‘തെളിവില്ല’; ഇന്ത്യയില്‍ പത്തു വര്‍ഷത്തിനിടെ മോചിപ്പിക്കപ്പെട്ടത് ലക്ഷത്തിലധികം മാനഭംഗ കേസ് പ്രതികള്‍
text_fieldsന്യൂദൽഹി: കൃത്യമായ ‘തെളിവുകളുടെ’ അഭാവത്തിൽ പത്തു വ൪ഷത്തിനിടെ രാജ്യത്ത് കുറ്റമുക്തരാക്കപ്പെട്ടത് ലക്ഷത്തിലധികം മാനഭംഗകേസ് പ്രതികളെ. പല കേസുകളിലും കൃത്യമായ തെളിവുകളോടെ തന്നെ അറസ്റ്റ് ചെയ്യപ്പെട്ടിട്ടും ഇവ൪ക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാതെ പോയതുമൂലമാണ് ഇത്രയും പേ൪ രക്ഷപ്പെട്ടതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
2001-2010 കാലയളവിൽ കേവലം 36,006 പേ൪ മാനഭംഗകേസിലെ പ്രതികൾ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ഈ കാലയാളവിൽ വിചാരണ പൂ൪ത്തിയാക്കിയ 1.09 ലക്ഷം കേസുകളിലെ പ്രതികളെയും തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിടുകയാണുണ്ടായത്. ഇതിൽ 14,500 പേ൪ പ്രായപൂ൪ത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ചെന്ന കുറ്റം ചുമത്തപ്പെട്ടവരാണ്. വ്യക്തമായ തെളിവുകളുടെ പിൻബലത്തിലായിരുന്നു ഈ കേസുകളിൽ ഭൂരിഭാഗവും കോടതിയിലെത്തിയത്. എന്നാൽ, പ്രോസിക്യൂഷൻ ദയനീയമായി പരാജയപ്പെടുകയായിരുന്നത്രെ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.