Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightദേശീയ പതാക...

ദേശീയ പതാക നിര്‍മിക്കാന്‍ ബി.ടി പരുത്തി

text_fields
bookmark_border
ദേശീയ പതാക നിര്‍മിക്കാന്‍ ബി.ടി പരുത്തി
cancel

ബംഗളൂരു: രാജ്യം 66ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ വാനിലുയരുന്ന ത്രിവ൪ണ പതാകക്ക് ‘ഭാരതീയത്വം’ നഷ്ടമാകുന്നു. അമേരിക്കൻ കുത്തക വിത്തുൽപാദന കമ്പനി രൂപംനൽകിയ ജനിതക മാറ്റം വരുത്തിയ പരുത്തിയിൽ (ബി.ടി കോട്ടൺ) നിന്നുണ്ടാക്കുന്ന ഖാദിയിലാണ്, പൗരൻെറ അഭിമാനസൂചകമായ ദേശീയ പതാക ഇന്ന് രാജ്യമെങ്ങും ഉയരുന്നത്.
ഇന്ത്യയിലെ ഏക അംഗീകൃത പതാക നി൪മാണ ശാലയായ ക൪ണാടകയിലെ ഹുബ്ളി ആസ്ഥാനമായ ക൪ണാടക ഖാദി ഗ്രാമോദ്യോഗ് സംയുക്ത സംഘയിലാണ് ബി.ടി പരുത്തിയിൽനിന്ന് പതാകകൾ പുറത്തിറങ്ങുന്നത്.സ൪ക്കാ൪ സ്ഥാപനങ്ങൾ ഉൾപ്പെടെ രാജ്യത്തെ ഔദ്യാഗിക ആവശ്യങ്ങൾക്ക് ഹുബ്ളിയിലെ ബംഗേരിയിലും ഗരാഗയിലും രണ്ട് യൂനിറ്റുകളിലായാണ് ദേശീയ പതാകയുടെ നി൪മാണം. പ്രമുഖ പരുത്തി ഇനമായ ജയധാറിന് പകരമാണ് കൊടി നി൪മിക്കാൻ ഉപയോഗിക്കുന്ന ഖാദിയിയിൽ അസംസ്കൃത വസ്തുവായി ബി.ടി പരുത്തി ഇടംപിടിച്ചത്. ഈ വ൪ഷം പൂ൪ണമായും ബി.ടി പരുത്തിയിൽ നെയ്ത ഖാദിയിലാണ് ദേശീയ പതാകകൾ നി൪മിച്ചതെന്ന് അധികൃത൪ പറഞ്ഞു.
80 ലക്ഷം രൂപയുടെ പതാകയാണ് സ്വാതന്ത്ര്യദിനാഘോഷത്തിനായി വിറ്റഴിഞ്ഞത്. പതാക ഈടുനിൽക്കാൻ ബി.ടി പരുത്തിയാണ് നല്ലതെന്നും സംഘ ഉദ്യോഗസ്ഥ൪ ചൂണ്ടിക്കാട്ടുന്നു. കൊടി നി൪മാണം പൂ൪ണമായും യന്ത്രവത്കൃതമല്ലാത്തതിനാൽ ഗരാഗയിൽ പ്രതിവ൪ഷം 20,000വും ബംഗേരിയിൽ 10,000വും കൊടികളാണ് നി൪മിക്കുന്നത്. ബി.ടി പരുത്തി ഉപയോഗിച്ചുള്ള പതാക നി൪മാണത്തിനെതിരെ ജി.എം ഫ്രീ ഇന്ത്യ പ്രവ൪ത്തക൪ രംഗത്തെത്തി. ജൈവ പരുത്തിയിൽ നി൪മിച്ച ത്രിവ൪ണ പതാകകൾ ഉപയോഗിച്ച് ഈ സ്വാതന്ത്ര്യദിനം ആഘോഷിക്കണമെന്ന് അവ൪ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. 1
957 നവംബ൪ ഒന്നിന് ഗാന്ധി ശിഷ്യന്മാ൪ ചേ൪ന്ന് തുടങ്ങിയ ഖാദി ഗ്രാമോദ്യോഗ് സംഘയിൽ നാടൻപരുത്തി അന്യമാകുന്നതും എതി൪പ്പിനിടയാക്കിയിട്ടുണ്ട്. ഖാദി ജനകീയമാക്കുകയും ഗ്രാമീണ ഉൽപന്നങ്ങൾ ലോകവ്യാപകമാക്കുകയുമാണ് സംഘത്തിൻെറ മുദ്രാവാക്യം. ഖാദി വസ്ത്രം, കാ൪പറ്റ്, ബാഗ്, തൊപ്പി തുടങ്ങിയവയും സംഘം വിപണിയിലിറക്കുന്നു. ജൈവ സാങ്കേതിക മേഖലയെ നിയന്ത്രിക്കാനുള്ള ആധികാരിക സംവിധാനം (ബയോ ടെക്നോളജി റെഗുലേറ്ററി അതോറിറ്റിബ്രായ്) ഉണ്ടാക്കാനെന്ന പേരിൽ കേന്ദ്രസ൪ക്കാ൪ പാ൪ലമെൻറിൽ അവതരിപ്പിച്ച ബിൽ ആശങ്കകൾ ഉയ൪ത്തിയിരിക്കെയാണ് ദേശീയ പതാക തന്നെ ബി.ടി പരുത്തിയിൽ നി൪മിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story