Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇശ്റത്ത് ജഹാന്‍ കേസ്:...

ഇശ്റത്ത് ജഹാന്‍ കേസ്: പി. പി. പാണ്ഡെ കോടതിയില്‍ കീഴടങ്ങി

text_fields
bookmark_border
ഇശ്റത്ത് ജഹാന്‍ കേസ്: പി. പി. പാണ്ഡെ കോടതിയില്‍ കീഴടങ്ങി
cancel

അഹ്മദാബാദ്/ന്യൂദൽഹി: ഇശ്റത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ കുറ്റാരോപിതനായ ഗുജറാത്ത് ഐ.പി.എസ് ഉദ്യോഗസ്ഥൻ പി.പി. പാണ്ഡെ സി.ബി.ഐ കോടതിയിൽ കീഴടങ്ങി. അദ്ദേഹത്തിൻെറ മുൻകൂ൪ ജാമ്യാപേക്ഷ സുപ്രീംകോടതി തിങ്കളാഴ്ച തള്ളിയിരുന്നു.
അഹ്മദാബാദിലെ സി.ബി.ഐ അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലത്തെിയാണ് 1982ലെ ഐ.പി.എസ് ബാച്ചുകാരനായ പാണ്ഡെ കീഴടങ്ങിയത്. സി.ബി.ഐ കോടതി അദ്ദേഹത്തെ നേരത്തേ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. അദ്ദേഹം എവിടെയാണെന്നതിനെക്കുറിച്ച് ക്രൈം സി.ഐ.ഡി വിഭാഗത്തിൽനിന്ന് ഗുജറാത്ത് ഡി.ജി.പി അമിതാഭ് പഥക് റിപ്പോ൪ട്ട് തേടിയിരുന്നു. 2004ൽ ഇശ്റത്ത് ജഹാനെയും മറ്റു മൂന്നു പേരെയും ഗുജറാത്ത് ക്രൈംബ്രാഞ്ച് പൊലീസ് വ്യാജ ഏറ്റുമുട്ടലിലൂടെ വെടിവെച്ചുകൊന്ന സമയത്ത് പാണ്ഡെ അഹ്മദാബാദ് ജോയൻറ് പൊലീസ് കമീഷണ൪ (ക്രൈം) ആയിരുന്നു. അദ്ദേഹം ഉൾപ്പെടെ ഗുജറാത്തിലെ ഏഴ് പൊലീസ് ഉദ്യോഗസ്ഥ൪ക്കെതിരെ ഗുജറാത്ത് ഹൈകോടതി ഉത്തരവിനെ തുട൪ന്ന് സി.ബി.ഐ കൊലക്കുറ്റവും ക്രിമിനൽ ഗൂഢാലോചനയും ചുമത്തിയിരുന്നു.
അതേസമയം, ഇശ്റത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിലെ തെളിവായി ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ കൈമാറിയ ടേപ്പിൻെറ ആധികാരികത സി.ബി.ഐ ഉറപ്പുവരുത്തുന്നു. കേസിൽ കുടുങ്ങിയ ഉന്നതരെ രക്ഷിക്കുന്നതിന് പൊലീസ് ഉദ്യോഗസ്ഥ൪ നടത്തിയ സംഭാഷണത്തിൻെറ ടേപ്പിൻെറ ആധികാരികതയാണ് സി.ബി.ഐ പരിശോധിക്കുന്നത്. ഈ ടേപ്പ് തെളിവായി അഹ്മദാബാദിലെ വിചാരണ കോടതിയിൽ സി.ബി.ഐ സമ൪പ്പിച്ചിരുന്നു.
ഇശ്റത്ത് കേസിൻെറ അനുബന്ധ കുറ്റപത്രം കോടതിയിൽ സമ൪പ്പിക്കാനിരിക്കേയാണ് സി.ബി.ഐയുടെ പുതിയ നീക്കം. സ൪വീസിൽനിന്ന് വിരമിച്ച ഇൻറലിജൻസ് ബ്യൂറോ സ്പെഷൽ ഡയറക്ട൪ രാജേന്ദ൪ കുമാ൪ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥരെ ഇശ്റത്ത് ജഹാൻ കേസിൽ പ്രതികളാക്കാൻ സി.ബി.ഐ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേ൪ന്ന ഉന്നതതലയോഗത്തിൽ ധാരണയായിരുന്നു. ഇശ്റത്ത് ജഹാനൊപ്പം ഗുജറാത്ത് പൊലീസ് വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ സീഷാൻ ജോഹ൪, അംജദ് അലി എന്നിവരുടെ വിവരങ്ങൾ തേടി ജമ്മു-കശ്മിരിലേക്ക് പോയിരുന്നെങ്കിലും കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ളെന്നാണ് സി.ബി.ഐ വൃത്തങ്ങൾ പറയുന്നത്. അതിനാൽ, അനുബന്ധ കുറ്റപത്രത്തിലും ഇത് സംബന്ധിച്ച വിവരമുണ്ടാകില്ല. സീഷാനും അംജദും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ കൊല്ലാൻ വന്ന പാകിസ്താൻ പൗരന്മാരാണ് എന്നായിരുന്നു ഗുജറാത്ത് പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ, ഒരാൾ ഇന്ത്യൻ പൗരനും രണ്ടാമൻ പാക് പൗരനുമാണെന്നാണ് കശ്മീ൪ പൊലീസ് നൽകുന്ന സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story