വിദ്യാഭ്യാസ പരിഷ്കാരം
text_fieldsപ്രൈമറി സ്കൂൾ മുതൽ യൂനിവേഴ്സിറ്റി വരെയുള്ള തലങ്ങളിലെ വിദ്യാഭ്യാസപദ്ധതികൾ പരിഷ്കരിക്കാനും പൊളിച്ചെഴുതാനും മാറ്റിമറിക്കാനും നിയുക്തമായ വിദഗ്ധസമിതികൾക്കും അവയുടെ ശിപാ൪ശകൾക്കും ഇന്ത്യാ മഹാരാജ്യത്തും കേരളത്തിലും ഒരു ക്ഷാമവും ഉണ്ടായിട്ടില്ല. ഒട്ടനവധി കമീഷനുകളും സമിതികളും അവരുടെ പഠന റിപ്പോ൪ട്ടുകളും ശിപാ൪ശകളുംവഴി രാജ്യത്തെ വിദ്യാഭ്യാസരംഗം വിശ്വോത്തരമാക്കാൻ നിരന്തരം ശ്രമിച്ചിട്ടുണ്ട്. പക്ഷേ, വീണ്ടുംവീണ്ടും വിദഗ്ധസമിതികളെ നിയോഗിക്കേണ്ടിവരുന്നതുതന്നെ ഈ സമിതികൾ സമ൪പ്പിച്ച ശിപാ൪ശകളുടെ അപ്രായോഗികതയോ പ്രായോഗിക പരാജയമോ അല്ളേ തെളിയിക്കുന്നത് എന്ന സംശയം ന്യായമായും ഉയരാം. അതങ്ങനത്തെന്നെ ആവണമെന്നില്ല. നേരാംവണ്ണം നടപ്പാക്കാത്തതുകൊണ്ടും മാറിമാറി വരുന്ന സ൪ക്കാറുകളുടെ വീക്ഷണ ഭിന്നതമൂലവും സാഹചര്യങ്ങളുടെ മാറ്റം കാരണവുമൊക്കെ പുതിയ വിദഗ്ധപഠനം പ്രസക്തമായിത്തീരാറുണ്ട്. എന്നാൽ, ഏറെ സമയവും അധ്വാനവും ചെലവഴിച്ചു തയാറാക്കിയ 1986ലെ ദേശീയ വിദ്യാഭ്യാസ നയം സമഗ്രമായി നടപ്പാക്കാൻ ആത്മാ൪ഥശ്രമം കേന്ദ്രസംസ്ഥാന സ൪ക്കാറുകളുടെ ഭാഗത്തുനിന്നുണ്ടായില്ല എന്ന് ചൂണ്ടിക്കാണിച്ചേ പറ്റൂ. ഇപ്പോൾ അംഗീകരിച്ച വിദ്യാഭ്യാസ അവകാശനിയമവും ഇനിയും നടപ്പാക്കിത്തുടങ്ങിയിട്ടില്ല. പ്രീപ്രൈമറി, പ്രൈമറി ഘട്ടങ്ങളെ എട്ടാംക്ളാസ് വരെ നീട്ടിയും ഒമ്പതാംക്ളാസ് മുതൽ 12ാം ക്ളാസ്വരെ ഏകയൂനിറ്റാക്കി സെക്കൻഡറി തലം പുന$സംഘടിപ്പിച്ചും വിഭാവനം ചെയ്ത മാറ്റം കേരളത്തിൽ നിലവിൽ വന്നിട്ടില്ല. ഈയവസ്ഥ നിലനിൽക്കെയാണ് കേരള സ൪ക്കാ൪ മുൻ അലീഗഢ് മുസ്ലിം സ൪വകലാശാല വൈസ് ചാൻസല൪ ഡോ. പി.കെ. അബ്ദുൽ അസീസിൻെറ നേതൃത്വത്തിൽ ഒരു വിദഗ്ധസമിതിയെ വിദ്യാഭ്യാസ പരിഷ്കരണ നി൪ദേശങ്ങൾ സമ൪പ്പിക്കാൻ നിയോഗിക്കുന്നത്. സമിതി അതിൻെറ ശിപാ൪ശകളടങ്ങിയ റിപ്പോ൪ട്ട് കഴിഞ്ഞദിവസം സംസ്ഥാന വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിന് സമ൪പ്പിച്ചുകഴിഞ്ഞു.
പ്രീപ്രൈമറി വിദ്യാഭ്യാസം പൊതുവിദ്യാഭ്യാസത്തിൻെറ ഭാഗമാക്കി സൗജന്യവും സാ൪വത്രികവുമാക്കണമെന്നതാണ് സമിതിയുടെ പ്രധാന ശിപാ൪ശകളിലൊന്ന്. അഞ്ച്, എട്ട് ക്ളാസുകളിൽ പൊതുപരീക്ഷ ഏ൪പ്പെടുത്തണമെന്നതാണ് മറ്റൊന്ന്. പ്രീപ്രൈമറി വിദ്യാഭ്യാസം ഇപ്പോൾതന്നെ കേരളത്തിൽ ഒട്ടൊക്കെ സാ൪വത്രികമായിത്തീ൪ന്നിരിക്കുന്നു. ഏതാണ്ടെല്ലാ ഗ്രാമങ്ങളിലും പല പേരുകളിലും പല രീതികളിലുമായി അറിയപ്പെടുന്ന കെ.ജി സ്ഥാപനങ്ങളിലൂടെ നടപ്പായിക്കഴിഞ്ഞ പ്രീപ്രൈമറി വിദ്യാഭ്യാസത്തിന് ഏകീകൃതവും ശാസ്ത്രീയവുമായ പാഠ്യപദ്ധതി വേണമെന്നാണ് സമിതി ഉദ്ദേശിക്കുന്നതെങ്കിൽ അക്കാര്യം ച൪ച്ചക്ക് വിധേയമാക്കേണ്ടതുണ്ട്. എന്നാൽ, ഒന്നാംക്ളാസ് മുതൽ പത്താംക്ളാസ്വരെ കൃത്യവും കണിശവുമായ പരീക്ഷയോ മൂല്യനി൪ണയമോ ജയമോ തോൽവിയോ ഇല്ലാതെ എല്ലാവരെയും കയറ്റിവിടുന്ന നിലവിലെ അവസ്ഥ, ശരിയായ അക്ഷരജ്ഞാനം പോലുമില്ലാത്ത തലമുറകളെ വാ൪ത്തെടുക്കാനാണുതകുന്നത് എന്ന് പരക്കെ ചൂണ്ടിക്കാണിക്കപ്പെടുമ്പോൾ അഞ്ചാംക്ളാസിലും എട്ടാംക്ളാസിലും പൊതുപരീക്ഷ ഏ൪പ്പെടുത്തണമെന്ന നി൪ദേശം സഗൗരവം പരിഗണിക്കപ്പെടേണ്ടതാണ്. പ്രൈമറി ഘട്ടം കഴിയുന്ന വിദ്യാ൪ഥികൾ പ്രാഥമികമായി നേടേണ്ട വിദ്യാഭ്യാസം ആ൪ജിച്ചുകഴിഞ്ഞു എന്ന് ഉറപ്പുവരുത്തിയശേഷമേ സെക്കൻഡറി തലത്തിലേക്ക് കടത്തിവിടുന്നതിൽ അ൪ഥമുള്ളൂ. ഉദ്ദിഷ്ട നിലവാരം നേടാൻ പല കാരണങ്ങളാൽ സാധിക്കാതെ വന്നവരെ ശിക്ഷിക്കാനല്ല, മെച്ചപ്പെട്ട നിലവാരത്തിലേക്ക് അവരെ ഉയ൪ത്തിക്കൊണ്ടുവരാനാണ് ഈ ഘട്ടത്തിലെ പരീക്ഷ സഹായിക്കുക. കുട്ടികളെ ക്ളാസ്മുറികളിൽ തളച്ചിടാനാണ് ഇത് കാരണമാക്കുക എന്ന പ്രതിപക്ഷ അധ്യാപക സംഘടനകളുടെ വാദം വിദ്യാഭ്യാസപരം എന്നതിനേക്കാൾ രാഷ്ട്രീയപരമാണ്. രാഷ്ട്രീയത്തിൻെറ അതിപ്രസരമാണുതാനും എക്കാലത്തും കേരളത്തിലെ വിദ്യാഭ്യാസ നിലവാരം തക൪ത്തുകളഞ്ഞ ഘടകങ്ങളിലെ മുഖ്യമായ ഒന്ന്. മാതൃഭാഷയിലോ ദേശീയഭാഷയായ ഹിന്ദിയിലോ ഇംഗ്ളീഷിലോ തെറ്റുകൂടാതെ ഒരു വാചകംപോലും എഴുതാൻ കഴിയാത്തവരുടെ എണ്ണം സംസ്ഥാനത്ത് ഭയാനകമാംവിധം വ൪ധിച്ചുവരുകയാണ്. ഏത് ഭാഷക്കാണ് മുന്തിയ പ്രാധാന്യം കൽപിക്കേണ്ടതെന്ന വിവാദം മൂ൪ച്ഛിക്കുമ്പോഴും ഒരു ഭാഷയിലും അടിസ്ഥാന യോഗ്യത നേടാൻ നിലവിലെ സ്കൂൾ വിദ്യാഭ്യാസം വിദ്യാ൪ഥികളെ പ്രാപ്തരാക്കുന്നില്ല എന്ന ദു$ഖസത്യം ബാക്കിനിൽക്കുന്നു. അഞ്ച്, എട്ട് ക്ളാസുകളിലെ പൊതുപരീക്ഷ പ്രശ്നപരിഹാരത്തിനുള്ള ഒറ്റമൂലിയൊന്നുമല്ല. മൂല്യനി൪ണയത്തിലെ ഉദാരീകരണവും മാ൪ക്ക് ദാനവും വഴി വിജയശതമാനം പെരുപ്പിച്ചുകാട്ടുന്ന നിലവിലെ രീതിയാണ് പ്രൈമറിതല പരീക്ഷകളിലും തുടരുന്നതെങ്കിൽ അത് വെറും പ്രഹസനവും നഷ്ടവുമാവും. പൊതുപരീക്ഷയേക്കാൾ പ്രധാനമാണ് ആണ്ടിൽ 200 ദിവസങ്ങളെങ്കിലും സ്കൂൾ പഠനം കൃത്യമായി നടക്കുന്നുവെന്നും യോഗ്യരായ അധ്യാപക൪ ജോലിചെയ്യുന്നുവെന്നും ഉറപ്പുവരുത്തൽ. ഇംഗ്ളീഷ്ഭാഷാ പഠനത്തിന് പരിശീലനം സിദ്ധിച്ച അധ്യാപകരെ തന്നെ നിയമിക്കണമെന്ന വിദഗ്ധസമിതി ശിപാ൪ശ പരിഗണനയ൪ഹിക്കുന്നതോടൊപ്പം മറ്റു വിഷയങ്ങളും പഠിച്ചവരെ തന്നെ ഏൽപിക്കണം. മലയാള ഭാഷാ പഠനത്തിന് പ്രത്യേക പ്രാധാന്യം നൽകണമെന്ന് നി൪ദേശിച്ച വിദഗ്ധസമിതി പക്ഷേ, എട്ടാംക്ളാസ് വരെ പഠനമാധ്യമം മലയാളമാക്കണമെന്ന ആവശ്യത്തോട് യോജിക്കുകയുണ്ടായില്ല. ഭാഷാ ന്യൂനപക്ഷങ്ങൾ പഠിക്കുന്ന 300 സ്കൂളുകളുടെ ഭാവിയെക്കുറിച്ച ആശങ്കയാവാം സമിതിയുടെ വിയോജിപ്പിന് നിദാനം. എങ്കിലും മാതൃഭാഷ പഠനത്തിന് പ്രത്യേക പ്രാധാന്യം നൽകണമെന്ന് നി൪ദേശിക്കപ്പെട്ടിട്ടുണ്ട്. വിദഗ്ധസമിതി ശിപാ൪ശകൾ അപ്പടി അംഗീകരിച്ചില്ളെങ്കിൽതന്നെ വിയോജിക്കുന്നവരുടെ അഭിപ്രായങ്ങൾകൂടി കണക്കിലെടുത്ത് ആവശ്യമായ ഭേദഗതികളോടെ അവ പ്രയോഗവത്കരിക്കാനുള്ള നടപടികളാണ് സ൪ക്കാറിൻെറ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.