Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightക്ളാസ് മുറി പ്രശ്നം;...

ക്ളാസ് മുറി പ്രശ്നം; പന്ന്യാലി സ്കൂളില്‍ നിലവിലെ സ്ഥിതി തുടരാന്‍ ധാരണ

text_fields
bookmark_border
ക്ളാസ് മുറി പ്രശ്നം; പന്ന്യാലി സ്കൂളില്‍  നിലവിലെ സ്ഥിതി തുടരാന്‍ ധാരണ
cancel
പത്തനംതിട്ട: പന്ന്യാലി ഗവ.യു.പി സ്കൂളിൽ പ്രവ൪ത്തിക്കുന്ന കേന്ദ്രീയ വിദ്യാലയത്തിൻെറ ക്ളാസ് മുറി പ്രശ്നം പരിഹരിക്കുന്നതിനായി കലക്ടറുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ നിലവിലെ സ്ഥിതി തുടരാൻ തീരുമാനം. എം.എൽ.എ ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് കേന്ദ്രീയ വിദ്യാലയത്തിന് രണ്ട് മുറി എത്രയുംവേഗം നി൪മിക്കാനും തീരുമാനിച്ചു. യു.പി സ്കൂളിൻെറ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്ന മുറി കേന്ദ്രീയവിദ്യാലയത്തിന് വിട്ടുകൊടുക്കണമെന്ന് കേന്ദ്രീയ വിദ്യാലയം അധികൃത൪ ആവശ്യപ്പെട്ടെങ്കിലും യു.പി സ്കൂളിലെ പി.ടി.എ ഭാരവാഹികൾ ഇത് അംഗീകരിച്ചില്ല. കേന്ദ്രീയ വിദ്യാലയത്തിൻെറ ചുമതലയിൽ പുതിയതായി നി൪മിച്ചുകൊടുത്ത ഷെഡ് മൂത്രപ്പുരയോട് ചേ൪ന്നാണെന്നും ഇതിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കാനും പാചകത്തിന് പറ്റിയതല്ലെന്നും പി.ടി.എ ഭാരവാഹികളും ഹെഡ്മിസ്ട്രസും പറഞ്ഞു. ഷെഡിൻെറ നി൪മാണ സമയത്തുതന്നെ ബന്ധപ്പെട്ടവരെ പരാതി അറിയിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്നും അവ൪ പറഞ്ഞു. ഉപയോഗിച്ചുവരുന്ന മുറി കേന്ദ്രീയ വിദ്യാലയത്തിന് വിട്ടുകൊടുത്താൽ മുഴുവൻ കുട്ടികളുടെയും ടി.സി വാങ്ങി മറ്റ് സ്കൂളുകളിൽ ചേ൪ക്കുമെന്നും പി.ടി.എ ഭാരവാഹികൾ ഭീഷണി മുഴക്കി.
എം.എൽ.എ ഫണ്ടുപയോഗിച്ച് മുറികൾ നി൪മിക്കുന്നതുവരെ ഈ മുറി വിട്ടുതരണമെന്ന് കേന്ദ്രീയ വിദ്യാലയം അധികൃത൪ പറഞ്ഞെങ്കിലും യു.പി സ്കൂളിൻെറ പി.ടി.എ ഭാരവാഹികൾ ഇത് അംഗീകരിച്ചില്ല. വെള്ളിയാഴ്ച വൈകുന്നേരം കലക്ട൪ പ്രണവ് ജ്യോതിനാഥ്, എ.ഡി.എം എച്ച്. സലിം രാജ് എന്നിവരുടെ സാന്നിധ്യത്തിലാണ് കലക്ടറേറ്റിൽ യോഗം ചേ൪ന്നത്. ഓമല്ലൂ൪ പഞ്ചായത്ത് പ്രസിഡൻറ് പി.ആ൪. കുട്ടപ്പൻ നായ൪, പി.ടി.എ പ്രസിഡൻറ് ടി.ജി. ജോ൪ജ്, കേന്ദ്രീയ വിദ്യാലയം പി.ടി.എ സെക്രട്ടറി ശാമുവൽപോൾ, അഡ്മിനിസ്ട്രേഷൻ ഡിവൈ.എസ്.പി പ്രദീപ്കുമാ൪, പി.ടി.എ ഭാരവാഹികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ചെന്നീ൪ക്കര കേന്ദ്രീയ വിദ്യാലയം താൽക്കാലികമായി പ്രവ൪ത്തിക്കുന്ന പന്ന്യാലി ഗവ.യു.പി സ്കൂളിലെ ക്ളാസ്മുറി വിട്ടുകൊടുക്കുന്നതിൻെറ പേരിൽ കേന്ദ്രീയ വിദ്യാലയം, ഗവ.യു.പി സ്കൂൾ പി.ടി.എകൾ തമ്മിൽ ഉണ്ടായ ത൪ക്കം വ്യാഴാഴ്ച സംഘ൪ഷാവസ്ഥക്ക് ഇടയാക്കിയിരുന്നു. പ്രശ്നം ച൪ച്ച ചെയ്യാൻ എത്തിയ അടൂ൪ ആ൪.ഡി.ഒ ഹരി.എസ്. നായ൪, ഓമല്ലൂ൪ പഞ്ചായത്ത് പ്രസിഡൻറ് പി.ആ൪. കുട്ടപ്പൻ നായ൪ എന്നിവരെ കേന്ദ്രീയ വിദ്യാലയം പി.ടി.എ നേതൃത്വത്തിൽ ആറ് മണിക്കൂറോളം തടഞ്ഞുവെക്കുകയും ചെയ്തിരുന്നു.
കേന്ദ്രീയ വിദ്യാലയം ക്ളാസ് മുറി പ്രവ൪ത്തിക്കാൻ യു.പി സ്കൂളിൻെറ കഞ്ഞിപ്പുരക്കായി പ്രവ൪ത്തിക്കുന്ന മുറി വിട്ടുകൊടുക്കണമെന്ന ആവശ്യവുമായി മുന്നൂറോളം വരുന്ന കേന്ദ്രീയ വിദ്യാലയം രക്ഷാക൪ത്താക്കൾ രാവിലെ സ്കൂളിൽ എത്തി. ക്ളാസ് മുറി വിട്ടുകൊടുക്കാൻ കലക്ടറുടെ ഓ൪ഡ൪ ഉണ്ടെന്നും അവ൪ പറഞ്ഞു.
എന്നാൽ, കലക്ടറുടെ തീരുമാനം നടപ്പാക്കാൻ കഴിയില്ലെന്ന നിലപാടിലാണ് യു.പി സ്കൂൾ അധികൃതരും പി.ടി.എയും സ്വീകരിച്ചത്. ഇതോടെ കേന്ദ്രീയ വിദ്യാലയം രക്ഷാക൪ത്താക്കൾ ആദ്യം യു.പി സ്കൂൾ ഹെഡ്മിസ്ട്രസ് എൽ.സി. സാമുവലിനെ ഓഫിസിൽ തടഞ്ഞുവെച്ചു. സ്ഥലത്തെ സംഘ൪ഷാവസ്ഥ അറിഞ്ഞ് കലക്ട൪ അടൂ൪ ആ൪.ഡി.ഒയെ സ്കൂളിലേക്ക് അയച്ചു. വിവരം അറിഞ്ഞ് എത്തിയ പഞ്ചായത്ത് പ്രസിഡൻറ്,വൈസ് പ്രസിഡൻറ്, പി.ടി.എ പ്രസിഡൻറ് എന്നിവരെയും ആ൪.ഡി.ഒയെയും പ്രതിഷേധക്കാ൪ ഓഫിസിൽ തടഞ്ഞു. എ.ഡി.എം എച്ച്. സലിംരാജ് വെള്ളിയാഴ്ച സമരക്കാരുമായി ച൪ച്ച നടത്തി പരിഹാരം കാണുമെന്ന് ഉറപ്പ് നൽകിയതോടെയാണ് ഉപരോധ സമരം അവസാനിപ്പിച്ചത്.
നാലുവ൪ഷം മുമ്പാണ് കേന്ദ്രീയ വിദ്യാലയം പന്ന്യാലി യു.പി സ്കൂളിൽ പ്രവ൪ത്തനം ആരംഭിച്ചത്. കേന്ദ്രീയ വിദ്യാലയത്തിൽ ഓരോ വ൪ഷവും കുട്ടികൾ കൂടുന്നതിന് അനുസരിച്ച് യു.പി സ്കൂളിൻെറ മുറികൾ വിട്ടുനൽകുകയായിരുന്നു. യു.പി സ്കൂളിൽ ഒന്ന് മുതൽ ഏഴ് വരെ ക്ളാസുകളിലായി ഇപ്പോൾ 58 കുട്ടികൾ മാത്രമാണ് പഠിക്കുന്നത്.
ഈ അധ്യയന വ൪ഷം ആരംഭിച്ചപ്പോൾ യു.പി സ്കൂളിൻെറ കഞ്ഞിപ്പുരയായി ഉപയോഗിക്കുന്ന ക്ളാസ് മുറി കൂടി വിട്ടുകൊടുക്കണമെന്ന് കേന്ദ്രീയ വിദ്യാലയം അധികൃത൪ ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. കേന്ദ്രീയ വിദ്യാലയം രക്ഷാക൪ത്താക്കൾ ചേ൪ന്ന് ഒരു ഷെഡ് പണിതെങ്കിലും ഇത് ഉപയോഗിക്കാൻ പറ്റുകയില്ലെന്നായിരുന്നു യു.പി സ്കൂൾ പി.ടി.എയുടെ വാദം. ഷെഡ് നി൪മിച്ചത് മൂത്രപ്പുരയോട് ചേ൪ന്നായതിനാൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കാൻ പറ്റില്ലെന്ന നിലപാടിലായിരുന്നു രക്ഷാക൪ത്താക്കൾ.
2010 മുതൽ ഇവിടെ കേന്ദ്രീയ വിദ്യാലയം പ്രവ൪ത്തനം ആരംഭിച്ചപ്പോൾ മുതലേ പി.ടി.എകൾ തമ്മിലുള്ള പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. പ്രശ്നങ്ങൾ രൂക്ഷമായിട്ടും കേന്ദ്രീയ വിദ്യാലയം സ്വന്തം സ്ഥലത്തേക്ക് മാറ്റാനുള്ള നടപടികൾക്കും പുരോഗതിയുണ്ടായില്ല.
ഒടുവിൽ കഴിഞ്ഞ വ൪ഷം ജൂലൈയിലാണ് മുറിപ്പാറയിൽ പൊലീസ് വകുപ്പിൻെറ കൈവശമിരുന്ന ആറര ഏക്ക൪ സ്ഥലം കേന്ദ്രീയ വിദ്യാലയത്തിന് കെട്ടിടം പണിയാൻ വിട്ടുകൊടുത്തുകൊണ്ട് സ൪ക്കാ൪ ഉത്തരവിറക്കിയത്. സ്കൂളിന് കെട്ടിടം പണിയാൻ 29 കോടി അനുവദിച്ചിട്ടുണ്ടെന്ന് പറയുമ്പോഴും ഇനിയും പണികൾ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story