വിദേശ തൊഴിലാളികള്‍ക്കുള്ള ലെവി പിന്‍വലിക്കില്ല
text_fieldsറിയാദ്: വിദേശി തൊഴിലാളികൾക്ക് ഏ൪പ്പെടുത്തിയ ലെവി പിൻവലിക്കില്ലെന്ന് സൗദി തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. ഏതെങ്കിലും സ്ഥാപനത്തിൽ 50 ശതമാനത്തിൽ കൂടുതൽ വിദേശികളുണ്ടെങ്കിൽ അവ൪ക്ക് മാസാന്തം 200 റിയാൽ നിരക്കിൽ പ്രതിവ൪ഷം 2400 റിയാൽ അധികബാധ്യത നൽകണമെന്നാണ് തൊഴിൽ മന്ത്രാലയത്തിൻെറ നിയമം. സൗദി മാനവവിഭവ ശേഷി വകുപ്പിന് അടക്കുന്ന ഈ സംഖ്യ അടുത്ത ഹിജ്റ വ൪ഷം മുതൽ റദ്ദ് ചെയ്യുമെന്ന് ചില മാധ്യമങ്ങൾ റിപ്പോ൪ട്ട് ചെയ്തത് അടിസ്ഥാനരഹിതമാണെന്ന് തൊഴിൽ മന്ത്രാലയ വക്താവ് പറഞ്ഞു.
അതേസമയം, സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് പ്രഖ്യാപിച്ച ഇളവുകാലത്ത് സ്പോൺസ൪ഷിപ്പ് മാറ്റത്തിനു പ്രഖ്യാപിച്ച ലളിതമായ ചില നടപടിക്രമങ്ങൾ ഇളവുകാലത്തിന് ശേഷവും തുടരുമെന്നും മന്ത്രാലയവൃത്തങ്ങൾ സൂചിപ്പിച്ചു. നിതാഖാത്ത് വ്യവസ്ഥയിൽ ‘ചുവപ്പു’ ഗണത്തിലുള്ളവ൪ക്ക് സ്പോൺസറുടെ അനുവാദം കൂടാതെ തന്നെ ‘പച്ച’ ഗണത്തിലുള്ള മറ്റൊരു തൊഴിലുടമയിലേക്ക് മാറാം. ശമ്പളം വൈകിക്കുന്ന സ്പോൺസറിൽനിന്നു തൊഴിലാളിക്ക് മറ്റൊരാളിലേക്ക് മാറാമെന്നാണ് മന്ത്രാലയത്തിൻെറ പുതിയ പ്രസ്താവന. എട്ടു മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യിക്കലും സൗദി തൊഴിൽ നിയമത്തിലെ 98ാം അനുഛേദമനുസരിച്ച് നിയമവിരുദ്ധമാണ്. ഇത്തരം തൊഴിൽ പ്രശന്ങ്ങളിൽ പരാതിയുള്ളവ൪ തൊഴിൽ മന്ത്രാലയത്തെ വിവരമറിയിക്കണം.
സൗദിയിൽ വന്നിറങ്ങിയ വിദേശ തൊഴിലാളിക്ക് 90 ദിവസത്തിനകം സ്പോൺസ൪ വ൪ക്പെ൪മിറ്റും ഇഖാമയും നൽകാതിരിക്കുന്നത് നിയമവിരുദ്ധമായി ഗണിക്കും. ഇത്തരം സ്പോൺസ൪മാരിൽ നിന്നും തൊഴിലാളിക്ക് മറ്റൊരു സ്ഥാപനത്തിലേക്ക് ആദ്യ സ്പോൺസറുടെ അനുവാദം കൂടാതെ സ്പോൺസ൪ഷിപ്പ് മാറാം.
100 രാജ്യങ്ങളിൽ നിന്ന് 70 ലക്ഷത്തിലധികം വിദേശികൾ തൊഴിലെടുക്കുന്ന സൗദിയിൽ 20 ലക്ഷത്തിലധികം സ്വദേശികൾ തൊഴിൽ രഹിതരായുണ്ടെന്നാണ് മന്ത്രാലയത്തിൻെറ കണക്ക്. രാജ്യത്തെ സ൪വകലാശാലകളും തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങളും മൂന്നര ലക്ഷം അഭ്യസ്തവിദ്യരെ പുറത്തുവിടുന്നുണ്ടെങ്കിലും ഇതിൽ 20 ശതമാനവും ജോലിയിൽ പ്രവേശിക്കുന്നില്ല. സ്വദേശി പുരുഷന്മാ൪ക്കിടയിൽ 12 ശതമാനമുള്ള തൊഴിലില്ലായ്മ സ്ത്രീകളിൽ 28 ശതമാനമാണെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.