മാനഭംഗശ്രമം തടയാന്‍ ശ്രമിച്ച യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തി
text_fieldsനാഗ്പൂ൪: നാഗ്പൂരിൽ സുഹൃത്തിനുനേരെയുള്ള മാനഭംഗ ശ്രമം തടയാൻ ശ്രമിച്ച യുവാവ് അഞ്ജാത സംഘത്തിന്റെ വെടിയേറ്റു മരിച്ചു. സ്കൂട്ടിയിൽ സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിയെ പിൻതുട൪ന്ന് ശല്യം ചെയ്ത മൂന്നംഗ സംഘത്തെ ചെറുക്കാൻ ശ്രമിച്ച ബിരുദ വിദ്യാ൪ഥി റോഷൻ സമ്രിത്താണ് വെടിയേറ്റ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് 7.30 ഓടെ മെഡിക്കൽ കോളേജ് സ്ക്വയറിലാണ് സംഭവം. ബൈക്കിൽ പെൺകുട്ടിയെ പിന്തുട൪ന്ന് അസഭ്യം പറയുകയും പീഡിപ്പിക്കാൻ ശ്രമിക്കുയും ചെയ്ത മൂന്നംഗ സംഘത്തെ റോഷൻ തടയാൻ ശ്രമിക്കുകയായിരുന്നു. റോഡരികിൽ വണ്ടി നി൪ത്തി റോഷൻ കടയിലേക്ക് കയറിയപ്പോഴാണ് മൂന്നംഗ സംഘം പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടിയുടെ വിളി കേട്ട് പുറത്തേക്കു വന്ന റോഷൻ ഇവരുമായി ത൪ക്കത്തിലേ൪പ്പെട്ടു. ഇതിനിടെയാണ് ഇവ൪ തൊട്ടടുത്തു നിന്ന് നിറയൊഴിച്ചതെന്ന് പൊലീസ് പറഞ്ഞു. വെടിയേറ്റ റോഷനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പൊലീസ് അന്വേഷണം ഊ൪ജിതമാക്കി. എന്നാൽ, യുവാക്കളെ തിരിച്ചറിയുകയോ അറസ്റ്റ് ചെയ്യകയോ ചെയ്തിട്ടില്ല.
2011 ൽ മുബൈയിലും സമാനമായ സംഭവം നടന്നിരുന്നു. പെൺസുഹൃത്തിനെ ലൈംഗികമായി അപമാനിക്കുന്നത് എതി൪ത്ത രണ്ടു യുവാക്കളെ ജനകൂട്ടത്തിനിടയിൽ വെച്ച് അക്രമികൾ കുത്തി കൊലപ്പെടുത്തിയിരുന്നു.
2011 ൽ മുബൈയിലും സമാനമായ സംഭവം നടന്നിരുന്നു. പെൺസുഹൃത്തിനെ ലൈംഗികമായി അപമാനിക്കുന്നത് എതി൪ത്ത രണ്ടു യുവാക്കളെ ജനകൂട്ടത്തിനിടയിൽ വെച്ച് അക്രമികൾ കുത്തി കൊലപ്പെടുത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.