കുന്നംകുളത്ത് കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ നഗരസഭ നടപടിയെടുക്കും
text_fieldsകുന്നംകുളം: പട്ടണത്തിൽ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നടപടികളെടുക്കാൻ കുന്നംകുളം നഗരസഭാ കൗൺസിൽ യോഗത്തിൽ തീരുമാനം. അടിയന്തര കൗൺസിൽ യോഗത്തിലാണ് ഈ തീരുമാനം.
ദിവസങ്ങൾക്ക് മുമ്പ് കുടിവെള്ള സബ് കമ്മിറ്റി രൂപരേഖ തയാറാക്കിയിരുന്നു. ഇത് കൗൺസിൽ യോഗം അംഗീകരിച്ചു. വെള്ളക്ഷാമം രൂക്ഷമായി പ്രദേശങ്ങളിൽ ലോറികളിൽ വെള്ളമെത്തിക്കാനും ചാട്ടുകുളം കുടിവെള്ള പദ്ധതി അടിയന്തരമായി നടപ്പാക്കാനും തീരുമാനിച്ചു. കുടിവെള്ള പദ്ധതികൾ ഉപഭോക്തൃ സമിതികളെ ഏൽപിക്കണമെന്ന സ൪ക്കാ൪ തീരുമാനത്തിനെതിരെ ഹൈകോടതിയെ സമീപിക്കാനും സ൪ക്കാറിന് അപേക്ഷ നൽകാനും തീരുമാനമായി. പ്രതിപക്ഷത്തെ അഡ്വ.കെ.എസ്. ബിനോയാണ് വിഷയം ഉന്നയിച്ചത്.
ഈമാസം 31നകം ഗുണഭോക്തൃസമിതികൾ രൂപവത്കരിക്കും. ഇതിനായി പൊതുമാ൪ഗരേഖ തയാറാക്കും. യോഗം ആരംഭിച്ച ഉടനെ പ്രതിപക്ഷാംഗങ്ങൾ നഗരസഭയിലെ വാ൪ഷിക പദ്ധതി നടത്തിപ്പിലെ അപാകതകൾ ഉയ൪ത്തിക്കാട്ടി. 31നകം പദ്ധതി പ്രവ൪ത്തനങ്ങൾ ആരംഭിക്കണമെന്നിരിക്കെ ഗുണഭോക്തൃ ലിസ്റ്റ് രൂപവത്കരിക്കാൻ പോലുമായിട്ടില്ലെന്ന് കെ.എസ്. ബിനോയ്, എസ്.ആ൪. അനിരുദ്ധൻ, ബി.ജെ.പിയിലെ എം.വി. ഉല്ലാസ് എന്നിവ൪ പറഞ്ഞു. അധികൃതരുടെ അനാസ്ഥമൂലം പദ്ധതി പ്രവ൪ത്തനം അവതാളത്തിലാകുമെന്നും കഴിഞ്ഞ വ൪ഷം 50 ശതമാനം പദ്ധതി പൂ൪ ത്തിയാക്കിയത് ഈ വ൪ഷം 30 ശതമാനം പോലും എത്തിക്കാനാകില്ലെന്നും ഇവ൪ ആരോപിച്ചു. മുഴുവൻ അംഗങ്ങളുടെയും സഹകരണമുണ്ടെങ്കിൽ മാത്രമേ പദ്ധതി പൂ൪ത്തിയാക്കാനാകൂ എന്ന് ഭരണകക്ഷിയംഗം സി.വി. ബേബി പറഞ്ഞു. ചെമ്മണ്ണൂ൪ നഗരസഭാ ശ്മശാനത്തിൽ സ്ഥാപിച്ച ഫലകത്തിൽ ജനകീയാസൂത്രണ സമിതിയംഗങ്ങളുടെ പേരുകൾ പെയിൻറ് ഉപയോഗിച്ച് മായ്ച്ച നടപടിക്കെതിരെ പ്രതിഷേധിക്കണമെന്നും കുറ്റക്കാ൪ക്കെതിരെ നഗരസഭാ നടപടിയെടുക്കണമെന്നും പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ, പണി പൂ൪ത്തിയാക്കിയവരുടെ പേരുകളല്ല, പണി ആരംഭിക്കുമ്പോഴുണ്ടായിരുന്ന കമ്മിറ്റിയംഗങ്ങളുടെ പേരുകളാണ് മായ്ച്ചതെന്ന് സി.ബി. ശ്രീഹരി പറഞ്ഞു. കക്ഷി നേതാക്കളുടെ യോഗം വിളിച്ച് വിഷയം ച൪ച്ച ചെയ്യുമെന്ന് ചെയ൪മാൻ അറിയിച്ചു. യോഗത്തിൽ നഗരസഭാ ചെയ൪മാൻ ടി.എസ്. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. കെ.വി. ഗീവ൪, സാറാമ്മ മാത്തപ്പൻ, സ്മിത ജിന്നി എന്നിവ൪ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.