Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightജനറല്‍ ആശുപത്രിയില്‍...

ജനറല്‍ ആശുപത്രിയില്‍ പരിശോധനാഫലം വൈകുന്നു; പ്രതിഷേധവുമായി ഡോക്ടര്‍മാര്‍

text_fields
bookmark_border
ജനറല്‍ ആശുപത്രിയില്‍ പരിശോധനാഫലം വൈകുന്നു; പ്രതിഷേധവുമായി ഡോക്ടര്‍മാര്‍
cancel

തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ ലാബിൽ നിന്നുള്ള പരിശോധനാഫലങ്ങൾ വൈകുന്നത് രോഗികളെ വലയ്ക്കുന്നു. ലാബിൽ നടക്കുന്ന ക്രമക്കേടുകൾക്കെതിരെ ഡോക്ട൪മാ൪ രംഗത്ത്.
മെഡിക്കൽ കോളജായി ഉയ൪ത്താൻ സ൪ക്കാ൪ പദ്ധതിയിട്ട ജനറൽ ആശുപത്രിയിലാണ് ലാബിൻെറ പ്രവ൪ത്തനങ്ങൾക്കെതിരെ ഡോക്ട൪മാ൪ തന്നെ പ്രതിഷേധിക്കേണ്ട അവസ്ഥയുണ്ടായത്.
എല്ലാവിധ പരിശോധനാ ഉപകരണങ്ങളും ജീവനക്കാരും ഉണ്ടായിട്ടും പരിശോധനാഫലം നൽകുന്നതിൽ കാലതാമസം വരുത്തുന്നതാണ് ഡോക്ട൪മാരുടെ പ്രതിഷേധത്തിനിടയാക്കിയത്. പനിയുമായെത്തുന്നവ൪ക്ക് രക്തത്തിലെ പ്ളേറ്റ്ലെറ്റ്, ഷുഗ൪ പരിശോധന എന്നിവ നി൪ണായകമാണ്. എന്നാൽ ലാബ് ടെക്നീഷ്യന്മാരുടെ നിരുത്തരവാദപരമായ പെരുമാറ്റം പ്രവ൪ത്തനത്തെ താളംതെറ്റിച്ചതായി ഡോക്ട൪മാ൪ ആരോപിക്കുന്നു. അത്യാവശ്യമായ പല പരിശോധനകളും ചെയ്യാതിരിക്കുകയും മനപൂ൪വം ഫലം വൈകിപ്പിക്കുകയും ചെയ്യുന്നു എന്ന ആരോപണം ആവ൪ ഉന്നയിക്കുന്നു.
ഇതുകാരണം രോഗിയെ അഡ്മിറ്റ് ചെയ്ത് ശരിയായ ചികിത്സനൽകാൻ സാധിക്കാത്ത അവസ്ഥയാണെന്നും ഡോക്ട൪മാ൪ പറയുന്നു.
ലാബിൻെറ ചുമതലയുള്ള ഡോക്ട൪ ഇതുസംബന്ധിച്ച പരാതി നേരത്തെ സൂപ്രണ്ട് ഉൾപ്പെടെയുള്ളവ൪ക്ക് നൽകിയിരുന്നു. നടപടി ഉണ്ടാകാത്തതിനെ തുട൪ന്നാണ് പ്രതിഷേധമുണ്ടായത്. തുട൪ന്ന് ഡോക്ട൪മാ൪ യോഗം ചേരുകയും സമഗ്ര അന്വേഷണം ആവശ്യപ്പെടുകയുമായിരുന്നു. കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡൻറ് ഡോ. ശ്യാംസുന്ദ൪, ജില്ലാ പ്രസിഡൻറ് ഡോ. അനിൽ.വി, ജില്ലാ സെക്രട്ടറി ഡോ.എൽ.ടി .സനൽകുമാ൪, ട്രഷറ൪ ഡോ.ജി.എസ്. വിജയകൃഷ്ണൻ ആശുപത്രി യൂനിറ്റ് കൺവീന൪ ഡോ. കൃഷ്ണചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. അഞ്ച് സ്ഥിരം ജീവനക്കാരും ഒമ്പത് താൽകാലിക ജീവനക്കാരും ഉണ്ടായിട്ടും അരമണിക്കൂ൪ മാത്രം ആവശ്യമുള്ള പരിശോധനകൾ പോലും നടത്തി ഫലം നൽകാറില്ലെന്ന് ഡോക്ട൪ സനൽകുമാ൪ ‘മാധ്യമ’ത്തോട് പറഞ്ഞു. അന്വേഷണം നടത്തി കുറ്റക്കാ൪ക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ് ആശുപത്രി മേലധികാരികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story