അഗ്നിശമന സേനയിലെ 1000 ഒഴിവുകള്‍ ഉടന്‍ നികത്തും -തിരുവഞ്ചൂര്‍
text_fieldsതൃശൂ൪: അഗ്നിശമന സേനയുടെ അംഗബലം കൂട്ടാൻ നടപടിയെടുക്കുമെന്നും ആയിരത്തോളം ഒഴിവുകൾ ഉടൻ നികത്തുമെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ. വിയ്യൂ൪ കേരള ഫയ൪ ആൻഡ് റസ്ക്യൂ സ൪വീസസ് അക്കാദമിയിൽ പരിശീലനം പൂ൪ത്തിയാക്കിയ ഫയ൪മെൻ ഡ്രൈവ൪ -കം -പമ്പ് ഓപറേറ്റ൪മാരുടെ പാസിങ് ഔ് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ നാല് അഗ്നിശമന യൂനിറ്റുകൾ ഉടൻ ആരംഭിക്കും.
മികച്ച ഔറൗണ്ടറായി തിരഞ്ഞെടുക്കപ്പെട്ട വൈ. സനൽകുമാ൪, മികച്ച ഇൻഡോ൪ കെ.ടി. നൗഫൽ എന്നിവ൪ക്ക് മന്ത്രി ട്രോഫി സമ്മാനിച്ചു. കായികാഭ്യാസ പ്രകടനവും അഗ്നിശമന ഉപകരണങ്ങളുടെ പ്രദ൪ശനവും നടന്നു. കലക്്ട൪ എം.എസ്. ജയ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ. വി. ദാസൻ, അക്കാദമി കമാൻഡൻറ് ചന്ദ്രശേഖരൻ, കോ൪പറേഷൻ കൗൺസില൪ എം.സി. ഗ്രേസി എന്നിവ൪ പങ്കെടുത്തു. അക്കാദമിയിലെ ആദ്യ ബാച്ചാണ് വ്യാഴാഴ്ച പുറത്തിറങ്ങിയത്. 225 പേരിൽ 78 എസ്.എസ്.എൽ.സിക്കാരും 63 പ്ളസ്ടുക്കാരും 50 ഐ.ടി.ഐ യോഗ്യത നേടിയവരും 19 വീതം പ്രീഡിഗ്രി, ബിരുദധാരികളുമുണ്ട്. ഒരു ബി.എഡ് ബിരുദധാരിയും ഒരു ടി.എച്ച്.എസ്.എൽ.സിക്കാരനും ആറ് വി.എച്ച്. എസ്.ഇക്കാരും നാല് ഡിപ്ളോമക്കാരും കൂട്ടത്തിലുണ്ട്. എക്സ്കവേറ്റ൪ പ്രവ൪ത്തിപ്പിക്കാൻ ലൈസൻസ് നേടിയയാളും ക്രെയിൻ ഓപറേറ്ററും ആശാൻ പുരസ്കാരം നേടിയയാളും കമ്പ്യൂട്ട൪ വിദഗ്ധനും പുതിയ ഫയ൪മാന്മാരുടെ പട്ടികയിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.