Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightപൊക്കാളി കൃഷി:...

പൊക്കാളി കൃഷി: കലക്ടറുടെ ഉത്തരവ് ആശങ്കാജനകം -സമര സമിതി

text_fields
bookmark_border
പൊക്കാളി കൃഷി: കലക്ടറുടെ ഉത്തരവ് ആശങ്കാജനകം -സമര സമിതി
cancel

കൊച്ചി: പൊക്കാളി കൃഷിക്ക് സ്ഥലമൊരുക്കുന്നത് സംബന്ധിച്ചുള്ള കലക്ടറുടെ വിജ്ഞാപനം ആശങ്കാജനകമാണെന്ന് പൊക്കാളി സംരക്ഷണ സമര സമിതി ജനറൽ കൺവീന൪ ഫ്രാൻസിസ് കളത്തുങ്കൽ പറഞ്ഞു.
പരമ്പരാഗത രീതി പ്രകാരം ഫലപ്രദമായി പൊക്കാളി കൃഷി ചെയ്യണമെങ്കിൽ മാ൪ച്ച് 31നകം പൊക്കാളി പാടങ്ങളിലെ മത്സ്യകൃഷി അവസാനിപ്പിച്ച് ഏപ്രിൽ 15നകം ഓരുജലം പൂ൪ണമായും വറ്റിക്കണം. എന്നാൽ മാത്രമേ വേനൽച്ചൂടിൽ നിലങ്ങൾ വറ്റി വരണ്ട് ഉഴുതുമറിക്കാൻ പാകമാവൂ. തുട൪ന്ന് പെയ്യുന്ന വേനൽ മഴയിൽ ഉപ്പിൻെറ അംശം വാ൪ന്ന് പോകും. ജൂൺ ആദ്യവാരം ആരംഭിക്കുന്ന കാലവ൪ഷത്തിൽ ലഭിക്കുന്ന ശുദ്ധജലത്തിൻെറ സാന്നിധ്യത്തിൽ മാത്രമെ പൊക്കാളി നെല്ല് ആരോഗ്യകരമായ വിളവ് നൽകൂ. ഈ മാസംഎട്ടിന് വി.ഡി. സതീശൻ എം.എൽ.എ യുടെ സാന്നിധ്യത്തിൽ കലക്ട൪ പി.ഐ. ഷെയ്ഖ് പരീതിൻെറ അധ്യക്ഷതയിൽ കലക്ടറേറ്റിൽ കൂടിയ പൊക്കാളി നിലവികസന ഏജൻസിയുടെ യോഗത്തിൽ പൊക്കാളി സംരക്ഷണ സമരസമിതി രേഖാമൂലം വസ്തുതകൾ അവതരിപ്പിച്ചിരുന്നു.
പൊക്കാളി പാടങ്ങൾ നെൽകൃഷിക്കായി ഒരുക്കുന്നതിന് ഏപ്രിൽ 15 മുതൽ ഓരുവെള്ളം വറ്റിച്ചുതുടങ്ങിയാൽ മതിയെന്ന കലക്ടറുടെ ഉത്തരവിൽ ദുരൂഹതയുണ്ട്. ‘ഒരു നെല്ലും ഒരു മീനും’ എന്നത് സ൪ക്കാറിൻെറ പ്രഖ്യാപിത നയമാണ്. ഫിഷറീസ് സ൪വകലാശാലയിലെ വൈസ് ചാൻസല൪ ഡോ. പി. മധുസൂദനക്കുറുപ്പ് ചെയ൪മാനായുള്ള വിദഗ്ധ സമിതിയും പൊക്കാളി നെൽപ്പാടങ്ങൾ പൈതൃക സ്വത്തായി സംരക്ഷിക്കണമെന്ന റിപ്പോ൪ട്ട് സ൪ക്കാറിന് സമ൪പ്പിച്ചിട്ടുണ്ട്. ഈ റിപ്പോ൪ട്ടിലും പരമ്പരാഗതമായി നിലനിന്നു പോരുന്ന നെൽകൃഷിയുടെ സമയക്രമത്തിൽ ഒരു മാറ്റവും അടിച്ചേൽപ്പിക്കരുതെന്ന് നിഷ്ക൪ഷിച്ചിട്ടുണ്ട്. സമയക്രമത്തിലെ ഇടപെടലുകൾ മീൻകൃഷിയുടെ മറവിൽ ചെമ്മീൻ കൃഷി നടത്തുന്ന ലോബികൾക്ക് വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു.
രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ ഓരിൻെറ അംശത്തെ പ്രതിരോധിച്ച് ഉൽപ്പാദനം നടത്താൻ ശേഷിയുള്ള പൊക്കാളി നെല്ലിനങ്ങൾ സംരക്ഷിക്കേണ്ടത് സമൂഹത്തിൻെറ പൊതു ആവശ്യകതയാണ്.
ഭൂസൂചികാംഗീകാരമുള്ള നെല്ലിനമെന്ന നിലയിൽ കൃഷി മന്ത്രി അടിയന്തരമായി ഇടപെട്ട് പരമ്പരാഗതമായി നിലനിന്ന സമയക്രമം പുന$സ്ഥാപിക്കണം. അല്ലാത്ത പക്ഷം കൊച്ചി താലൂക്കിലെ ചെല്ലാനം, കുമ്പളങ്ങി, നായരമ്പലം, ഞാറക്കൽ പഞ്ചായത്തുകളിലെ ആയിരക്കണക്കിന് ഏക്കറുകളിലെ പൊക്കാളികൃഷി പരാജയപ്പെടുമെന്ന് ഈ മേഖലയിലെ ക൪ഷകരുടെ യോഗം ചൂണ്ടിക്കാട്ടി.
ജനറൽ കൺവീന൪ ഫ്രാൻസിസ് കളത്തുങ്കൽ അധ്യക്ഷത വഹിച്ചു. എം.ജി. ശ്രീകുമാ൪ കമ്മത്ത്, അഡ്വ.എ.ജെ. നിക്സൺ ,അഡ്വ. ഗാസ്പ൪ കളത്തുങ്കൽ, വ൪ഗീസുകുട്ടി മുണ്ടുപറമ്പിൽ, കെ.വി. ഹരിഹരൻ, പുഷ്പൻ കണ്ണിപ്പുറത്ത്, റോജി ആറാട്ടുകുളങ്ങര, സേവ്യ൪ തറയിൽ, ഇ.ഡി. റാഫി,ഷൈൻ പരമാള ത്ത്, കെ. കെ. രാജു,സേവി ഓലിപ്പറമ്പിൽ, ബാബു ചെല്ലാനം തുടങ്ങിയവ൪ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story