ചുവപ്പില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള വഴികളാരായുന്നു
text_fieldsജിദ്ദ: സൗദി തൊഴിൽമേഖലയിലെ പരിഷ്കരണവുമായി ബന്ധപ്പെട്ട് ഇന്ത്യൻ പ്രവാസികൾക്കിടയിൽ ഉയ൪ന്ന ആശങ്കകൾ ലഘൂകരിക്കാനും അനധികൃത തൊഴിൽനിരോധത്തിനിരയായി നാട്ടിലേക്കു മടങ്ങേണ്ടി വരുന്നവരെ സഹായിക്കാനും വിവിധ പ്രവാസിസമൂഹങ്ങളുടെ നേതാക്കളും മുന്നണിപ്രവ൪ത്തകരും സഹകരിക്കണമെന്ന് കോൺസൽ ജനറൽ ഫൈസ് അഹ്മദ് കിദ്വായി. രാജ്യത്തെ തൊഴിൽമേഖലയിലെ പുതിയ സംഭവവികാസങ്ങൾ സൃഷ്ടിച്ച അനിശ്ചിതത്വം നേരിടുന്നതിനെക്കുറിച്ച് ച൪ച്ച ചെയ്യാൻ ചൊവ്വാഴ്ച കോൺസുലേറ്റിൽ വിളിച്ചുചേ൪ത്ത പ്രവാസിസമൂഹത്തിലെ നേതാക്കളുടെ യോഗത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചു. പൊതുമാപ്പിനെക്കുറിച്ചും മറ്റും ജനങ്ങൾക്കിടയിൽ ഉയ൪ന്ന തെറ്റുധാരണകൾ അകറ്റണമെന്നും അതു ലഭ്യമാക്കാനുള്ള ആഗ്രഹത്തോടെയാണ് ഈ മാസാവസാനം ഇന്ത്യൻ മന്ത്രിതല ദൗത്യസംഘം സൗദി സന്ദ൪ശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഔ്പാസിനു വേണ്ടി എത്തുന്നവരുടെ തിരക്കൊഴിവാക്കാൻ വിവിധ സാമൂഹിക സംഘടനകൾക്കു സഹായിക്കാനാകും. സംഘടനകൾക്കു ഉത്തരവാദിത്തബോധത്തോടെ ഔ്പാസ് അപേക്ഷകൾ വിതരണം ചെയ്യാം. എന്നാൽ വ്യക്തികളെ നേരിൽ കണ്ടു ബോധ്യപ്പെട്ടും അവരുടെ പാസ്പോ൪ട്ടിൻെറ കോപ്പിയും അതിലെ ഒപ്പിൻെറ തനിപ്പക൪പ്പും ഉറപ്പാക്കിയേ അപേക്ഷകൾ വാങ്ങാനും അയക്കാനും പാടുള്ളൂ. കമ്പനി ചുവപ്പിലായതു കാരണം അനധികൃത ഗണത്തിൽ കുടുങ്ങിപ്പോകാനിടയുള്ളവരുടെ കാര്യത്തിൽ ചില സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വല്ലതും ചെയ്യാനാവുമോ എന്ന കാര്യം കോൺസുലേറ്റ് ഗൗരവപൂ൪വം ആലോചിച്ചു വരികയാണ്. ഇക്കാര്യത്തിൽ ചില ശുഭസൂചനകൾ ദൃശ്യമായിട്ടുണ്ടെന്നും അതിനു അവസരമൊത്താൽ അത്തരക്കാരുടെ രജിസ്ട്രേഷനു വേണ്ടിയുള്ള നീക്കം ആരംഭിക്കുമെന്നും യോഗത്തിൽ വ്യക്തമാക്കി.
വെൽഫെയ൪ കോൺസൽ എസ്.ആ൪.എച്ച്. ഫഹ്മി, കോൺസൽമാരായ പി.കെ. ജയിൻ, രാജ്കുമാ൪ എന്നിവരും സംബന്ധിച്ചു.
ജിദ്ദയിലെ ഭിന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള വിവിധ സംഘടനാപ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു. മലയാളി സംഘടനകളെ പ്രതിനിധാനം ചെയ്ത് വി.കെ. റഊഫ്, സക്കീ൪ ഹുസൈൻ, കെ.സി. അബ്ദുറഹ്മാൻ, അരിമ്പ്ര അബൂബക്ക൪, സി.എച്ച്. ബഷീ൪, ഉമ൪ അബൂബക്ക൪, സേതുമാധവൻ, റോയ്മാത്യു, നാസ൪ ചാവക്കാട് തുടങ്ങിയവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.