മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയരുന്നു; എന്തും നേരിടാനുള്ള ഒരുക്കങ്ങളുമായി സര്‍ക്കാര്‍
text_fieldsതിരുവനന്തപുരം: മുല്ലപ്പെരിയാ൪ ജലനിരപ്പ് ഉയ൪ന്ന് തുടങ്ങിയതോടെ എന്തിനെയും നേരിടാനുള്ള ഒരുക്കങ്ങൾ സ൪ക്കാ൪തലത്തിൽ ആരംഭിച്ചു. പരമാവധി ജലനിരപ്പ് 136 അടിയായി നിശ്ചയിച്ച മുല്ലപ്പെരിയാറിലെ ശനിയാഴ്ചത്തെ ജലനിരപ്പ് 131.5 അടിയാണ്. ജൂൺ ഒന്നിന് 112.4 അടി മാത്രമായിരുന്നു.ഇക്കഴിഞ്ഞ 26ന് 126.6 അടിയും 27ന് 127.8 അടിയുമായി. ഇപ്പോഴത്തെ കനത്ത നീരൊഴുക്ക് തുട൪ന്നാൽ ഒരാഴ്ചക്കകം ജലനിരപ്പ് 136 അടിയിലത്തെും.
അപകട ഭീഷണി ഉയ൪ത്തുന്ന അണക്കെട്ടിൽ 136 അടിക്ക് മുകളിൽ ജലനിരപ്പ് ഉയ൪ത്താൻ അനുവദിക്കരുതെന്നാണ് കേരളത്തിൻെറ വാദം. ബേബി ഡാം കൂടുതൽ അപകടത്തിലായതിനാൽ ജലനിരപ്പ് ഉയരുന്നത് ഭീതിയോടെയാണ് കേരളം നിരീക്ഷിക്കുന്നത്. ഇത്തവണ ഇതുവരെ ഈ പ്രദേശത്തെങ്ങും ഭൂചലനം റിപ്പോ൪ട്ട് ചെയ്തിട്ടില്ളെന്നത് ആശ്വാസം പകരുന്നുണ്ടെങ്കിലും ഭാഗ്യപരീക്ഷണത്തിന് മുതിരാതെ മുല്ലപ്പെരിയാറിൽ നിന്നുള്ള പരമാവധി വെള്ളം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളം പ്രധാനമായും തേനി ജില്ലയിലെ വൈഗ ഡാമിലേക്കാണ് തുറന്ന് വിടുന്നത്. തമിഴ്നാട്ടിൽ മഴയുള്ളപ്പോഴും അവിടെ കൃഷിക്ക് വെള്ളം ആവശ്യമില്ലാത്തപ്പോഴും കൊണ്ടുപോകുന്ന വെള്ളത്തിൻെറ അളവ് കുറക്കുകയാണ് പതിവ്.
ഇതേസമയം,മുല്ലപ്പെരിയാ൪ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാൽ അത് നേരിടുന്നതിന് മുല്ലപ്പെരിയാ൪ താഴ്വരയിലെ വള്ളക്കടവ് തുടങ്ങി ഇടുക്കി വരെയുള്ള പ്രദേശത്തുള്ളവ൪ക്ക് ഇതിനോടകം ദുരന്ത നിവാരണ അതോറിറ്റി പരിശീലനം നൽകിയിട്ടുണ്ട്. വാ൪ഡ് തലം വരെയുള്ള 3600 പേ൪ക്ക് ദുരന്ത നിവാരണ പ്രവ൪ത്തനങ്ങളിൽ പരിശീലനം നൽകി. വൈദ്യസഹായം, രക്ഷാപ്രവ൪ത്തനങ്ങൾ, അംഗവൈകല്യമുള്ളവ൪ക്ക് വേണ്ടിയുള്ള രക്ഷാപ്രവ൪ത്തനം എന്നിങ്ങനെ വിവിധ പ്രവ൪ത്തനങ്ങൾ നടത്തുന്നതിന് വാ൪ഡ്തലത്തിൽ വരെ കമ്മിറ്റികളും രൂപവത്കരിച്ചിട്ടുണ്ട്. ഈ മേഖലയിലെ മുഴുവൻ വിദ്യാലയങ്ങളിലെയും കുട്ടികൾക്ക് സൈക്കോ സോഷ്യൽ കൗൺസലിങ് നടത്തി. അണക്കെട്ടിന്അപകടം സംഭവിച്ചാൽ വെള്ളം കയറിവരാൻ സാധ്യതയുള്ള സ്ഥലം അടയാളപ്പെടുത്തിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾക്കായി കെട്ടിടങ്ങളും കണ്ടത്തെി.രാജ്യത്ത് തന്നെ ഇത്തരം ദുരന്തനിവാരണപ്രവ൪ത്തനം നടത്തിയ മറ്റൊരു പ്രദേശമില്ളെന്ന് പറയുന്നു.
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ദിവസവും രണ്ട് നേരം ജലനിരപ്പ് രേഖപ്പെടുത്തുന്നു.ജലനിരപ്പ് 134അടിയിലത്തെിയാൽ കൺട്രോൾ റൂം തുറക്കാനും ദുരന്തനിവാരണ അതോറിറ്റി ആലോചിക്കുന്നു.ഇതിനുപുറമെ ജലനിരപ്പ് അറിയിക്കുന്നതിന് മുന്നറിയിപ്പ് സംവിധാനവും ഏ൪പ്പെടുത്തും. നേരത്തെ എഫ്.എം.റേഡിയോ സംവിധാനത്തിലൂടെ ജലനിരപ്പ് അറിയിക്കുന്നതിനെ ക്കുറിച്ച് സ൪ക്കാ൪ ആലോചിച്ചിരുന്നുവെങ്കിലും ഇവിടങ്ങളിൽ എഫ്.എം സിഗ്നൽ കിട്ടാൻ തടസ്സമുള്ളതിനാൽ അതൊഴിവാക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.