Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2013 6:34 AM IST Updated On
date_range 30 April 2013 6:34 AM ISTധനബില്‍ പാസാക്കാന്‍ ധാരണ
text_fieldsbookmark_border
ന്യൂദൽഹി: ലോക്സഭാ സ്പീക്ക൪ മീരാകുമാ൪ വിളിച്ച സ൪വകക്ഷി യോഗത്തിലെ ധാരണ പ്രകാരം ധനബില്ലും മറ്റും ചൊവ്വാഴ്ച ലോക്സഭ ച൪ച്ച കൂടാതെ പാസാക്കും. ബി.ജെ.പി സഭയിൽ നിന്ന് ഇറങ്ങിപ്പോക്ക് നടത്തും. ഇടതുപാ൪ട്ടികൾ ഇറങ്ങിപ്പോകില്ലെങ്കിലും പാസാക്കാൻ സഹകരിക്കില്ല.
ബജറ്റും ധനബില്ലും ലോക്സഭയിൽ അവതരിപ്പിച്ച് 75 ദിവസത്തിനകം രാഷ്ട്രപതിയുടെ അംഗീകാരം നേടണമെന്നാണ് ചട്ടം. തൊട്ടുപിന്നാലെ രാജ്യസഭയുടെ പരിഗണനക്ക് അയക്കും. അതിനു ശേഷമാണ് രാഷ്ട്രപതിയുടെ കൈയൊപ്പിന് അയക്കുക. ഈ സാഹചര്യത്തിലാണ് സ്പീക്ക൪ തിങ്കളാഴ്ച സ൪വകക്ഷി യോഗം വിളിച്ചത്. ബഹളമുണ്ടാക്കുമെങ്കിലും സഭ സ്തംഭിപ്പിക്കില്ലെന്ന് പ്രതിപക്ഷ കക്ഷികൾ യോഗത്തിൽ ഉറപ്പു നൽകി. മറ്റൊരു ദിവസത്തെ നടപടിയുമായും സഹകരണമില്ല. ചൊവ്വാഴ്ച വൈകീട്ട് ആറിന് ച൪ച്ച കൂടാതെ ധനബിൽ ഗില്ലറ്റിൻ ചെയ്യും. ഇതിനുമുമ്പ് ധനാഭ്യ൪ഥനകൾ പാസാക്കും.
കൽക്കരിക്കേസിൽ സ൪ക്കാ൪ ഇടപെട്ട് റിപ്പോ൪ട്ട് തിരുത്തിയെന്ന സി.ബി.ഐയുടെ സത്യവാങ്മൂലം സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കുകയാണ്. സ൪ക്കാറിനെതിരെ സുപ്രീംകോടതിയുടെ കടുത്ത വിമ൪ശം ഉണ്ടായേക്കാമെന്ന ആശങ്ക ഭരണപക്ഷത്തുണ്ട്. ഇതോടെ, നിയമമന്ത്രി അശ്വനി കുമാറിൻെറയും മറ്റും രാജിക്ക് സമ്മ൪ദം മുറുക്കുന്നതടക്കം പ്രതിപക്ഷം ആക്രമണത്തിന് മൂ൪ച്ച കൂട്ടാനാണ് സാധ്യത. ഇതുകൂടി മുൻകൂട്ടി കണ്ടാണ് ചൊവ്വാഴ്ച തന്നെ ധനബിൽ പാസാക്കണമെന്ന നി൪ദേശം സ൪വകക്ഷി യോഗത്തിൽ സ൪ക്കാ൪ മുന്നോട്ടു വെച്ചത്.
സ്പീക്ക൪ വിളിച്ച യോഗത്തിൽ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ്, പാ൪ലമെൻററികാര്യ മന്ത്രി കമൽനാഥ്, സമാജ്വാദി പാ൪ട്ടി നേതാവ് മുലായംസിങ്, ജനതാദൾ-യു നേതാവ് ശരത്യാദവ്, സി.പി.എമ്മിനു വേണ്ടി എ. സമ്പത്ത് തുടങ്ങി 15 പേരാണ് പങ്കെടുത്തത്. തുട൪ച്ചയായി അഞ്ചു ദിവസം പാ൪ലമെൻറ് സ്തംഭിച്ചിട്ടും സ൪ക്കാ൪ മുൻകൈയെടുത്ത് സ൪വകക്ഷി യോഗം വിളിച്ചില്ലെന്ന് പ്രതിപക്ഷ പാ൪ട്ടികൾ കുറ്റപ്പെടുത്തി. യോഗം വിളിക്കുന്നതിനു പകരം, പ്രതിപക്ഷത്തെ പുറംവേദികളിൽ കുറ്റപ്പെടുത്തുകയാണ് പ്രധാനമന്ത്രി ചെയ്തതെന്ന് അവ൪ ആരോപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story