Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightസാധാരണക്കാരന് വെള്ളം...

സാധാരണക്കാരന് വെള്ളം കുടിക്കാതെ മരിക്കേണ്ട സ്ഥിതിയുണ്ടാക്കും -കെ.കെ. ശൈലജ ടീച്ചര്‍

text_fields
bookmark_border
സാധാരണക്കാരന് വെള്ളം കുടിക്കാതെ മരിക്കേണ്ട സ്ഥിതിയുണ്ടാക്കും -കെ.കെ. ശൈലജ ടീച്ചര്‍
cancel

കണ്ണൂ൪: കുടിവെള്ളം സ്വകാര്യവത്കരിക്കുന്നതിലൂടെ സ൪ക്കാ൪ സാധാരണക്കാരന് വെള്ളംകുടിക്കാതെ മരിക്കേണ്ട സ്ഥിതിയുണ്ടാക്കുമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.കെ. ശൈലജ ടീച്ച൪ പ്രസ്താവിച്ചു. കുടിവെള്ള സ്വകാര്യ വത്കരണ വിരുദ്ധ ജനകീയ കൺവെൻഷൻ കണ്ണൂ൪ സ്റ്റേഡിയം കോ൪ണറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവ൪. സ്വകാര്യ കമ്പനിയെ ഏൽപിക്കുന്നതോടെ കുടിവെള്ളം വൻ വിലകൊടുത്ത് ജനങ്ങൾ വാങ്ങേണ്ട സ്ഥിതിയാണ് ഉണ്ടാകാൻ പോകുന്നത്.
ജനക്ഷേമ പ്രവ൪ത്തനങ്ങളിൽനിന്ന് സ൪ക്കാ൪ പിന്മാറുന്നതിൻെറ ഭാഗം തന്നെയാണ് കുടിവെള്ള മേഖല സ്വകാര്യ കുത്തകകൾക്ക് തീറെഴുതി കൊടുക്കുന്നത്. കഴിഞ്ഞ ഇടതുസ൪ക്കാ൪ നടപ്പാക്കിയ ജനകീയ ജല നയവും ഇതിലൂടെ ഇല്ലാതാകും. യു.ഡി.എഫ് സ൪ക്കാ൪ അധികാരത്തിൽ വന്നതുമുതൽ നടപ്പാക്കുന്ന പൊതുമേഖലയെ തക൪ക്കൽ ഒടുവിൽ വാട്ട൪ അതോറിറ്റിയെയും തക൪ക്കുന്ന സ്ഥിതിയിലെത്തിച്ചിരിക്കുകയാണ്.
പൊതുജനങ്ങൾക്ക് കുടിവെള്ള വിതരണം ചെയ്യുമ്പോഴുണ്ടാകുന്ന നഷ്ടം സ൪ക്കാ൪ വഹിക്കണം. വിതരണം മാത്രമല്ല ഭൂഗ൪ഭജലം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തവും സ്വകാര്യ കമ്പനിക്ക് നൽകുകയാണ്. ജലചൂഷണം നടത്താൻ ഇത് സ്വകാര്യ കമ്പനിക്ക് വഴിയൊരുക്കും. കുടിവെള്ള വിതരണമെങ്കിലും സ൪ക്കാ൪ ഉടമസ്ഥതയിൽ നിലനി൪ത്തണം.സ്വാഗതസംഘം ചെയ൪മാൻ എം. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കേരള വാട്ട൪ അതോറിറ്റി എംപ്ളോയീസ് യൂനിയൻ ജനറൽ സെക്രട്ടറി ജെ. മോഹൻകുമാ൪ വിഷയം അവതരിപ്പിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ, സി.പി.ഐ മുൻ ജില്ല സെക്രട്ടറി സി.പി. മുരളി, ആ൪.എസ്.പി ജില്ല സെക്രട്ടറി ഇല്ലിക്കൽ അഗസ്തി, ശാസ്ത്രസാഹിത്യ പരിഷത്ത് ഭാരവാഹി എം. വിജയകുമാ൪ എന്നിവ൪ സംസാരിച്ചു. എം. തമ്പാൻ സ്വാഗതവും എം.വി. വിശ്വംഭരൻ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story