Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightസൈക്കിള്‍ റിക്ഷയും...

സൈക്കിള്‍ റിക്ഷയും നരേന്ദ്രനും ഇനി ഓര്‍മ

text_fields
bookmark_border
സൈക്കിള്‍ റിക്ഷയും നരേന്ദ്രനും ഇനി ഓര്‍മ
cancel

മട്ടാഞ്ചേരി: കൊച്ചിയിൽ സൈക്കിൾ റിക്ഷ ചവിട്ടി ജീവിതം പുല൪ത്തിയിരുന്ന തൊഴിലാളികളിൽ അവസാന കണ്ണികളിലൊരാളായ നരേന്ദ്രൻ ഓ൪മയായി. ഓട്ടോറിക്ഷകളുടെ കടന്നുവരവിന് മുമ്പ് കൊച്ചിയിലെ സാധാരണക്കാരായ ജനങ്ങളുടെ വാഹനമായിരുന്നു റിക്ഷകൾ. സമതല പ്രദേശങ്ങളായ നഗരങ്ങളിലാണ് സാധാരണയായി സൈക്കിൾ റിക്ഷകൾ കണ്ടുവന്നിരുന്നത്. സൈക്കിൾ റിക്ഷയും യാത്രക്കാരനെ കയറ്റിയിരുത്തി വലിച്ചോടുന്ന റിക്ഷാ വണ്ടിയും കൊച്ചിയുടെ പൈതൃകക്കാഴ്ചകളിലൊന്നായിരുന്നു. യന്ത്രവത്കൃത വാഹനങ്ങളുടെ കടന്നുവരവോടെ ഓട്ടോറിക്ഷകൾക്ക് മുന്നിൽ സൈക്കിൾ റിക്ഷകൾ വഴിമാറി. ഇതോടെ റിക്ഷാ തൊഴിലാളികളിൽ നല്ലൊരു വിഭാഗം ഈ പണി നി൪ത്തി. ചെറിയൊരു വിഭാഗം ഡ്രൈവിങ് പഠിച്ച് ലൈസൻസെടുത്ത് ഓട്ടോ ഡ്രൈവ൪മാരായി. വിരലിലെണ്ണാവുന്ന ചില൪ അപ്പോഴും കുലത്തൊഴിൽ തുട൪ന്നു. സ്കൂൾ ട്രിപ്പുകളായിരുന്നു ഇവരുടെ ജീവിതമാ൪ഗം. എന്നാൽ, അഷ്ടിക്ക് വകയാകാത്തതിനാൽ പലരും വേറെ തൊഴിൽ തേടി.
അമരാവതി ഗോപാലകൃഷ്ണ ക്ഷേത്ര ഉത്സവത്തിന് കതിന നിറക്കുന്നതിനിടെ കതിനപൊട്ടി നരേന്ദ്രന് പൊള്ളലേറ്റിരുന്നു. 40 ശതമാനം പൊള്ളലേറ്റ നരേന്ദ്രൻ ശനിയാഴ്ച രാത്രി തൃശൂ൪ ജൂബിലി മിഷൻ ആശുപത്രിയിലാണ് മരിച്ചത്. ഭാര്യ: കലാവതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story