Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവൃന്ദാകാരാട്ട്...

വൃന്ദാകാരാട്ട് സൂര്യനെല്ലി പെണ്‍കുട്ടിയെ സന്ദര്‍ശിച്ചു

text_fields
bookmark_border
വൃന്ദാകാരാട്ട് സൂര്യനെല്ലി പെണ്‍കുട്ടിയെ സന്ദര്‍ശിച്ചു
cancel

ചങ്ങനാശേരി: സൂര്യനെല്ലി പെൺകുട്ടിയെ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ട് വീട്ടിലെത്തി സന്ദ൪ശിച്ചു. തിങ്കളാഴ്ച വൈകുന്നേരം 3.20 നെത്തിയ അവ൪ അരമണിക്കൂ൪ പെൺകുട്ടിയും മാതാപിതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഇതുവരെയുള്ള സംഭവങ്ങൾ വിശദമായി പെൺകുട്ടിയിൽ നിന്ന് വൃന്ദാകാരാട്ട് ചോദിച്ചറിഞ്ഞു. രാജ്യസഭാംഗം ഡോ.ടി.എൻ. സീമ ഇരുവ൪ക്കുമിടയിൽ പരിഭാഷകയായി.
വാ൪ത്താലേഖകരോട് സംസാരിച്ച വൃന്ദാകാരാട്ട് സൂര്യനെല്ലിക്കേസിൽ കുറ്റാരോപിതനായ രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യനെ തൽസ്ഥാനത്തുനിന്ന് മാറ്റി നി൪ത്തി കേസിൽ പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. കേരള സ൪ക്കാറും കേരളത്തിലെ കോൺഗ്രസ് നേതൃത്വവും പെൺകുട്ടിക്ക് നീതി നിഷേധിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. 17വ൪ഷമായി ഒരേ മൊഴിയിൽ ഉറച്ചുനിന്ന് പെൺകുട്ടിയും കുടുംബവും നീതിക്കുവേണ്ടി യാചിക്കുകയാണ്. ഇന്ത്യയുടെ നിയമവും ഭരണഘടനയും അനുസരിച്ച് പെൺകുട്ടിക്ക് നീതിലഭിക്കുന്നതിനുള്ള കാര്യങ്ങൾ ചെയ്യാൻ സ൪ക്കാ൪ തയാറാകണം. 40പേ൪ പ്രതിപ്പട്ടികയിൽ ഉണ്ടായിട്ടും 35പേ൪ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.
ഉന്നത കേന്ദ്രങ്ങളിൽ നിന്നുള്ള സമ്മ൪ദവും ഇടപെടലുമാണ് അന്വേഷണത്തെ വഴിതെറ്റിച്ചത്. കേസിൻെറ തുടക്കംമുതൽ നീതിക്കായി ധൈര്യപൂ൪വം പൊരുതുന്ന പെൺകുട്ടിക്കും കുടുംബത്തിനും പിന്തുണ നൽകുകയാണ് സ൪ക്കാ൪ ചെയ്യേണ്ടതെന്നും വൃന്ദാകാരാട്ട് പറഞ്ഞു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം വി.ആ൪. ഭാസ്കരൻ, മുൻ എം.എൽ.എ വി.എൻ. വാസവൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ.വി. റസൽ, മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരൻ, ജില്ലാ പ്രസിഡൻറ് രമാ മോഹൻ, കേന്ദ്രകമ്മിറ്റിയംഗം സൂസൻ കോടി, അനിത സാബു, ഗ്രാമ പഞ്ചായത്തംഗം വി.ആ൪. രാജേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

സ൪ക്കാറിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല -പെൺകുട്ടി

ചങ്ങനാശേരി: വൃന്ദാകാരാട്ടിൻെറ സന്ദ൪ശനത്തിലൂടെ തനിക്ക് ആത്മവിശ്വാസവും കരുത്തും ലഭിച്ചതായി സൂര്യനെല്ലി പെൺകുട്ടി. തിങ്കളാഴ്ച വൃന്ദാകാരാട്ട് സന്ദ൪ശിച്ചശേഷമാണ് പെൺകുട്ടിയുടെ പ്രതികരണം. പി.ജെ. കുര്യൻ എന്നയാൾ തന്നെയാണ് തന്നെ പീഡിപ്പിച്ചവരിലൊരാളെന്ന് 17 വ൪ഷമായി അന്വേഷണ ഉദ്യോഗസ്ഥരോട് പറയുന്നതാണ്. എന്തുകൊണ്ടാണ് ഈ പേര് ഒഴിവാക്കപ്പെട്ടതെന്ന് അറിയില്ല. സ൪ക്കാറിൽ നിന്ന് നീതികിട്ടുമെന്ന് സുപ്രീംകോടതി വിധി വന്ന സാഹചര്യത്തിൽ വിശ്വസിച്ചിരുന്നു. എന്നാൽ,ആവിശ്വാസം തക൪ക്കുന്ന വിധത്തിലാണ് മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നിലപാടുകൾ.
ഇനി കോടതിയിൽ നിന്ന് മാത്രമേ നീതി ലഭിക്കുകയുള്ളൂ. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ മന$സാക്ഷിയുള്ളവ൪ ഒപ്പമുണ്ടെന്ന് വിശ്വസിക്കുന്നു-പെൺകുട്ടി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story