അസ്ലന്‍ ഷാ ഹോക്കിയില്‍ വ്യാഴാഴ്ച ന്യൂസിലന്‍ഡിനെതിരെ
text_fieldsഇപ്പോ (മലേഷ്യ): സുൽത്താൻ അസ്ലൻ ഷാ ഹോക്കി ടൂ൪ണമെൻറിൽ ചിരവൈരികളായ പാകിസ്താനെതിരെ നേടിയ വിജയത്തിനു പിന്നാലെ ഗ്രൂപ്പിലെ മറ്റൊരു നി൪ണായക മത്സരത്തിൽ വ്യാഴാഴ്ച ഇന്ത്യ നിലവിലെ ചാമ്പ്യൻമാരായ ന്യൂസിലൻഡിനെ നേരിടും. ടൂ൪ണമെൻറിൽ സാധ്യത നിലനി൪ത്താൻ വിജയം മാത്രം മതിയാകില്ല ടീമിന്. ഗ്രൂപ്പിലെ മറ്റു മത്സരഫലങ്ങളും ഇന്ത്യയുടെ മുന്നോട്ടുള്ള കുതിപ്പിന് നി൪ണായമാകും. ന്യൂസിലൻഡിനും നി൪ണായകമാണ് ഈ കളി.
മൂന്നു മത്സരങ്ങളിൽനിന്ന് മൂന്നു പോയൻറുമായി പട്ടികയിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. ആസ്ട്രേലിയ, മലേഷ്യ, ന്യൂസിലൻഡ് ടീമുകളാണ് യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങളിൽ. കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ മലേഷ്യ, ആറു തവണ ചാമ്പ്യന്മാരായ ആസ്ട്രേലിയക്കെതിരെ 1-1ന് സമനില പിടിച്ചതാണ് ടൂ൪ണമെൻറിലെ ഇന്ത്യയടക്കമുള്ള നാല് ടീമുകളുടെ മുന്നോട്ടുള്ള കുതിപ്പ് ത്രിശങ്കുവിലാക്കിയത്.
ന്യൂസിലൻഡ്, പാകിസ്താൻ, ദക്ഷിണ കൊറിയ തുടങ്ങിയ ടീമുകൾക്കും മൂന്നു പോയൻറ് മാത്രമാണുള്ളത്. ഗ്രൂപ്പിൽ മുന്നിൽ നിൽക്കുന്ന ആസ്ട്രേലിയക്കും മലേഷ്യക്കും ഇത്രയും മത്സരങ്ങളിൽനിന്നായി ഏഴു പോയൻറുണ്ട്. ഗ്രൂപ്പിൽ ഇനി ഓരോ ടീമുകൾക്കും രണ്ട് മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.
ആസ്ട്രേലിയ, ന്യൂസിലൻഡ് ടീമുകൾക്ക് വെള്ളിയാഴ്ച നടക്കുന്ന മത്സരങ്ങളും വിജയിക്കാനായാൽ 10 പോയൻറാകും. അങ്ങനെയെങ്കിൽ ശനിയാഴ്ച നടക്കുന്ന അന്തിമ ഗ്രൂപ് മത്സരങ്ങൾ ഇന്ത്യയുൾപ്പെടെയുള്ള ടീമുകളെ സംബന്ധിച്ച് അപ്രധാനമായിരിക്കും. പട്ടികയിൽ കൂടുതൽ പോയൻറ് നേടുന്ന രണ്ട് ടീമുകളാണ് കലാശപോരാട്ടത്തിന് യോഗ്യത നേടുക. ബാക്കിയുള്ള ടീമുകൾ ഇനിയുള്ള രണ്ട് മത്സരങ്ങൾ ജയിച്ചാലും ആകെ ലഭിക്കുന്നത് ഒമ്പതു പോയൻറായിരിക്കും.
നേരത്തേ, ആസ്ട്രേലിയയോട് 3-4 നും കൊറിയയോട് 1-2നും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ചൊവ്വാഴ്ച പാകിസ്താനെതിരെയുള്ള മത്സരത്തിൽ മലയാളി താരം ഗോൾകീപ്പ൪ പി.ആ൪. ശ്രീജേഷ് ഗോൾവലക്കുതാഴെ നടത്തിയ മികച്ച പ്രകടനമാണ് ഇന്ത്യക്ക് ടൂ൪ണമെൻറിലെ ആദ്യ ജയം സമ്മാനിച്ചത്. 3-1 നായിരുന്നു ഇന്ത്യയുടെ ത്രസിപ്പിക്കുന്ന വിജയം. വ്യാഴാഴ്ച നടക്കുന്ന മറ്റു മത്സരങ്ങളിൽ ആസ്ട്രേലിയ ദക്ഷിണ കൊറിയയെയും മലേഷ്യ പാകിസ്താനെയും നേരിടും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.