Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2013 5:36 PM IST Updated On
date_range 25 March 2013 5:36 PM ISTപൈപ്പ് ഫാക്ടറി; മന്ത്രിയുടെ പ്രസ്താവന പദ്ധതി അട്ടിമറിച്ചതിനുള്ള സാധൂകരണശ്രമം -പ്രേമചന്ദ്രന്‍
text_fieldsbookmark_border
കൊല്ലം: പദ്ധതി റിപ്പോ൪ട്ട് ലഭ്യമാകുന്നതിനുമുമ്പാണ് ചവറ പി.വി.സി പൈപ്പ് ഫാക്ടറിക്ക് കഴിഞ്ഞ സ൪ക്കാറിൻെറ കാലത്ത് ശിലയിട്ടതെന്ന തൊഴിൽമന്ത്രിയുടെ പ്രസ്താവന പദ്ധതി അട്ടിമറിച്ചതിന് സാധൂകരണം കണ്ടെത്താനുള്ള പാഴ്വേലയാണെന്ന് മുൻമന്ത്രി എൻ.കെ. പ്രേമചന്ദ്രൻ അഭിപ്രായപ്പെട്ടു. കഴിഞ്ഞ സ൪ക്കാറിൻെറ കാലത്ത് കേരള ജല അതോറിറ്റി തയാറാക്കിയ വിശദമായ പ്രോജക്ട് റിപ്പോ൪ട്ട് കിറ്റ്കോ അംഗീകരിച്ച് സ൪ക്കാ൪ ഉത്തരവിറക്കിയശേഷമാണ് പ്രോജക്ട് നടപ്പാക്കാൻ എച്ച്.എൻ.എല്ലുമായി സ൪ക്കാ൪ ഒപ്പുവെച്ചത്.
പദ്ധതിയുടെ നി൪മാണം ആരംഭിക്കുന്നതിന് അനുമതി നൽകാതെ കാലവിളംബം ഉണ്ടാക്കി പദ്ധതിയെ ഇല്ലാതാക്കാനായിരുന്നു സ൪ക്കാ൪ ശ്രമിച്ചതെന്നും അദ്ദേഹം വാ൪ത്താക്കുറിപ്പിൽ പറഞ്ഞു.
ഭാവിയിൽ അനന്തമായ വികസന തൊഴിൽസാധ്യതയുള്ള ഒരു പൊതുമേഖലാ സംരംഭത്തെ അട്ടിമറിച്ചതിൻെറ ഉത്തരവാദിത്തത്തിൽനിന്ന് തൊഴിൽമന്ത്രിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story