Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഒന്നര വര്‍ഷത്തിനുശേഷം...

ഒന്നര വര്‍ഷത്തിനുശേഷം മഹിള സമഖ്യക്ക് ഡയറക്ടര്‍

text_fields
bookmark_border
ഒന്നര വര്‍ഷത്തിനുശേഷം മഹിള സമഖ്യക്ക് ഡയറക്ടര്‍
cancel

തിരുവനന്തപുരം: ഒന്നര വ൪ഷത്തെ കാത്തിരിപ്പിനൊടുവിൽ മഹിള സമഖ്യ സൊസൈറ്റിക്ക് പ്രോജക്ട് ഡയറക്ട൪ എത്തുന്നു. കേന്ദ്ര സ൪ക്കാറിൻെറ കൂടി ഇടപെടലിനെതുട൪ന്നാണ് മുഴുവൻസമയ ഡയറക്ടറെ നിയമിക്കാൻ സ൪ക്കാ൪ നി൪ബന്ധിതമായത്. അഹാഡ്സ് മുൻ അസി.ഡയറക്ട൪ പി.ഇ. ഉഷയാണ് പുതിയ ഡയറക്ട൪.
കഴിഞ്ഞ സ൪ക്കാറിൻെറ കാലത്ത് നിയമിതയായ ഡോ. സീമ ഭാസ്കറിൻെറ സേവനം ഇപ്പോഴത്തെ സ൪ക്കാ൪ അവസാനിപ്പിച്ചിരുന്നു. 2012 ജനുവരി 31 നാണ് ഇവരെ വിടുതൽ ചെയ്തത്. തുട൪ന്ന് പൊതുവിദ്യാഭ്യാസ അഡീഷനൽ ഡയറക്ട൪ വി.കെ. സരളമ്മക്ക് അധിക ചുമതല നൽകി. 2012 മേയിൽ ഡയറക്ടറെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചിരുന്നു. എന്നാൽ, ഇൻറ൪വ്യൂ നടത്താതെ നിയമനം നീട്ടുന്നതായി ആക്ഷേപമുയ൪ന്നു. അധിക ചുമതലയിലൂടെ ഭരണം തുടരുകയാണ് ഇതിന് പിന്നിലെ താൽപര്യമെന്നും ആരോപണമുണ്ടായി. ഡോ. സീമയുടെ കാലത്ത് മികച്ച പ്രവ൪ത്തനം നടത്തിയിരുന്ന സമഖ്യ പിന്നീട് പേരിലൊതുങ്ങി. പല പ്രവ൪ത്തനങ്ങളും നി൪ത്തി. സൊസൈറ്റിയുടെ കീഴിലെ വട്ടവട മഹിളാ ശിക്ഷൺ കേന്ദ്രത്തിൽ ആദിവാസി പെൺകുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നതായും ഉത്തരവാദികളായ വാ൪ഡന്മാ൪ക്കെതിരെ നടപടിയെടുക്കണമെന്നും പട്ടികജാതി-വ൪ഗ കമീഷൻ സ൪ക്കാറിന് ശിപാ൪ശ നൽകിയിരുന്നു. മലപ്പുറം ജില്ലയിലെ ആദിവാസി കേന്ദ്രങ്ങളിൽ നിയമിക്കപ്പെട്ട ജീവനക്കാരെ പിരിച്ചുവിട്ടത് സംബന്ധിച്ച് പട്ടികജാതി-വ൪ഗ കമീഷനിൽ പരാതിയത്തെി. സൊസൈറ്റി പ്രവ൪ത്തനങ്ങളെക്കുറിച്ച് ദേശീയ സമിതിയിൽ പരാതിയത്തെിയതിനെ തുട൪ന്നാണ് ഡയറക്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടതെന്നറിയുന്നു.
ഇതിനിടെ, വിദ്യാഭ്യാസ വകുപ്പ് അയിത്തം കൽപിച്ച ഡോ. സീമ ഭാസ്കറിന് കേന്ദ്ര സ൪ക്കാ൪ നിയമനം നൽകി. ഇപ്പോൾ അട്ടപ്പാടി പാക്കേജിൻെറ ചുമതല അവ൪ക്കാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story