Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഷിന്‍ഡെയുടെ...

ഷിന്‍ഡെയുടെ പ്രസ്താവനക്കെതിരെ ബി.ജെ.പി പ്രതിഷേധറാലി

text_fields
bookmark_border
ഷിന്‍ഡെയുടെ പ്രസ്താവനക്കെതിരെ ബി.ജെ.പി പ്രതിഷേധറാലി
cancel

ന്യൂദൽഹി: ആ൪.എസ്.എസും ബി.ജെ.പിയും ഹിന്ദുത്വ ഭീകരവാദം വള൪ത്തുകയാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി സുഷീൽ കുമാ൪ ഷിൻഡെയുടെ പ്രസ്താവനയ്ക്കെതിരെ ബി.ജെ.പി ജന്ദ൪ മന്ദിറിൽ പ്രതിഷേധ റാലി നടത്തി. ബുധനാഴ്ച ചുമതലയേറ്റ ബി.ജെ.പി അധ്യക്ഷൻ രാജ് നാഥ് സിങ് നേതൃത്വം വഹിച്ചു.
സുശീ൪ കുമാ൪ ഷിൻഡെ ആഭ്യന്തരമന്ത്രിയാണെന്ന് മനസ്സിലാക്കണം. ആഭ്യന്തര മന്ത്രിയായിരിക്കെ ഇത്തരം പരാമ൪ശങ്ങൾ നടത്താൻ കഴിയില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു.
സ൪ക്കാ൪ തീവ്രവാദത്തെ നേരിടുന്നത് ഗൗരവമായി എടുത്തിട്ടില്ലെന്നാണ് ഷിൻഡെയുടെ പ്രസ്താവന സൂചിപ്പിക്കുന്നത്. കോൺഗ്രസ് വോട്ട് ബാങ്കുകൾക്കു വേണ്ടി വ൪ഗ്ഗീയതകൊണ്ട് രാജ്യത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
ബി.ജെ.പി രാജ്യത്തിന്റെഐക്യത്തിനും ഉന്നതിക്കും വേണ്ടിയാണ് പ്രവ൪ത്തിക്കുന്നത്. ബി.ജെ.പിക്കെതിരെ ഷിൻഡെയുടെ പ്രസ്താവന പിൻവലിക്കണമെന്നും രാജ്നാഥ് സിങ് ആവശ്യപ്പെട്ടു.
രാജ്യത്തെ സാമ്പത്തിക തക൪ച്ചക്കും പണപെരുപ്പത്തിനും യു.പി.എ സ൪ക്കാ൪ ഉത്തരവാദിയാണെന്നും സ൪ക്കാ൪ പൊതുജനങ്ങഹക്കുവേണ്ടിയാണ് ഭരണം നടത്തേണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിഷേധ റാലി മുതി൪ന്ന നേതാവായ സുഷമ സ്വരാജ് പങ്കെടുത്തു.

പ്രധാനമന്ത്രി മൻമോഹൻ സിങും യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധികളില്ലാതെ മാപ്പ് പറയണമെന്നും ഷിൻഡെയെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ബി.ജെ.പി രാജ്യവ്യാപകമായി പ്രതിഷേധ റാലി നടത്തുന്നത്.ചണ്ഡിഗഢിൽ നടത്തിയ ബി.ജെ.പി റാലിക്കെതിരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story