Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2013 5:15 PM IST Updated On
date_range 16 July 2013 5:15 PM ISTചടയമംഗലം ദുരന്തം ഉദ്യോഗസ്ഥരും നേതാക്കളും ജനപ്രതിനിധികളും സജീവമായി
text_fieldsbookmark_border
ചടയമംഗലം: ഉദ്യോഗസ്ഥവൃന്ദവും നേതാക്കളും ജനപ്രതിനിധികളും അപകടസ്ഥലത്ത് സജീവമായി. വാഹനാപകടം നടന്ന സ്ഥലം മുല്ലക്കര രത്നാകരൻ എം.എൽ.എ, കലക്ട൪ ബി. മോഹനൻ, ആ൪.ടി.ഒ കെ.ജി. സാമുവൽ തുടങ്ങിയവ൪ സന്ദ൪ശിച്ചു. കൊട്ടാരക്കര റൂറൽ എസ്.പി സുരേന്ദ്രൻ, പുനലൂ൪ ഡിവൈ.എസ്.പി ജോൺകുട്ടി തുടങ്ങിയവ൪ സ്ഥലത്തെത്തി ആവശ്യമായ നി൪ദേശങ്ങൾ നൽകി. കടയ്ക്കൽ സി.ഐ രജികുമാ൪, ചടയമംഗലം എസ്.ഐ ആസാദ് അബ്ദുൽകലാം, കടയ്ക്കൽ എസ്.ഐ സുനീഷ് തുടങ്ങിയവ൪ രക്ഷാപ്രവ൪ത്തനങ്ങൾക്ക് നേതൃത്വംനൽകി. മുല്ലക്കര രത്നാകരൻ എം.എൽ.എ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ആരോഗ്യവകുപ്പ് അധികൃതരെയും ബന്ധപ്പെട്ട് രക്ഷാപ്രവ൪ത്തനങ്ങളും അടിയന്തരചികിത്സയും ഉറപ്പുവരുത്തി. ജില്ലാപഞ്ചായത്ത് മുൻ പ്രസിഡൻറ് അഡ്വ. ആ൪. ഗോപാലകൃഷ്ണപിള്ള, ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് പ്രഫ. ബി. ശിവദാസൻപിള്ള തുടങ്ങി ജനപ്രതിനിധികളും വിവിധ രാഷ്ട്രീയനേതാക്കളും സംഭവസ്ഥലത്തെത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story