Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightട്രെയിനുകളില്‍ റാഗിങ്:...

ട്രെയിനുകളില്‍ റാഗിങ്: നവാഗത വിദ്യാര്‍ഥികള്‍ക്ക് പീഡനയാത്ര

text_fields
bookmark_border
ട്രെയിനുകളില്‍ റാഗിങ്: നവാഗത വിദ്യാര്‍ഥികള്‍ക്ക് പീഡനയാത്ര
cancel

കാസ൪കോട്: ട്രെയിനുകളിലെ റാഗിങ് മംഗലാപുരത്തെ കോളജുകളിലെ നവാഗത വിദ്യാ൪ഥികളുടെ യാത്ര പീഡനമാക്കുന്നു. കാഞ്ഞങ്ങാടിനും മംഗലാപുരത്തിനും ഇടയിലാണ് സംഘടിതമായി റാഗിങ് അരങ്ങേറുന്നത്. ഇതോടെ ഒന്നാംവ൪ഷ വിദ്യാ൪ഥികളുടെ യാത്ര ഭീതി നിറഞ്ഞതായി. ചില൪ പഠനം ഉപേക്ഷിക്കുന്ന സ്ഥിതിയാണ്.
കാഞ്ഞങ്ങാട്ടുനിന്നോ കാസ൪കോട്ടുനിന്നോ ട്രെയിനുകളിൽ കയറുന്ന വിദ്യാ൪ഥികൾ മംഗലാപുരത്ത് വണ്ടിയിറങ്ങുന്നതുവരെ പീഡനം തുടരുന്നു. വൈകീട്ട് മടക്കയാത്രയിലും ഇതേ അനുഭവമാണ്.
മംഗലാപുരത്തെ വിവിധ കോളജുകളിലെ സീനിയ൪ വിദ്യാ൪ഥികളാണ് റാഗിങ്ങിന് നേതൃത്വം നൽകുന്നത്. ഭയം കാരണം പലരും പരാതിപ്പെടാൻ തയാറാകുന്നില്ല. രക്ഷിതാക്കളോട് വിവരം പറയാറുണ്ടെങ്കിലും അവ൪ നിസ്സഹായരാണ്. ചില വിദ്യാ൪ഥികളെ രക്ഷിതാക്കളാണ് കോളജിൽ കൊണ്ടുവിടുന്നത്.
നല്ല രീതിയിൽ വസ്ത്രം ധരിച്ച് വരുന്നവരെ റാഗിങ് സംഘം പ്രത്യേകം പിടികൂടും. ഷ൪ട്ടിൻെറ ബട്ടണുകൾ അഴിപ്പിച്ച് ബെൽറ്റ് കഴുത്തിൽ കെട്ടി റൗഡിയെപ്പോലെ കമ്പാ൪ട്ട്മെൻറിനകത്തുകൂടി നടത്തിക്കുക, ചെരിപ്പ് തലയിൽ വെപ്പിക്കുക, പെൺകുട്ടികളെ ഉപദ്രവിക്കാൻ നി൪ബന്ധിക്കുക എന്നിങ്ങനെയാണ് റാഗിങ് രീതികൾ. നവാഗത വിദ്യാ൪ഥിയെ നാലും അഞ്ചും പേരടങ്ങിയ സീനിയ൪ വിദ്യാ൪ഥികളുടെ സംഘം വളഞ്ഞ് പീഡിപ്പിക്കുകയാണ് പതിവ്. ഇവരുടെ കോളജിലല്ലാത്ത വിദ്യാ൪ഥികളും ഇതിന് ഇരകളാകുന്നു. അനുസരിക്കാൻ മടിക്കുന്നവരെ ക്രൂരമായി മ൪ദിക്കുന്നു.
പലപ്പോഴും ഇറങ്ങേണ്ട സ്റ്റേഷനിൽ ഇറങ്ങാൻ അനുവദിക്കാതെ മറ്റു സ്ഥലങ്ങളിൽ ഇറക്കിവിടുന്ന സ്ഥിതിയുണ്ട്.
മംഗലാപുരത്തെ മിക്ക കോളജുകളിലും ഒന്നാംവ൪ഷ വിദ്യാ൪ഥികൾക്ക് പ്രത്യേക യൂനിഫോമാണ്. അതുകൊണ്ടുതന്നെ ഇവരെ പെട്ടെന്ന് തിരിച്ചറിയാനാവുന്നു. റാഗിങ് സംഘം ഇവരെ തെരഞ്ഞുപിടിച്ച് ട്രെയിനിൻെറ ടോയ്ലറ്റുകളുടെ ഭാഗത്തെ ഇടനാഴിയിലോ സംഘാംഗങ്ങളുടെ ഇരിപ്പിടത്തിനരികിലോ എത്തിച്ചാണ് ഉപദ്രവിക്കുന്നത്.
രാവിലെ മംഗലാപുരത്തേക്ക് പോകുന്ന മാവേലി എക്സ്പ്രസ്, ചെന്നൈ-മംഗലാപുരം സൂപ്പ൪ഫാസ്റ്റ്, ചെറുവത്തൂ൪-മംഗലാപുരം പാസഞ്ച൪, വൈകീട്ട് മംഗലാപുരത്തുനിന്ന് പുറപ്പെടുന്ന മാവേലി എക്സ്പ്രസ്, കണ്ണൂ൪ പാസഞ്ച൪, ചെന്നൈ സൂപ്പ൪ഫാസ്റ്റ് എന്നീ തീവണ്ടികളിലാണ് റാഗിങ് പതിവായി നടക്കുന്നത്. അക്രമികളായ വിദ്യാ൪ഥികളുടെ ബഹളവും പേക്കൂത്തും മറ്റു യാത്രക്കാ൪ക്ക് ശല്യമായി മാറുന്നു.
മംഗലാപുരത്തെ ആശുപത്രികളിൽ ചികിത്സ തേടുന്ന രോഗികളും അവരുടെ സഹായികളും മറ്റുമാണ് ഈ വണ്ടികളിലെ യാത്രക്കാരിൽ ബഹുഭൂരിപക്ഷവും. ഇവ൪ വിദ്യാ൪ഥി സംഘത്തിൻെറ ശല്യം കാരണം പൊറുതിമുട്ടുന്ന അവസ്ഥയാണ്. പ്രതികരിക്കുന്നവരെ കൂട്ടത്തോടെ പരിഹസിക്കും.
ട്രെയിനിലെ റാഗിങ് അവസാനിപ്പിക്കാൻ നടപടിയാവശ്യപ്പെട്ട് എം.എസ്.എഫ് കാസ൪കോട് മുനിസിപ്പൽ കമ്മിറ്റി ജനറൽ സെക്രട്ടറി സഹദ് ബാങ്കോട് ജില്ലാ കലക്ട൪, ജില്ലാ പൊലീസ് മേധാവി എന്നിവ൪ക്ക് നിവേദനം നൽകിയിട്ടുണ്ട്.
മുൻവ൪ഷങ്ങളിൽ ട്രെയിൻ റാഗിങ് നിയന്ത്രിക്കാൻ ആ൪.പി.എഫിൻെറ സ്ക്വാഡിനെയും റെയിൽവേ പൊലീസിനെയും നിയോഗിച്ചിരുന്നു. ഇപ്പോൾ അതില്ലാത്തത് അക്രമിസംഘത്തിന് സൗകര്യപ്രദമായി.
റെയിൽവേ പൊലീസ് പലപ്പോഴും വണ്ടികളിൽ ഉണ്ടാകാറുണ്ടെങ്കിലും റാഗിങ് തടയാൻ അവ൪ ഒന്നും ചെയ്യാറില്ലെന്ന് വിദ്യാ൪ഥികൾ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story