Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightവിദ്യാര്‍ഥികള്‍ക്ക് 10...

വിദ്യാര്‍ഥികള്‍ക്ക് 10 വയസ്സ് മുതല്‍ മയക്കുമരുന്ന് ലഭിക്കുന്നു

text_fields
bookmark_border
വിദ്യാര്‍ഥികള്‍ക്ക് 10 വയസ്സ് മുതല്‍ മയക്കുമരുന്ന് ലഭിക്കുന്നു
cancel

അബൂദബി: രാജ്യത്തെ സ്കൂൾ വിദ്യാ൪ഥികൾക്ക് പത്ത് വയസ്സ് മുതൽ മയക്കുമരുന്ന് ലഭിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തൽ. വിദ്യാ൪ഥികൾ മയക്കുമരുന്ന് ഉപയോഗിച്ച് തുടങ്ങുന്ന ശരാശരി പ്രായം 12 ആണ്. സ്കൂളിലെ മുതി൪ന്ന കുട്ടികളാണ് ഇവ൪ക്ക് മയക്കുമരുന്ന് പരിചയപ്പെടുത്തി കൊടുക്കുന്നത്. തങ്ങൾക്ക് മയക്കുമരുന്ന് ലഭിക്കുന്നതിനായി മുതി൪ന്ന കുട്ടികൾ താഴ്ന്ന ക്ളാസിലുള്ളവരെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നുമുണ്ട്. ആഭ്യന്തര മന്ത്രാലയത്തിൻെറ മാസികയായ ‘999’ൻെറ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന പഠന റിപ്പോ൪ട്ടിലാണ് നടുക്കുന്ന ഈ വിവരങ്ങളുള്ളത്. റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിൽ പൊലീസ് അധികൃത൪ സ്കൂളുകൾക്ക് ജാഗ്രതാ നി൪ദേശം നൽകിയിട്ടുണ്ട്. വിദ്യാ൪ഥികൾക്കിടയിൽ എന്തെങ്കിലും മയക്കുമരുന്ന് ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പൊലീസിനെ വിവരമറിയിക്കണമെന്നാണ് നി൪ദേശം.
പത്ത് വയസ്സ് മുതൽ ഹെറോയ്ൻ പോലുള്ള മാരക മയക്കുമരുന്നുകൾ വരെ വിദ്യാ൪ഥികൾക്ക് ലഭ്യമാകുന്നുണ്ടെന്നാണ് റിപ്പോ൪ട്ടിൽ പറയുന്നത്. 13 വയസ്സ് ആകുന്നതോടെ ലഹരിയടങ്ങിയ ഗുളികകൾക്ക് അടിമയാകുന്നു. ഡോക്ടറുടെ കുറിപ്പ് ഉണ്ടെങ്കിൽ മാത്രം ലഭിക്കുന്ന ഗുളികകൾ വിദ്യാ൪ഥികൾക്ക് എത്തിക്കുന്ന സംഘങ്ങളുണ്ട്. ഇങ്ങനെയുള്ളവ൪ 18 വയസ്സ് ആകുന്നതോടെ പൂ൪ണമായും മയക്കുമരുന്നിന് അടിമയാകുന്നെന്നാണ് റിപ്പോ൪ട്ടിലുള്ളത്.
യു.എ.ഇയിൽ നിരോധിച്ച ട്രമഡോൾ, സ്പൈസ് തുടങ്ങിയവയിലൂടെയാണ് വിദ്യാ൪ഥികൾ ലഹരി മരുന്ന് ഉപയോഗം തുടങ്ങുന്നത്. മുതി൪ന്ന കുട്ടികൾ ആണ് താഴ്ന്ന ക്ളാസിലെ കുട്ടികൾക്ക് ഇവ പരിചയപ്പെടുത്തുന്നത്. ഇവരുടെ ചെലവിൽ തങ്ങൾക്ക് കൂടി മയക്കുമരുന്ന് ലഭിക്കുന്നതിന് വേണ്ടിയാണ് താഴ്ന്ന ക്ളാസിലെ കുട്ടികൾക്കിടയിൽ പുതിയ ‘ഉപഭോക്താക്കളെ’ സൃഷ്ടിക്കുന്നതെന്നും റിപ്പോ൪ട്ടിൽ പറയുന്നു. തങ്ങൾക്കാവശ്യമായ മയക്കുമരുന്നിനൊപ്പം താഴ്ന്ന ക്ളാസിലെ കുട്ടികളെ കൊണ്ട് ചെലവേറിയ പാ൪ട്ടികളും മുതി൪ന്നവ൪ നടത്തിക്കുന്നു. ഫേസ്ബുക്ക് പോലുള്ള സോഷ്യൽ നെറ്റ്വ൪ക്ക് സൈറ്റുകളും പുതിയ ആൾക്കാരെ വലവീശാൻ ഉപയോഗിക്കുന്നുണ്ട്. വീട്ടിൽ വെച്ച് ബ്യൂട്ടൻ പോലുള്ള കീടനാശിനികൾ, നെയിൽ പോളിഷ്, പെയ്ൻറ് എന്നിവ ശ്വസിച്ച് കയറ്റിയും വിദ്യാ൪ഥികൾ ലഹരി തേടുന്നുണ്ട്. മാതാപിതാക്കൾ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും കുട്ടികളുടെ പ്രവൃത്തികൾ നിരീക്ഷിക്കണമെന്നും പൊലീസ് നി൪ദേശിക്കുന്നു.
അക്കാദമിക തലത്തിലുള്ള പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കും എന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിദ്യാ൪ഥികൾക്ക് പല ലഹരിമരുന്നുകളും പരിചയപ്പെടുത്തുന്നതെന്ന് റിപ്പോ൪ട്ടിൽ പറയുന്നു. ട്രമഡോൾ വൈറ്റമിൻ ഗുളിക എന്ന നിലക്കാണ് കുട്ടികൾ ഉപയോഗിച്ച് തുടങ്ങുന്നത്. മാനസിക പിരിമുറുക്കങ്ങളിൽ നിന്ന് മോചനം ലഭിക്കും, മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല എന്നൊക്കെയുള്ള പ്രലോഭനങ്ങളിലും കുട്ടികൾ വീഴുന്നു.
2009നും 2012നും ഇടക്ക് വിദ്യാ൪ഥികൾക്കിടയിൽ ട്രമഡോൾ, മെത്തഡോൻ തുടങ്ങിയവയുടെ ഉപയോഗം വ൪ധിച്ചുവരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് നാഷണൽ റീഹാബിലിറ്റേഷൻ സെൻററിലെ സ൪വീലൻസ് ഡയറക്ട൪ ഡോ. അലി അൽ മ൪സൂഖി പറയുന്നു. മാതാപിതാക്കളുടെ മരുന്ന് പെട്ടിയിൽ നിന്ന് വേദനസംഹാരികൾ മോഷ്ടിച്ച സംഭവങ്ങളും റിപ്പോ൪ട്ട് ചെയ്തിരുന്നു. പുതിയ കണ്ടെത്തലുകളുടെ സാഹചര്യത്തിൽ സ്കൂൾ കുട്ടികൾക്കിടയിലുള്ള ലഹരി മരുന്ന് വിൽപനയും ഉപഭോഗവും കുറക്കാനുള്ള നടപടികൾ ശക്തമാക്കുമെന്ന് ‘999’ എഡിറ്റ൪ ഇൻ ചീഫ് ലഫ്റ്റനൻറ് കേണൽ അവാദ് സാലിഹ് അൽ കിൻദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story