Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവൈദ്യുതി വിതരണം...

വൈദ്യുതി വിതരണം സ്വകാര്യവത്കരിക്കല്‍: കേന്ദ്രത്തിന്റെ അന്ത്യശാസനം

text_fields
bookmark_border
വൈദ്യുതി വിതരണം സ്വകാര്യവത്കരിക്കല്‍: കേന്ദ്രത്തിന്റെ അന്ത്യശാസനം
cancel

തിരുവനന്തപുരം: സംസ്ഥാനത്തിൻെറ വൈദ്യുതി വിതരണ മേഖല അടിയന്തരമായി സ്വകാര്യവത്കരിക്കണമെന്ന് കേന്ദ്രം. സ്വകാര്യവത്കരിക്കുന്നതിനുള്ള ക൪മ പദ്ധതി 15 ദിവസത്തിനുള്ളിൽ തയാറാക്കണമെന്ന് നി൪ദേശിച്ച് കേന്ദ്ര പവ൪ ഫിനാൻസ് കോ൪പറേഷൻ ചെയ൪മാൻ സത്നംസിങ് വൈദ്യുതി ബോ൪ഡ് ചെയ൪മാൻ എം. ശിവശങ്കറിന് കത്തയച്ചു. വിതരണ മേഖലയിൽ സ്വകാര്യവത്കരണം അനുവദിക്കണമെന്നതടക്കം അപകടകരമായ വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന കേന്ദ്ര സ൪ക്കാറിൻെറ സാമ്പത്തിക പുനരുദ്ധരണ പാക്കേജിൽ സംസ്ഥാനം ഒപ്പുവെച്ചിരുന്നു. എന്നാൽ ഇത്തരം വ്യവസ്ഥയുണ്ടെന്ന വിമ൪ശത്തെ സംസ്ഥാന സ൪ക്കാ൪ തള്ളുകയായിരുന്നു. ബോ൪ഡ് കമ്പനിയാക്കാൻ അന്തിമഘട്ട നീക്കങ്ങൾ നടത്തുന്ന സംസ്ഥാന സ൪ക്കാ൪ സ്വകാര്യവത്കരണം നടത്തില്ലെന്ന് ട്രേഡ് യൂനിയനുകൾക്ക് ആവ൪ത്തിച്ച് ഉറപ്പ് നൽകിയിരുന്നു. സ്വകാര്യവത്കരണത്തിനെതിരെ അതിശക്തമായ പൊതുജനാഭിപ്രായം നിലനിൽക്കവെയാണ് സ്വകാര്യവത്കരിച്ചേ മതിയാകൂവെന്ന സമ്മ൪ദം കേന്ദ്രവും കേന്ദ്ര സ്ഥാപനങ്ങളും നടത്തുന്നത്.
ഫെബ്രുവരി 28നകം കേന്ദ്രത്തിന് സ്വകാര്യവത്കരണ നടപടികൾ നൽകണം. ക൪മപദ്ധതി തയാറാക്കി വകുപ്പ് മന്ത്രിയെ അറിയിക്കുകയും ഇതിനുശേഷം ഇതിൻെറ വിശദാംശങ്ങൾ പവ൪ ഫിനാൻസ് കോ൪പറേഷനെ അറിയിക്കുകയും വേണമെന്ന് ചെയ൪മാ൪ സത്നം സിങ്ങിൻെറ കത്തിൽ നി൪ദേശിക്കുന്നു. ഫെബ്രുവരി അഞ്ചിന് ദൽഹിയിൽ ചേ൪ന്ന സംസ്ഥാന വൈദ്യുതി മന്ത്രിമാരുടെ യോഗത്തിൻെറ അടിസ്ഥാനത്തിൽ കത്ത് അയക്കുന്നതെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. യോഗത്തിൽ വൈദ്യുതി ബോ൪ഡുകളുടെ നിലനിൽപ്പ് സംബന്ധിച്ച് നിരവധി സാധ്യതകൾ അവതരിപ്പിച്ചിരുന്നു. വി.കെ. ഷുങ്ഗ്ളുവിൻെറ നേതൃത്വത്തിലുള്ള ഉന്നതതല സമിതി ഫ്രാഞ്ചൈസി മാതൃകയിൽ ബോ൪ഡുകൾ പരിഷ്കരിക്കാനാണ് നി൪ദേശിച്ചത്. ബി.കെ. ചതു൪വേദിയുടെ നേതൃത്വത്തിലുള്ള സമിതി പൊതുസ്വകാര്യ പാങ്കാളിത്തമോ ഫ്രാഞ്ചൈസി മാതൃകയോ ആകാമെന്നും ശിപാ൪ശ നൽകി. 100 ശതമാനം സ്വകാര്യവത്കരണ നി൪ദേശങ്ങളും പരിഗണിച്ചു. വൈദ്യുതി രംഗം മെച്ചപ്പെടുത്താൻ പദ്ധതി തയാറാക്കണമെന്നും കത്തിലുണ്ട്. ഉൽപാദനം, വിതരണം, പ്രസരണം എന്നീ മേഖലകൾ മെച്ചപ്പെടുത്താൻ സംസ്ഥാന ബോ൪ഡുകൾക്കായി പവ൪ഫിനാൻസ് കോ൪പറേഷൻ 2028 കോടി രൂപയുടെ സാമ്പത്തിക സഹായ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇതിന് കേരളത്തിനും അ൪ഹതയുണ്ടാകും. സംസ്ഥാനത്തെ വൈദ്യുതി മേഖലയുടെ സാമ്പത്തിക സ്ഥിതിയിലും വിതരണ സംവിധാനത്തിലും ആശങ്കയുണ്ടെന്നും ഈ സാഹചര്യത്തിൽ സ്വകാര്യ വത്കരണത്തിന് ക൪മ പദ്ധതി തയാറാക്കാനുമാണ് കത്തിൽ ആവശ്യപ്പെടുന്നത്.
നാമമാത്രമായ സഹായം വാഗ്ദാനം ചെയ്ത് വൈദ്യുതി രംഗം സ്വകാര്യവത്കരിക്കാനുള്ള തന്ത്രവും സമ്മ൪ദവുമാണ് ഏറെ നാളായി കേന്ദ്ര സ൪ക്കാ൪ നടത്തുന്നത്. 2003 ലെ കേന്ദ്ര വൈദ്യുതി നിയമത്തിൻെറ മറ പിടിച്ചാണ് ഈ നീക്കം. തുടക്കത്തിൽ വൈദ്യുതി ബോ൪ഡിനെ തന്നെ മൂന്നായി വിഭജിക്കാനായിരുന്നു ശ്രമം. കേരളത്തിൽ ഒരു കമ്പനിയായി നിലനി൪ത്താനാണ് സ൪ക്കാ൪ തീരുമാനിച്ചത്. ഇപ്പോൾ ബോ൪ഡിൽ നിന്നും സംസ്ഥാന സ൪ക്കാ൪ ഏറ്റെടുത്ത ബോ൪ഡിൻെറ ആസ്തി -ബാധ്യതകൾ പുതിയ കമ്പനിയെ ഏൽപ്പിച്ചുകൊടുക്കും. ഇതിനായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മൻചാണ്ടി ജീവനക്കാരുമായി ച൪ച്ച നടത്തിയിരുന്നു. അപ്പോഴും പ്രധാനമായും സ്വകാര്യവത്കരണ ആശങ്കകളാണ് ജീവനക്കാ൪ ഉന്നയിച്ചത്. ഒരു കാരണവശാലും സ്വകാര്യവത്കരിക്കില്ലെന്ന നിലപാടാണ് സ൪ക്കാ൪ കൈക്കൊണ്ടത്. സാമ്പത്തിക പുനരുദ്ധാരണ പാക്കേജിൽ സ്വകാര്യ വത്കരണ വ്യവസ്ഥകൾ അംഗീകരിച്ചതിനെ കുറിച്ച ആശങ്കയും യോഗത്തിൽ ഉയ൪ന്നിരുന്നു. ഇങ്ങനെയൊരു വ്യവസ്ഥയില്ലെന്നായിരുന്നു വൈദ്യുതി മന്ത്രിയുടെ അവകാശവാദം. എന്നാൽ സ്വകാര്യവത്കരിക്കാൻ സമയപരിധി നിശ്ചയിക്കുകയാണ് ഇപ്പോൾ കേന്ദ്ര സ൪ക്കാ൪ ചെയ്തിരിക്കുന്നത്.വൈദ്യുതി മേഖലയിൽ സഹായം ലഭിക്കാൻ സ്വകാര്യവത്കരണം വേണമെന്ന നിബന്ധന വെക്കുകയാണ് കേന്ദ്രം.
കേരളത്തിലെ വൈദ്യുതി വിതരണ മേഖല സ്വകാര്യവത്കരിച്ചാൽ വൈദ്യുതി നിരക്ക് കുത്തനെ ഉയരാൻ സാഹചര്യമൊരുങ്ങും. സ്വകാര്യമേഖലയെ അനുവദിച്ച സംസ്ഥാനങ്ങളിലെല്ലാം അതിഭീമമായ നിരക്ക് വ൪ധനയാണ് വന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story