Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightമഴ കനിഞ്ഞ വയനാടന്‍ ...

മഴ കനിഞ്ഞ വയനാടന്‍ വനങ്ങളിലേക്ക് കാട്ടാനകള്‍

text_fields
bookmark_border
മഴ കനിഞ്ഞ വയനാടന്‍  വനങ്ങളിലേക്ക് കാട്ടാനകള്‍
cancel

സുൽത്താൻ ബത്തേരി: വേനൽമഴ കനിഞ്ഞ വയനാടൻ കാടുകളിലേക്ക് ബന്ദിപ്പൂ൪, മുതുമല വനമേഖലകളിൽനിന്ന് കാട്ടാനകളുടെ പ്രവാഹം.
വേനൽച്ചൂടിൽ കത്തി ഉരുകുകയാണ് അയൽ വനങ്ങൾ. കേരളത്തോട് ചേ൪ന്നുകിടക്കുന്ന ക൪ണാടക, തമിഴ്നാട് വനമേഖലകളിൽ ഇനിയും മഴ ലഭിച്ചിട്ടില്ല. വരൾച്ചയുടെ വറുതി വയനാടൻ വനങ്ങളെയും പിടികൂടിയിരുന്നു. ജലസ്രോതസ്സുകളിൽ വെള്ളമെത്തിയില്ലെങ്കിലും പുതുമഴയിൽ ഇവിടെ വേനൽച്ചൂട് കുറഞ്ഞു. അയൽക്കാടുകളിൽനിന്നും വയനാടൻ വനത്തിലേക്കുള്ള ആനകളുടെ വരവ് എല്ലാ വ൪ഷവും പതിവാണ്. എന്നാൽ, കഴിഞ്ഞ വ൪ഷത്തെ മഴയുടെ കുറവ് ഇത്തവണ വയനാടൻ കാടുകളെയും വരൾച്ചയുടെ കെടുതിയിലാക്കി. അരുവികളും തോടുകളും വറ്റി വരണ്ടു.
ഏഷ്യാ വൻകരയിൽ കാട്ടാനകളുടെ ഏറ്റവും നല്ല ആവാസ കേന്ദ്രമായ വയനാടൻ കാടുകൾ മഴ പെയ്തതോടെ കാട്ടാനകളുടെ മേച്ചിൽപ്പുറമായി. കാലവ൪ഷം ശക്തിപ്പെടുന്നതോടെ മാത്രമാണ് ഇവ തിരിച്ചുപോവുക.
ബന്ദിപ്പൂരിലും മുതുമലയിലും ഇത്തവണയും കാട്ടുതീ പട൪ന്നെങ്കിലും വയനാടൻ കാടുകളെ അഗ്നി വിഴുങ്ങിയില്ല. വേനൽ വറുതിയോടൊപ്പം കാട്ടുതീ ഭീഷണിയും ഒത്തുചേ൪ന്നതോടെ ആനക്കൂട്ടങ്ങൾ തീറ്റയും വെള്ളവും തേടി അയൽക്കാടുകളിൽനിന്ന് അതി൪ത്തി കടന്നെത്തുകയാണ്. കുട്ടികൾ അടക്കമുള്ള കാട്ടാനക്കൂട്ടങ്ങൾ ഇപ്പോൾ അതി൪ത്തി വനങ്ങളിലെ പതിവുകാഴ്ചയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story