പൊലീസിന്‍െറ കള്ളക്കളിക്കെതിരെ വീട്ടമ്മ നിയമപോരാട്ടത്തിന്
text_fieldsകായംകുളം: പൊലീസിൻെറ അധികാര ധാ൪ഷ്ട്യത്തിൽ അഭിമാനം നഷ്ടമായ വീട്ടമ്മ നിയമപോരാട്ടത്തിനൊരുങ്ങുന്നു. വള്ളികുന്നം കടുവിനാൽ കൊക്കാട്ട് ചന്ദ്രവിലാസത്തിൽ ശശിധരൻപിള്ളയുടെ ഭാര്യ രജിത എസ്. പിള്ളയാണ് പൊലീസിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങുന്നത്. പൊലീസിൻെറ തെറ്റായ ഇടപെടൽ കാരണം 50ദിവസമാണ് രജിത ജയിലഴിക്കുള്ളിൽ കിടന്നത്. രജിതക്കെതിരെ ലഭിച്ച പരാതിയുടെ നിജസ്ഥിതി അന്വേഷിക്കാതെ വള്ളികുന്നം പൊലീസ് നടത്തിയ ഇടപെടലുകളാണ് പ്രശ്നമായത്.
രജിതയുടെ ഭ൪തൃസഹോദരീപുത്രി കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. കേസെടുത്ത് അന്വേഷിക്കാനായിരുന്നു കോടതി ഉത്തരവ്. എന്നാൽ, അന്വേഷണം നടത്താതെ പൊലീസ് നടത്തിയ ഒത്തുകളിയുടെ ഫലമായാണ് രജിതയെ ജയിലിലടച്ചത്. പുറത്തിറങ്ങിയ രജിത നൽകിയ പരാതി പ്രകാരം ചെങ്ങന്നൂ൪ ഡിവൈ.എസ്.പിയെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. അന്ന് മാവേലിക്കര സി.ഐ ആയിരുന്ന കൊല്ലം റൂറൽ ഡിവൈ.എസ്.പിയും വള്ളികുന്നം എസ്.ഐയും വകുപ്പുതല അന്വേഷണം നേരിടുന്നു.
ചാരുംമൂട് ചുനക്കര സ്വദേശിയായ യുവതിയാണ് അമ്മാവൻെറ ഭാര്യയായ രജിതക്കെതിരെ കോടതിയിൽ പരാതി നൽകിയത്. 2012 ആഗസ്റ്റ് 30ന് നടന്ന സംഭവം ചൂണ്ടിക്കാട്ടി ഒക്ടോബ൪ ഒമ്പതിനാണ് ഹരജി നൽകുന്നത്. തനിക്ക് തരാനുണ്ടായിരുന്ന സ്വ൪ണവും പണവും നൽകാമെന്ന് കാട്ടി കടുവിനാലിലെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം കൃഷ്ണപുരം സ്വദേശിയായ യുവാവിനെക്കൊണ്ട് മാനഭംഗപ്പെടുത്തുകയും മൊബൈലിൽ പക൪ത്തുകയും ചെയ്തെന്ന് കാട്ടിയാണ് കായംകുളം ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ കേസ് നൽകിയത്. ഇതുസംബന്ധിച്ച് അന്വേഷിച്ച് നടപടിയെടുക്കാൻ കോടതി നി൪ദേശിച്ചു. ഇതനുസരിച്ച് വീട്ടിലെത്തിയ പൊലീസ് രജിതയെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. അമ്മായിക്കെതിരെ മരുമകൾ ഉന്നയിച്ച ആരോപണത്തിൻെറ നിജസ്ഥിതി അയൽവാസികളായ ബന്ധുക്കളോട് പോലും തിരക്കാനുള്ള സൗമനസ്യം പൊലീസിനുണ്ടായില്ല. നടുവിന് ബാധിച്ച രോഗത്തിന് ചികിത്സ നടത്തിവന്നിരുന്ന രജിതക്ക് ജയിൽവാസം ഏറെ ദുരിതപൂ൪ണമായിരുന്നു. രോഗം കലശലായതിനാൽ ജയിലിൽനിന്ന് ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളജിലും ചികിത്സതേടി പോകേണ്ടി വന്നു. ഭാര്യ ജയിലിലായതോടെ വിദേശത്തെ ജോലി രാജിവെച്ച് ശശിധരൻപിള്ളക്ക് നാട്ടിലെത്തേണ്ടി വന്നു. രജിതക്ക് നേരെ ഉയ൪ന്ന ആരോപണം എൻജിനീയ൪മാരായ രണ്ട് മക്കളടങ്ങുന്ന കുടുംബത്തിന് കനത്ത ആഘാതമാണ് ഏൽപ്പിച്ചത്. ജയിലിന് പുറത്തിറങ്ങിയ രജിത സത്യസ്ഥിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയടക്കമുള്ളവ൪ക്ക് സങ്കടഹരജി നൽകുകയായിരുന്നു. ഇതനുസരിച്ച് ജില്ലാ പൊലീസ് ചീഫ് നടത്തിയ അന്വേഷണത്തിലാണ് കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയത്. മാനഭംഗത്തിനിരയായെന്ന് പറഞ്ഞ യുവതിയും അത് ചെയ്തെന്ന് പറയപ്പെടുന്ന യുവാവും സംഭവസമയം രണ്ട് സ്ഥലങ്ങളിലായിരുന്നെന്ന് കണ്ടെത്തി. ഇരുവരുടെയും മൊബൈൽ രേഖകളും ഇതിന് തെളിവായി. യുവാവും യുവതിയും തമ്മിൽ സൗഹൃദമുണ്ടായിരുന്നെന്നും ഇരുവരും തമ്മിൽ മണിക്കൂറുകളോളം ഫോണിൽ സംസാരിക്കാറുണ്ടായിരുന്നെന്നും തെളിഞ്ഞതോടെ കേസിൻെറ വ്യാജസ്വഭാവം മറനീക്കിയിട്ടുണ്ട്.
എന്നാൽ, രജിതയെ അകത്താക്കിയ പൊലീസ് രണ്ടാംപ്രതിയായിരുന്ന കൃഷ്ണപുരം സ്വദേശി ശ്രീകുമാറിനെ കസ്റ്റഡിയിൽ എടുക്കുന്നതിന് ഒരു നടപടിയും സ്വീകരിക്കാതിരുന്നത് അന്നേ സംശയത്തിനിടയാക്കിയിരുന്നു. പരാതിക്കാരിയുടെ സ്വാധീനത്തിന് വഴങ്ങിയതാണ് ധിറുതിപിടിച്ച അറസ്റ്റിന് കാരണമായതെന്നാണ് ആക്ഷേപം.
ഡിവൈ.എസ്.പിയെ സസ്പെൻഡ് ചെയ്തതുകൊണ്ട് മാത്രം കാര്യമില്ലെന്നും കുറ്റക്കാരായ മുഴുവൻ ഉദ്യോഗസ്ഥ൪ക്കുമെതിരെയും നടപടി വേണമെന്നാണ് രജിതയുടെ ആവശ്യം. പരാതിക്കാരിയുടെ സ്വാധീനത്തിന് വഴങ്ങിയാണ് ഒരു അന്വേഷണവും നടത്താതെ പൊലീസ് തന്നെ ജയിലിൽ അടച്ചത്. വനിതാ കമീഷൻ അടക്കമുള്ളവ൪ക്ക് പരാതി നൽകിയിട്ടുണ്ട്. നീതി ലഭ്യമാകുംവരെ പോരാട്ടം തുടരുമെന്നും രജിത പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.