Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആറന്മുള വിമാനത്താവളം:...

ആറന്മുള വിമാനത്താവളം: കെ.ജി.എസ് ഗ്രൂപ്പിന്‍െറ ഭൂമി ഇടപാടുകള്‍ നിയമവിരുദ്ധമെന്ന് കോടതി

text_fields
bookmark_border
ആറന്മുള വിമാനത്താവളം: കെ.ജി.എസ് ഗ്രൂപ്പിന്‍െറ ഭൂമി ഇടപാടുകള്‍ നിയമവിരുദ്ധമെന്ന് കോടതി
cancel

പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് കെ.ജി.എസ് ഗ്രൂപ് നടത്തിയ ഭൂമിയിടപാടുകൾ ക്രമവിരുദ്ധമെന്ന് പത്തനംതിട്ട സെഷൻസ് കോടതി വിധിച്ചു. ഭൂമിയുടെ ഉടമയായിരുന്ന കോഴഞ്ചേരി എജുക്കേഷനൽ ചാരിറ്റബിൾ സൊസൈറ്റി ചെയ൪മാൻ എബ്രഹാം കലമണ്ണിൽ സമ൪പ്പിച്ച ഹരജിയിലാണ് കോടതി വിധി. ഭൂമി കൈമാറ്റ സമയത്ത് ഉണ്ടാക്കിയ കരാ൪ കെ.ജി.എസ് കമ്പനി ലംഘിച്ചെന്ന് കാട്ടിയാണ് എബ്രഹാം ഹരജി നൽകിയത്. വിമാനത്താവള കമ്പനിയിൽ 30 ശതമാനം ഓഹരിയും ഭൂമിക്ക് പ്രതിഫലമായി 52 കോടി രൂപയും നൽകാമെന്നായിരുന്നു കെ.ജി.എസുമായി ഉണ്ടാക്കിയ ഉടമ്പടിയെന്ന് എബ്രഹാം കലമണ്ണിൽ വെളിപ്പെടുത്തിയിരുന്നു. കമ്പനി ഈ ഉടമ്പടി പിന്നീട് ലംഘിച്ചു. 232 ഏക്ക൪ ഭൂമിയാണ് കമ്പനിക്ക് നൽകിയത്. ഓഹരി പങ്കാളിത്തം നൽകിയില്ല. 52 കോടിയിൽ 22 കോടി രൂപയേ നൽകിയതുള്ളൂ. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെ.ജി.എസിനെതിരെ കോടതിയെ സമീപിച്ചത്. ഭൂമിയിടപാടുകൾ ക്രമവിരുദ്ധമെന്ന് കോടതി വിധിച്ചതോടെ കെ.ജി.എസിൻെറ വിമാനത്താവള നീക്കത്തിന് തിരിച്ചടിയാകുമെന്ന് കരുതപ്പെടുന്നു.
ഭൂമിയിൽ ഒരുവിധ നി൪മാണപ്രവ൪ത്തനവും നടത്താൻ പാടില്ലെന്നും ബാധ്യത ഉണ്ടാക്കരുതെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. എബ്രഹാം കെ.ജി.എസിന് കൈമാറിയത് മിച്ചഭൂമിയുമായി ബന്ധപ്പെട്ട് സ൪ക്കാ൪ നടപടികൾ നടന്നുവന്ന ഭൂമിയായിരുന്നു. ഈ നടപടികൾ ഇപ്പോഴും തുടരുകയാണ്. എബ്രഹാമിൽനിന്ന് വിമാനത്താവള പദ്ധതി പ്രദേശത്തെ ഭൂമി മിച്ച ഭൂമിയായി ഏറ്റെടുത്ത് കെ.ജി.എസിന് കൈമാറാനായിരുന്നു സ൪ക്കാ൪ നീക്കം. അതിനാൽ ഇപ്പോഴുണ്ടായ കോടതി ഉത്തരവ് കെ.ജി.എസിന് തിരിച്ചടിയാവില്ലെന്നും നിയമ വിദഗ്ധ൪ അഭിപ്രായപ്പെടുന്നുണ്ട്. കെ.ജി.എസുമായി നടത്തിയ ഭൂമി ഇടപാടാണ് കോടതി റദ്ദാക്കിയത്. ഇതോടെ ഭൂമി വീണ്ടും എബ്രഹാമിൻെറ കൈയിലാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story