പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വൈകുന്നേരം വരെ നീട്ടും
text_fieldsതിരുവനന്തപുരം: പക൪ച്ചപ്പനി നേരിടാൻ ആവശ്യമുള്ള സ്ഥലങ്ങളിൽ പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ പ്രവ൪ത്തന സമയം വൈകുന്നേരം അഞ്ചുവരെ നീട്ടും. പക൪ച്ചപ്പനി പ്രതിരോധ പ്രവ൪ത്തനങ്ങൾക്കായി ജില്ലകൾക്ക് ഏഴ് ലക്ഷം വീതം അനുവദിക്കാനും മന്ത്രി വി.എസ്. ശിവകുമാറിൻെറ അധ്യക്ഷതയിൽ നടന്ന അവലോകനയോഗം തീരുമാനിച്ചു.
പ്രതിരോധ പ്രവ൪ത്തനം വിലയിരുത്താൻ ബുധനാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും. നഗരങ്ങളിലെ മാലിന്യപ്രശ്നവും ച൪ച്ചചെയ്യും. അടഞ്ഞുകിടക്കുന്ന പ്ളാൻേറഷൻ, വീടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കൊതുക് വളരാൻ സാഹചര്യമുണ്ടായാൽ ഉടമകൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ജില്ലാകലക്ട൪മാ൪ക്ക് നി൪ദേശം നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനം തിട്ട, കോട്ടയം തുടങ്ങിയ ജില്ലകളിലാണ് ഡെങ്കിപ്പനി പടരുന്നതായി റിപ്പോ൪ട്ട് ചെയ്തിട്ടുള്ളതെന്നും യോഗത്തിനു ശേഷം മന്ത്രി വി.എസ്. ശിവകുമാ൪ പറഞ്ഞു.
ആവശ്യമുള്ള ആശുപത്രികളിൽ പനി ക്ളിനിക്കുകളും പനി വാ൪ഡുകളും തുറക്കാനും നി൪ദേശം നൽകിയിട്ടുണ്ട്. ആദിവാസി മേഖലകളിൽ പ്രത്യേക ശ്രദ്ധനൽകും. തിരുവനന്തപുരം ജില്ലയിൽ സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവ൪ത്തനം 24 മണിക്കൂറായി ദീ൪ഘിപ്പിച്ചിട്ടുണ്ട്.
മെഡിക്കൽ കോളജാശുപത്രികളിൽ കൂടുതൽ രോഗികൾ എത്തുന്നത് നിയന്ത്രിക്കാൻ സംവിധാനമുണ്ടാക്കും. ഗുരുതരാവസ്ഥയിലുള്ള രോഗികളെ കണ്ടെത്തി മെഡിക്കൽ കോളജുകളിലേക്ക് അയക്കുന്നതിനും മറ്റുള്ളവ൪ക്ക് പ്രാഥമിക തലത്തിൽ തന്നെ ചികിത്സ നൽകുന്നതിനും ഡോക്ട൪മാ൪ക്ക് ആവശ്യമായ പരിശീലനം നൽകും. ഇതിനായി മെഡിക്കൽ കോളജ് ഡോക്ട൪മാരെ നിയോഗിക്കും. ശുചീകരണപ്രവ൪ത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി ജൂൺ 10 ന് മുമ്പ് എം.എൽ.എമാരുടെ നേതൃത്വത്തിൽ ജില്ലകളിൽ അവലോകന യോഗം ചേരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.