതെ കഴിഞ്ഞതവണ പിരിയുകയായിരുന്നു.
നെല്ലിയാമ്പതി ഭൂമി സംബന്ധിച്ച് സുപ്രീംകോടതി വിധിയുണ്ടെങ്കിലും അവിടം സന്ദ൪ശിച്ചപ്പോൾ റബറും മറ്റും കൃഷിചെയ്യുന്നതാണ് കാണാനായതെന്ന് അംഗങ്ങൾ വാദിച്ചു. കൃഷിക്കാ൪ പണിയെടുക്കുന്ന ഭൂമിയാണ് അവിടെ കണ്ടത്. അതോടൊപ്പം ജണ്ടയും കാണാനായി. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന പ്രശ്നത്തിൽ ഉപസമിതി അഭിപ്രായം പറഞ്ഞാൽ അത് കോടതിയലക്ഷ്യമാകുമെന്നും അംഗങ്ങൾ വാദിച്ചു. ഇത്തരം വാദങ്ങളെ തുട൪ന്ന് വിവാദപ്രദേശങ്ങൾ സംബന്ധിച്ച അന്തിമനിലപാട് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാകാമെന്ന് ചേ൪ത്ത് റിപ്പോ൪ട്ടിൽ മാറ്റംവരുത്താമെന്ന് കൺവീന൪ സമ്മതിക്കുകയായിരുന്നു. ഇതോടൊപ്പം പാട്ടലംഘനം സംബന്ധിച്ച് ഹൈകോടതിയുടെ പരിഗണനയിലുള്ള കേസുകളിലും കോടതിവിധിയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും.
നെല്ലിയാമ്പതിയിലെ ചെറുകിട ക൪ഷകരെ സംരക്ഷിക്കാൻ സ൪ക്കാ൪ നടപടി സ്വീകരിക്കണമെന്ന് റിപ്പോ൪ട്ടിൽ ശിപാ൪ശ ചെയ്യും.
വനംവകുപ്പ് നേരത്തെ ഏറ്റെടുത്ത ഭൂമിയുടെ ഇപ്പോഴത്തെ സ്ഥിതി പരിശോധിച്ച് അവിടെ എന്താണ് സംഭവിച്ചതെന്ന് സ൪ക്കാ൪ അന്വേഷിക്കണമെന്നും റിപ്പോ൪ട്ടിൽ ആവശ്യപ്പെടും. ഉപസമിതിയോഗത്തിൽ സി.എം.പിയുടെ കെ.ആ൪. അരവിന്ദാക്ഷനും കേരള കോൺഗ്രസ് (ബി) യുടെ സി. വേണുഗോപാലൻ നായരുമാണ് പങ്കെടുക്കാത്തത്.

അന്വേഷണത്തിന് പ്രത്യേക സംഘം
തിരുവനന്തപുരം: നെല്ലിയാമ്പതി റിസ൪വ് വനത്തിലെ എസ്റ്റേറ്റുകൾ പാട്ടത്തിന് നൽകിയതുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അന്വേഷിക്കാൻ കോഴിക്കോട് അഡീഷനൽ പ്രിൻസിപ്പൽ ചീഫ് കൺസ൪വേറ്റ൪ ഓഫ് ഫോറസ്റ്റ് (റീജനൽ നോ൪ത്ത്) ചെയ൪മാനായും ചീഫ് കൺസ൪വേറ്റ൪ ഓഫ് ഫോറസ്റ്റ് (ഈസ്റ്റേൺ സ൪ക്കിൾ) കൺവീനറായും പ്രത്യേക സംഘം രൂപവത്കരിച്ച് ഉത്തരവായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story