രോഗ പ്രതിരോധ പദ്ധതി എല്ലാ ജില്ലകളിലും നടപ്പാക്കും -മന്ത്രി ഗുലാം നബി ആസാദ്
text_fieldsതൃശൂ൪: നാഷനൽ പ്രോഗ്രാം ഫോ൪ പ്രിവൻഷൻ ആൻഡ് കൺട്രോൾ ഓഫ് കാൻസ൪, ഡയബറ്റിസ്, കാ൪ഡിയോ വാസ്കുലാ൪ ഡിസീസസ് ആൻഡ് സ്ട്രോക്ക് (എൻ.പി.സി.ഡി.സി.എസ്) പദ്ധതി രാജ്യത്തെ മുഴുവൻ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഗുലാം നബി ആസാദ്. ആരോഗ്യ സ൪വകലാശാലയുടെ ആദ്യ ബാച്ചിൻെറ ബിരുദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അ൪ബുദം, പ്രമേഹം, ഹൃദ്രോഗങ്ങൾ, പക്ഷാഘാതം എന്നിവ പ്രതിരോധിക്കുന്നതിന് കേന്ദ്രസ൪ക്കാ൪ നടപ്പാക്കുന്ന പദ്ധതി 21 സംസ്ഥാനങ്ങളിലെ പിന്നാക്ക ജില്ലകളിലാണ് ആദ്യം നടപ്പാക്കിയത്. പൈലറ്റ് പദ്ധതി വിജയകരമായതോടെയാണ് എല്ലാ ജില്ലകളിലേക്കും നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. സ൪ക്കാ൪, സ്വകാര്യ മെഡിക്കൽ കോളജുകളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി വിപുലപ്പെടുത്തുക. ആരോഗ്യമേഖലയുടെ വികസനത്തിനായി 12ാം പഞ്ചവത്സര പദ്ധതിയിൽ കൂടുതൽ പദ്ധതികൾ ഉൾപ്പെടുത്തും. മന്ത്രി പറഞ്ഞു.
പുതിയ മെഡിക്കൽ കോളജുകൾ തുടങ്ങുന്നതിന് ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുക, പൊതു -സ്വകാര്യ മേഖലയിൽ കൂടുതൽ ആശുപത്രികളും മെഡിക്കൽ കോളജുകളും തുടങ്ങുക, എം.ബി.ബി.എസ് കഴിയുന്നവ൪ക്ക് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും പി.ജി ബിരുദധാരികൾക്ക് കമ്യൂണിറ്റി ഹെൽത്ത് സെൻററുകളിലും പഠനത്തിൻെറ ഭാഗമായി ഒരുവ൪ഷം നി൪ബന്ധിത പോസ്റ്റിങ് നൽകുക എന്നിവ 12ാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമാക്കും. യു.പി.എ സ൪ക്കാറിൻെറ കഴിഞ്ഞ നാലുവ൪ഷത്തെ ഭരണം രാജ്യ ത്തിൻെറ ആരോഗ്യമേഖലയിൽ വരുത്തിയ പരിഷ്കാരങ്ങൾ അന്താരാഷ്ട്രതലത്തി ൽ വരെ പ്രശംസ പിടിച്ചുപറ്റി. മാതൃ-ശിശുമരണനിരക്കും വന്ധ്യതാനിരക്കും ഗണ്യമായി കുറഞ്ഞു.
രാജ്യത്തെ പൊതുജനാരോഗ്യമേഖലയിൽ പുതുതായി 70,000 കിടക്കകൾ അനുവദിച്ചു. വ൪ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത് ഈവ൪ഷം പൊതുജനാരോഗ്യകേന്ദ്രങ്ങളിൽ 25,000 കിടക്കകൾ കൂടി അനുവദിച്ചു. പ്രതിരോധ പ്രവ൪ത്തനങ്ങൾക്കും തുല്യപ്രാധ്യനം നൽകി. 18 വയസ്സിൽ താഴെയുള്ള കുട്ടികളിലെ ആരോഗ്യപ്രശ്നങ്ങളും അപര്യാപ്തതകളും നിരീക്ഷിക്കുന്നതിനായി പുതുതായി രാഷ്ട്രീയ ബാൽ സ്വാസ്ത്യ കാര്യക്രം എന്ന പദ്ധതി ആവിഷ്കരിച്ചതായും മന്ത്രി അറിയിച്ചു. പാരാമെഡിക്കൽ വിദ്യാഭ്യാസത്തിനായി ദൽഹിയിൽ ഒരു ദേശീയ ഇൻസ്റ്റിറ്റ്യൂട്ടും എട്ട് പ്രാദേശിക ഇൻസ്റ്റിറ്റ്യൂട്ടുകളും തുടങ്ങും. പ്രതിവ൪ഷം 10,760 പാരാമെഡിക്കൽ വിദഗ്ധ൪ ഇതിലൂടെ പഠനം കഴിഞ്ഞിറങ്ങുമെന്നാണ് കണക്കാക്കപ്പെടുന്നതെന്ന് മന്ത്രി കൂട്ടിചേ൪ത്തു.
ആരോഗ്യമന്ത്രി വി.എസ്. ശിവകുമാ൪ 400 പേ൪ക്ക് ബിരുദം നൽകി. ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദൻ, വൈസ് ചാൻസല൪ ഡോ. വി.കെ. മോഹ ൻദാസ്, പ്രോ വൈസ് ചാൻസല൪ ഡോ. രത്നാകരൻ, പരീക്ഷ കൺട്രോള൪ ഡോ. കെ.പി. സുധീ൪ എന്നിവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.