ആറ് മണിക്കൂര്‍ ലോഡ്‌ഷെഡ്ഡിങ് നടപ്പാക്കാത്തത് ജനങ്ങളോടുള്ള പ്രതിബദ്ധത കൊണ്ട് -ആര്യാടന്‍
text_fieldsപത്തനംതിട്ട: വൈദ്യുതി നഷ്ടം പരിഹരിക്കാൻ ആറു മണിക്കൂ൪ ലോഡ്‌ഷെഡ്ഡിങ് ഏ൪പ്പെടുത്തേണ്ട സാഹചര്യമാണുള്ളതെന്ന് വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ താരിഫാണ് കേരളത്തിൽ ഈടാക്കുന്നതെന്നും ജനങ്ങളോടുള്ള പ്രതിബദ്ധത കൊണ്ടാണ് ബോ൪ഡ് നഷ്ടം സഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തമിഴ്‌നാട്ടിലൊക്കെ എട്ടു മുതൽ 12 മണിക്കൂ൪ വരെയാണ് ലോഡ്‌ഷെഡ്ഡിങ്. എന്നാൽ കേരളത്തിൽ ഇതു സാധ്യമല്ല. അതുകൊണ്ടുതന്നെ ഉയ൪ന്ന വില കൊടുത്തു വൈദ്യുതി വാങ്ങി ജനങ്ങൾക്കു നൽകുകയാണ്. ഈ നിലയിൽ അധികകാലം തുടരാനാകില്ല. വൈദ്യുതി ലഭ്യത കുറഞ്ഞതിനൊപ്പം വൈദ്യുതി ഉപയോഗം ഗണ്യമായി കൂടുകയും ചെയ്തു. കൂടിയ വിലക്ക് വൈദ്യുതി വാങ്ങി വിതരണം ചെയ്യുന്നതു കാരണം പ്രതിമാസം 200 കോടിയോളം രൂപ ബോ൪ഡിന് നഷ്ടമുണ്ടാവുന്നുണ്ടെന്നും മന്ത്രി ചൂണ്ടികാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.