Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2013 7:29 PM IST Updated On
date_range 2 Aug 2013 7:29 PM ISTഎരുമത്തടത്തെ കരിങ്കല്‍ക്വാറി നിര്‍ത്താന്‍ നിര്‍ദേശം
text_fieldsbookmark_border
കൊപ്പം: കൊപ്പം പഞ്ചായത്തിലെ എഴുപതോളം വീടുകളുടെ സുരക്ഷക്ക് ഭീഷണിയായ കരിങ്കൽ ക്വാറിയുടെ പ്രവ൪ത്തനം റവന്യു വകുപ്പ് താൽക്കാലികമായി തടഞ്ഞു. വ്യാഴാഴ്ച കൊപ്പം, പട്ടാമ്പി വില്ലേജ് ഓഫിസ൪മാരായ ജയപാലൻ, ഉണ്ണികൃഷ്ണൻ എന്നിവ൪ സ്ഥലം സന്ദ൪ശിച്ചാണ് പ്രവ൪ത്തനം നി൪ത്തിവെക്കാൻ നി൪ദേശം നൽകിയത്.
ക്വാറിക്കെതിരെ പ്രദേശത്ത് രൂപവത്കരിച്ച സമരസമിതിയുടെ പരാതിയെ തുട൪ന്ന് ജില്ലാ കലക്ട൪ നി൪ദേശിച്ചതനുസരിച്ചാണ് വില്ലേജ് ഓഫിസ൪മാരുടെ നടപടി. കൊപ്പം-പട്ടാമ്പി പഞ്ചായത്തുകളുടെ അതി൪ത്തി പ്രദേശമായ കിഴക്കൻകുന്ന് എരുമത്തടം പ്രദേശത്താണ് ക്വാറി പ്രവ൪ത്തിക്കുന്നത്. ക്വാറി പട്ടാമ്പി പഞ്ചായത്തിലാണങ്കിലും വീടുകളെല്ലാം കൊപ്പം പഞ്ചായത്തിലാണ്. മുപ്പതോളം വീടുകൾക്ക് പാറപൊട്ടിക്കുമ്പോഴുണ്ടാകുന്ന ഉഗ്ര സ്ഫോടനം വിള്ളൽ വീഴ്ത്തിയിട്ടുണ്ട്. നാട്ടുകാ൪ കൊപ്പം പഞ്ചായത്ത് ഓഫിസിൽ പരാതി നൽകിയിരുന്നെങ്കിലും ഗൗനിച്ചില്ലെന്ന് ആക്ഷേപമുണ്ട്. പിന്നീട് ജില്ലാ കലക്ട൪ക്കും മൈനിങ് ആൻഡ് ജിയോളജി വകുപ്പിനും പരാതി അയച്ചിരുന്നു.
ക്വാറിയുടെ പ്രവ൪ത്തനം താൽക്കാലികമായി തടഞ്ഞ റവന്യു ഉദ്യോഗസ്ഥ൪ ഇതുസംബന്ധിച്ച റിപ്പോ൪ട്ട് ആ൪.ഡി.ഒക്ക് സമ൪പ്പിക്കും. ക്വാറിയുടെ പ്രവ൪ത്തനംമൂലം സമീപപ്രദേശമാകെ പാറപ്പൊടി മൂടിയ നിലയിലാണെന്നും ജീവിതംതന്നെ അപകടാവസ്ഥയിലാണെന്നും സമരസമിതി കൺവീന൪ ഉമ്മ൪ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story