Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവിവാഹവാഗ്ദാനം നല്‍കി...

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് ഫേസ്ബുക്കില്‍ ‘കുരുങ്ങി’

text_fields
bookmark_border
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച  യുവാവ് ഫേസ്ബുക്കില്‍ ‘കുരുങ്ങി’
cancel

മാനന്തവാടി: ഫോണിലൂടെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. യുവതിയുടെ രണ്ടുലക്ഷം രൂപയും ആഭരണവുമായി മുങ്ങിയ പ്രതി തൻെറ ഫേസ്ബുക് അക്കൗണ്ട് തുറന്ന് ഉപയോഗിച്ചതോടെയാണ് വലയിലായത്. ദക്ഷിണ കന്നഡ സുള്ള്യ മണ്ടക്കോൽ മുറൂ൪വീട് മുഹമ്മദ് ഇഖ്ബാൽ (28) ആണ് അറസ്റ്റിലായത്. മാനന്തവാടി അമ്പുകുത്തി സ്വദേശിനിയായ 27കാരിയെ പീഡിപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്. ഫോണിലൂടെ പരിചയപ്പെട്ടതിനുശേഷം വിവാഹവാഗ്ദാനം നൽകി ജനുവരി 15ന് യുവതിയുമായി നാടുവിടുകയായിരുന്നു.
രണ്ടു ദിവസം മൈസൂരിൽ താമസിച്ചു. തുട൪ന്ന് ഒരു ദിവസം ഊട്ടിയിൽ താമസിച്ചു. പിന്നീട് കോയമ്പത്തൂരിൽ എത്തിയെങ്കിലും മുറികിട്ടാത്തതിനാൽ തിരികെ ഊട്ടിയിൽതന്നെ എത്തി ലോഡ്ജിൽ താമസിച്ചു. ജനുവരി 19ന് രാവിലെ കുളിക്കാൻ പോയതക്കത്തിൽ യുവതിയുടെ കൈവശമുണ്ടായിരുന്ന രണ്ടു ലക്ഷം രൂപയും രണ്ട് പവൻ വരുന്ന പാദസരവുമായി പ്രതി മുങ്ങുകയായിരുന്നു. ഏറെ നേരം കാത്തിരുന്നിട്ടും യുവാവ് വരാതായതോടെ പെൺകുട്ടി ബാഗ് പരിശോധിച്ചപ്പോഴാണ് പണവും സ്വ൪ണവും നഷ്ടപ്പെട്ടതറിഞ്ഞത്. തുട൪ന്ന് ഊട്ടി പൊലീസിലും മാനന്തവാടി പൊലീസിലും പരാതി നൽകി. പണവുമായി പ്രതി കേരളത്തിൻെറ വിവിധ ഭാഗങ്ങളിലും മുംബൈ, ഗോവ തുടങ്ങിയ സ്ഥലങ്ങളിലും ചുറ്റിസഞ്ചരിക്കുകയായിരുന്നു. ജ്യൂസ് മേക്ക൪ ജോലി ചെയ്തിരുന്ന പ്രതിയെ കണ്ടെത്താനാകാതെ പൊലീസ് കുഴങ്ങുമ്പോഴാണ് ഇഖ്ബാൽ തൻെറ ഫേസ്ബുക് അക്കൗണ്ട് കാസ൪കോട്ടെ നെറ്റ്കഫേയിൽവെച്ച് ഉപയോഗിച്ചത്.
ഏത് കമ്പ്യൂട്ടറിൽനിന്നാണ് ഫേസ്ബുക് ഉപയോഗിച്ചതെന്ന് മനസ്സിലാക്കിയ പൊലീസ് കാസ൪കോട്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വന്തം വീട്ടുകാരുമായി പ്രതിക്ക് ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story