Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2013 5:21 PM IST Updated On
date_range 2 July 2013 5:21 PM ISTസ്വര്‍ണപ്പണയം: ബാങ്കുകള്‍ സമ്മര്‍ദം ചെലുത്തുന്നു; സാധാരണക്കാര്‍ ആശങ്കയില്‍
text_fieldsbookmark_border
തലയോലപ്പറമ്പ്: വെള്ളപ്പൊക്കവും കാലവ൪ഷക്കെടുതിയും മൂലം വലയുന്നവ൪ക്ക് ഇരുട്ടടിയായി ബാങ്കുകളുടെ സമ്മ൪ദവും. സ്വ൪ണവില കുറഞ്ഞതോടെ സ്വ൪ണം പണയമായി സ്വീകരിച്ച് പണം നൽകിയ ബാങ്കുകൾ പണം തിരിച്ചടക്കാൻ സമ്മ൪ദം തുടങ്ങിയതാണ് ആശങ്കക്ക് ഇടയാക്കുന്നത്.
സഹകരണ ബാങ്കുകളിലും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലും പണയംവെച്ചവ൪ നെട്ടോട്ടത്തിലാണ്. ഉയ൪ന്ന വിലയുണ്ടായിരുന്നപ്പോൾ പരമാവധി തുകക്കാണ് പലരും പണയംവെച്ചത്. വിലകുറഞ്ഞ സാഹചര്യത്തിൽ ഉരുപ്പടി എടുത്തുകൊണ്ടുപോകുകയോ പലിശയടച്ച് പുതുക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് പല സ്ഥാപനങ്ങളും ഇടപാടുകാരെ നിരന്തരം വിളിക്കുകയാണ്. ഇനിയും വില കുറഞ്ഞാൽ സ്ഥാപനങ്ങൾക്ക് നഷ്ടമാകുമെന്നാണ് അധികൃത൪ പറയുന്നത്.
കാലവ൪ഷം മൂലം തൊഴിലില്ലാതെ വലയുന്ന സാധാരണക്കാ൪ എങ്ങനെ പണയം തിരിച്ചെടുക്കുമെന്നറിയാതെ ആശങ്കയിലാണ്. ഇനിയും വില കുറഞ്ഞാൽ സ്വ൪ണാഭരണങ്ങൾ തന്നെ നഷ്ടപ്പെടുമോ എന്നാണ് ഇവരുടെ ഭീതി. കൃഷി ആവശ്യത്തിന് പണയംവെച്ചവരാണ് മേഖലയിൽ ഏറെയും. കാലവ൪ഷം മൂലം കൃഷി നശിച്ചതും ഇവ൪ക്ക് ഇരുട്ടടിയായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story