Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightറോഡ് നിര്‍മാണപുരോഗതി...

റോഡ് നിര്‍മാണപുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രിയെത്തി, കാല്‍നടയായി

text_fields
bookmark_border
റോഡ് നിര്‍മാണപുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രിയെത്തി, കാല്‍നടയായി
cancel

കോട്ടയം: നാട്ടുകാ൪ സൗജന്യമായി നൽകിയ സ്ഥലത്തെ റോഡ്നി൪മാണപുരോഗതി വിലയിരുത്താൻ ജനനായകൻ കാൽനടയായി മുന്നിലെത്തിയതോടെ ജനം ഇളകിമറിഞ്ഞു. ആവേശത്തിമി൪പ്പിലേക്ക് വഴിമാറിയ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നടത്തം ഒന്നരകിലോമീറ്റ൪ നീണ്ടതോടെ പടക്കംപൊട്ടിച്ചും മധുരപലഹാരം വിതരണംചെയ്തും നാട്ടുകാരും ഒപ്പംചേ൪ന്നു. പുതുപ്പള്ളി സെൻറ്ജോ൪ജ് ഓ൪ത്തഡോക്സ് പള്ളിയിലെ ഓശാന ഞായ൪ ശുശ്രൂഷകഴിഞ്ഞ് പുറത്തിറങ്ങിയ മുഖ്യമന്ത്രിക്കൊപ്പം കുരുത്തോലയുമായി വിശ്വാസികൾ അനുഗമിച്ചതോടെ കനത്തവെയിൽപോലും അവഗണിച്ചായിരുന്നു യാത്ര.
പുതുപ്പള്ളി കൊട്ടാരത്തിൽക്കടവ്-അങ്ങാടി-പാലൂ൪ക്കടവ് റോഡിൻെറ നി൪മാണപുരോഗതി വിലയിരുത്താനാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഞായറാഴ്ച 12ന് ഔദ്യാഗികവാഹനം ഉപേക്ഷിച്ച് കാൽനടയാത്ര ആരംഭിച്ചത്. കുണ്ടുംകുഴിയും നിറഞ്ഞ മൺപാതയിലൂടെ മുന്നേറിയ മുഖ്യമന്ത്രിയെ പടക്കംപൊട്ടിച്ചാണ് നാട്ടുകാ൪ എതിരേറ്റത്. വീടുകളുടെ മതിലുകൾ പൊളിച്ചുമാറ്റാൻ വിമുഖത കാണിച്ച ചിലരെ നേരിൽക്കണ്ട് പരാതികേട്ട അദ്ദേഹം പരിഹാരം നി൪ദേശിക്കാനും മറന്നില്ല. അതിനിടെ, വഴിയിൽ കാത്തുനിന്നവരെ പേരെടുത്ത് വിളിച്ച് കുശലാന്വേഷണം. തണലേകാൻ കുട വേണോയെന്ന് ചോദിച്ചവരോട് ചിരിച്ചും തമാശ പറഞ്ഞുമായിരുന്നു യാത്ര. മുഖ്യമന്ത്രിയെത്തിയപ്പോൾ പഞ്ചായത്ത് പിന്നിലായെന്ന പഞ്ചായത്ത് പ്രസിഡൻറ് ജെസിമോളുടെ കമൻറ് ചിരിപട൪ത്തി. നാരങ്ങാവെള്ളം നൽകിയും മറ്റുമായിരുന്നു ചില൪ വരവേറ്റത്. അപ്രതീക്ഷിതമായി നടന്നെത്തിയ മുഖ്യമന്ത്രിയെ കണ്ടതോടെ സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേ൪ ഓടിയെത്തി പൂക്കളും മറ്റും സമ്മാനിച്ചു. റോഡ് അവസാനിക്കുന്ന പാടശേഖരത്തിലെ താഴ്ന്നുകിടക്കുന്ന വൈദ്യുതിലൈൻ ഉയ൪ത്താൻ നടപടി വേണമെന്നായിരുന്നു നാട്ടുകാരുടെ ഏക പരാതി.
മൂലമറ്റം പവ൪ഹൗസിൽനിന്ന് പള്ളത്തേക്ക് പോകുന്ന വൈദ്യുതിലൈൻ ഉയ൪ത്താൻ 34 ലക്ഷം എസ്റ്റിമേറ്റ് തയാറായിട്ടുണ്ടെന്ന് മുഖ്യമന്ത്രി മറുപടി നൽകിയതോടെ ജനം ആവേശത്തിലായി. ജില്ലാ പഞ്ചായത്തംഗം ഫിൽസൺ മാത്യൂസ്, പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജെസി മോൾ മനോജ്, ജനപ്രതിനിധികൾ, രാഷ്ട്രീയനേതാക്കൾ, ഉദ്യോഗസ്ഥ൪ എന്നിവ൪ അനുഗമിച്ചു.
പുതുപ്പള്ളി പള്ളിക്ക് സമീപം കൊട്ടാരക്കടവിൽ ആരംഭിച്ച് കോട്ടയം മണ്ഡലത്തിൻെറ കിഴക്കുഭാഗത്തെ മാങ്ങാനം പാലൂ൪പടിയുമായി ബന്ധിപ്പിക്കുന്ന മൂന്നരകിലോമീറ്റ൪ റോഡിന് മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുട൪ന്ന് നബാ൪ഡിൽ നിന്ന് 5.5 കോടിയാണ് അനുവദിച്ചത്. റോഡ് പൂ൪ത്തിയാവുന്നതോടെ കറുകച്ചാൽ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് പുതുപ്പള്ളി ടൗണിൽ കയറാതെ കോട്ടയത്ത് എത്താൻ കഴിയും. പ്രദേശവാസികൾക്ക് പുതുപ്പള്ളി പള്ളിയിലേക്ക് എത്താൻകഴിയുന്ന മിനിബൈപാസ് കൂടിയാണിത്. 2013 ജനുവരി ഏഴിനാണ് നി൪മാണപ്രവ൪ത്തനം ആരംഭിച്ചത്. മണ്ണിട്ട് ഉയ൪ത്തിയ പാതയിൽ എട്ട് കലുങ്കുകളാണ് പൂ൪ത്തിയായത്. ബാക്കി എട്ട് കലുങ്കുകളുടെ നി൪മാണവും ടാറിങും പൂ൪ത്തിയാക്കി നവംബറിൽ നാടിന് സമ൪പ്പിക്കാനാകുമെന്നാണ് പ്രതീക്ഷ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story