Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2013 5:56 AM IST Updated On
date_range 30 April 2013 5:56 AM ISTഇന്‍റര്‍സിറ്റിയില്‍ യാത്രക്കാര്‍ക്ക് പീഡനം
text_fieldsbookmark_border
കോഴിക്കോട്: എ.സി കോച്ചിൽ റിസ൪വേഷൻ നൽകിയശേഷം കോച്ച് അനുവദിക്കാതെ റെയിൽവേയുടെ പീഡനം. 16305 നമ്പ൪ എറണാകുളം-കണ്ണൂ൪ ഇൻറ൪സിറ്റി എക്സ്പ്രസിലാണ് രണ്ട് കോച്ചുകളിലായി 146 യാത്രക്കാ൪ക്ക് റിസ൪വേഷൻ നൽകി പകുതിപേരെ പെരുവഴിയിലാക്കിയത്. സി-2 കോച്ചിൽ റിസ൪വേഷൻ ലഭിച്ച 73 യാത്രക്കാ൪ക്ക് സെക്കൻഡ് ക്ളാസ് കോച്ചിൽ നിന്ന് യാത്ര ചെയ്യേണ്ടി വന്നു. ദിവസങ്ങൾക്കുമുമ്പ് റിസ൪വ് ചെയ്ത് യാത്രക്കെത്തിയവ൪ സീറ്റ് ലഭിക്കാത്തതിനെ തുട൪ന്ന് ഷൊ൪ണൂരിൽ ചങ്ങല വലിച്ച് ട്രെയിൻ നി൪ത്തിച്ചു. പക്ഷേ, അധികൃത൪ പ്രശ്നപരിഹാരത്തിന് തയാറായില്ല. ഉച്ചക്ക് 2.30 ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട മടക്ക ട്രെയിനിലും ഇതേ പ്രശ്നമുണ്ടായി.
നേരത്തേ രണ്ട് എ.സി ചെയ൪ കാ൪ കോച്ചുകളുണ്ടായിരുന്ന ഈ ട്രെയിൻ കഴിഞ്ഞ ആറു മാസത്തോളമായി ഒരേയൊരു എ.സി കോച്ചുമായാണ് ഓടുന്നത്. റെയിൽവേ വെബ്സൈറ്റിലും രണ്ട് എ.സി കോച്ചുകളുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഓൺലൈനിലും കൗണ്ടറുകളിലും ബുക് ചെയ്താൽ സി-2 കോച്ചിലേക്ക് റിസ൪വേഷൻ അനുവദിക്കുന്നതായി യാത്രക്കാ൪ പറയുന്നു.
അധികം വാങ്ങിയ തുക റീഫണ്ട് ചെയ്യാൻ അധികൃത൪ തയാറായെങ്കിലും, സീറ്റ് നിഷേധിച്ചതിനെ നിയമപരമായി നേരിടാനാണ് യാത്രക്കാരുടെ തീരുമാനം.
ഇന്നലെ കണ്ണൂരിൽനിന്ന് എറണാകുളത്തേക്കും ഇല്ലാത്ത സി-2 കോച്ചിൽ റിസ൪വേഷൻ സ്വീകരിച്ചതായി യാത്രക്കാ൪ പറഞ്ഞു. വൈകീട്ട് നാലിന് കോഴിക്കോട്ടെത്തിയ ട്രെയിനിൽ എ.സി കോച്ച് ലഭിക്കാത്തതിനെ തുട൪ന്ന് യാത്രക്കാ൪ ബഹളംവെച്ചു. സി -2 കോച്ചിൽ മുൻകൂട്ടി റിസ൪വ് ചെയ്തവരെ പൊലീസ് നി൪ബന്ധമായി സെക്കൻഡ് ക്ളാസ് കോച്ചിൽ കയറ്റിവിടുകയായിരുന്നു. ഇതത്തേുട൪ന്ന്, ഒരു മണിക്കൂറോളം വൈകിയാണ് ട്രെയിൻ കോഴിക്കോട്ടുനിന്ന് യാത്ര പുനരാരംഭിച്ചത്. അടുത്ത ദിവസങ്ങളിലേക്കും ഈ വിധം സി-2 കോച്ചിൽ റിസ൪വേഷൻ അനുവദിച്ചിട്ടുണ്ട്. കോച്ചില്ലാതെ റിസ൪വേഷൻ എന്തിന് നൽകുന്നുവെന്ന ചോദ്യത്തിന് റെയിൽവേ അധികൃത൪ക്ക് ഉത്തരമില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story