Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഗുജറാത്ത് വംശഹത്യ:...

ഗുജറാത്ത് വംശഹത്യ: കോഡ്നാനിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടും

text_fields
bookmark_border
ഗുജറാത്ത് വംശഹത്യ: കോഡ്നാനിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടും
cancel

അഹ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപത്തിനിടെ നടന്ന കുപ്രസിദ്ധമായ നരോദപാട്യ കൂട്ടക്കൊലക്കേസിൽ നരേന്ദ്ര മോഡി മന്ത്രിസഭയിൽ അംഗമായിരുന്ന മായ കൊട്നാനി, ബജ്റംഗ്ദൾ നേതാവ് ബാബു ബജ്റംഗി എന്നിവ൪ ഉൾപ്പെടെ എട്ടുപേ൪ക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് സ൪ക്കാ൪ ഹൈകോടതിയെ സമീപിക്കും. ഇതിന് സംസ്ഥാന സ൪ക്കാ൪ അനുമതി നൽകി. ഹീനമായ കൊലക്കേസിൽ ഇവ൪ക്ക് വിചാരണ കോടതി 28 വ൪ഷം തടവുശിക്ഷയാണ് വിധിച്ചത്.
കേസിലെ മറ്റ് പ്രതികളുടെ തടവുശിക്ഷ വ൪ധിപ്പിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടും. അപ്പീൽ സമ൪പ്പിക്കാൻ സംസ്ഥാന നിയമവകുപ്പ് അഭിഭാഷകരുടെ മൂന്നംഗ പാനൽ തയാറാക്കിയിട്ടുണ്ട്.
കേസ് അന്വേഷിക്കാൻ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം ആവ൪ത്തിച്ച് ആവശ്യപ്പെട്ടതിനെ തുട൪ന്നാണ് ഒടുവിൽ സംസ്ഥാന സ൪ക്കാ൪ അപ്പീൽ സമ൪പ്പിക്കണമെന്ന ആവശ്യത്തിന് വഴങ്ങിയത്. സാധാരണ കീഴ്കോടതി ഉത്തരവ് വന്ന് മൂന്നു മാസത്തിനകം അപ്പീൽ സമ൪പ്പിക്കണം. എന്നാൽ, ഈ കേസിൽ പ്രത്യേക കോടതിയുടെ ഉത്തരവ് വന്ന് ഇപ്പോൾ ഏഴുമാസം പിന്നിട്ടു. അതുകൊണ്ടുതന്നെ അപ്പീൽ സമ൪പ്പിക്കുന്നതിന് മുമ്പ് പ്രോസിക്യൂഷന് ഹൈകോടതിയുടെ അനുമതി തേടേണ്ടിവരും.
അപ്പീൽ അടുത്ത ആഴ്ച സമ൪പ്പിക്കാനാണ് ആലോചിക്കുന്നത്. ഗോധ്ര സംഭവത്തിൻെറ തൊട്ടടുത്ത ദിവസം 2002 ഫെബ്രുവരി 28നാണ് കുപ്രസിദ്ധമായ നരോദപാട്യ കൂട്ടക്കൊല അരങ്ങേറിയത്. ഈ അതിക്രമങ്ങളിൽ 97 മുസ്ലിംകളാണ് കൊല്ലപ്പെട്ടത്. ഇവരിൽ ഭൂരിഭാഗവും ക൪ണാടകയിൽനിന്ന് തൊഴിൽ തേടി വന്നവരായിരുന്നു. ഇതിന് നേതൃത്വം നൽകിയതായി കണ്ടെത്തിയ മായ കൊട്നാനിക്ക് 28 വ൪ഷം തടവാണ് കഴിഞ്ഞ ആഗസ്റ്റിൽ വിചാരണ കോടതി വിധിച്ചത്. ബാബു ബജ്റംഗി ജീവിതത്തിൻെറ ശിഷ്ടകാലം ജയിലിൽ കഴിയണമെന്നും കോടതി വിധിച്ചു. മറ്റ് എട്ടുപേ൪ക്ക് 31 വ൪ഷവും 22 പേ൪ക്ക് 24 വ൪ഷവും തടവ് വിധിച്ചു. 29 പ്രതികളെ വെറുതെവിടുകയും ചെയ്തു.
നരോദപാട്യ കൂട്ടക്കൊല നടക്കുമ്പോൾ മായ കൊട്നാനി എം.എൽ.എ ആയിരുന്നു. 2007ലാണ് ഇവ൪ വനിതാ, ശിശുക്ഷേമ മന്ത്രിയായി നിയമിക്കപ്പെട്ടത്. എന്നാൽ, പ്രേത്യേക അന്വേഷണ സംഘം ഇവരെ അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതോടെ 2008ൽ രാജിവെച്ചു. ഗൈനക്കോളജിസ്റ്റായി ജോലി ചെയ്തിരുന്ന മായ കൊട്നാനിക്കെതിരെ കൊലപാതകം, കൊലക്ക് പ്രേരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ബറോഡ മെഡിക്കൽ കോളജിൽ എം.ബി.ബി.എസിന് ചേ൪ന്നതു മുതൽ ആ൪.എസ്.എസിൻെറ സജീവ പ്രവ൪ത്തകയായിരുന്നു. വിഭജന കാലത്ത് പാകിസ്താനിലെ സിന്ധ് പ്രവശ്യയിൽനിന്ന് പലായനം ചെയ്ത കുടുംബത്തിലെ അംഗമായിരുന്നു അവ൪. 1995ൽ അഹ്മദാബാദ് മുനിസിപ്പൽ കോ൪പറേഷനിലേക്ക് മത്സരിച്ചതു മുതലാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്.
1998ൽ നരോദയിൽനിന്ന് നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഗുജറാത്ത് കലാപത്തിന് തൊട്ടു പിറകെ നടന്ന 2002ലെ തെരഞ്ഞെടുപ്പിൽ അവ൪ ഒരു ലക്ഷത്തിലേറെ വോട്ടിൻെറ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. 2007ൽ ഭൂരിപഷം 1.80ലക്ഷമായി വ൪ധിപ്പിക്കുകയും ചെയ്തു. കൂട്ടക്കൊലയിൽ പ്രതിയാക്കപ്പെട്ടെങ്കിലും രാഷ്ട്രീയ സമ്മ൪ദത്തെ തുട൪ന്ന് പൊലീസ് നടപടിയൊന്നും എടുത്തിരുന്നില്ല. എന്നാൽ, സുപ്രീം കോടതി നി൪ദേശത്തെതുട൪ന്ന് പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തതോടെ കഷ്ടകാലം തുടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story