ഷഫ്ന വധക്കേസ്: പ്രതി കുവൈത്തില്‍ പിടിയില്‍
text_fieldsതലശ്ശേരി: കോളജ് വിദ്യാ൪ഥിനിയെ വീട്ടുമുറ്റത്ത് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലിരിക്കെ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി കുവൈത്തിൽ പിടിയിൽ. തലശ്ശേരി ചിറക്കരയിലെ ഷഫ്നയെ വെട്ടിക്കൊന്ന കേസിലെ പ്രതി എരഞ്ഞോളി മോറക്കുന്നിലെ തൗഫീഖ് മൻസിലിൽ മുഹമ്മദ് അഫ്സൽ എന്ന താജുദ്ദീനെയാണ് (34) കുവൈത്ത് പൊലീസ ് മലയാളികളുടെ സഹായത്തോടെ പിടികൂടിയത്.
കേസിൻെറ വിചാരണക്കിടെ ജാമ്യത്തിലിറങ്ങി മുങ്ങിയ അഫ്സൽ വ്യാജ പാസ്പോ൪ട്ടിൽ കുവൈത്തിലേക്ക് കടക്കുകയായിരുന്നു. എട്ടു വ൪ഷത്തോളമായി കുവൈത്തിലുള്ള അഫ്സലിനെതിരെ അടുത്തിടെ ഇൻറ൪പോൾ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിരുന്നു.
സ്പോൺസ൪ നൽകിയ വിവരത്തിൻെറ അടിസ്ഥാനത്തിലാണ് ഇയാളെ കുവൈത്ത് രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. ഇൻറ൪പോളിന് കൈമാറുന്ന ഇയാളെ നടപടികൾ പൂ൪ത്തിയാക്കി ഉടൻ ഇന്ത്യയിലേക്ക് കൊണ്ടുപോകുമെന്നറിയുന്നു.
2004 ജനുവരി 13നായിരുന്നു കേസിനാസ്പദമായ സംഭവം. തലശ്ശേരി ക്രൈസ്റ്റ് കോളജിലെ ഒന്നാം വ൪ഷ ബിരുദ വിദ്യാ൪ഥിനിയായ ശഫ്നയുടെ പിന്നാലെ നടന്ന് പ്രതി അഫ്സൽ പ്രേമാഭ്യ൪ഥന നടത്തി നിരന്തരം ശല്യപ്പെടുത്തിയിരുന്നു.
ശഫ്ന ഇത് നിരസിച്ചതിന് പ്രതികാരമായി കൊലപ്പെടുത്തുകയായിരുന്നു.
സംഭവ ദിവസം ക്ളാസ് കഴിഞ്ഞ് ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങിയ ശഫ്നയെ പിന്തുട൪ന്ന അഫ്സൽ വീട്ടുമുറ്റത്ത് വെച്ച് കൊടുവാൾ കൊണ്ട് തുരുതുരാ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഒളിവിൽ പോയ പ്രതിയെ പിറ്റേന്ന് തന്നെ തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ, കേസിൻെറ വിചാരണക്കിടെ തലശ്ശേരി കോടതിയിൽനിന്ന് ജാമ്യം നേടിയ അഫ്സൽ 2005 ജൂലൈ അഞ്ചിന് ബംഗളൂരു പാസ്പോ൪ട്ട് ഓഫിസിൽനിന്ന് താജ് പാഷ ഖാൻ എന്ന പേരിൽ നേടിയ എഫ് 3901333 നമ്പ൪ വ്യാജ പാസ്പോ൪ട്ട് ഉപയോഗിച്ച് കുവൈത്തിലേക്ക് കടക്കുകയായിരുന്നു.
ജാമ്യം നൽകുമ്പോൾ അഫ്സലിൻെറ യഥാ൪ഥ പാസ്പോ൪ട്ട് തലശ്ശേരി കോടതിയിൽ സമ൪പ്പിച്ചിരുന്നു. കുവൈത്തിലെ ജലീബ് അൽ ശുയൂഖിലെ സഹോദരീഭ൪ത്താവിൻെറ ഇൻറ൪നെറ്റ് കഫേയിലായിരുന്നു
വ്യാജ പാസ്പോ൪ട്ടിലത്തെിയ അഫ്സൽ മൂന്നു വ൪ഷം മുമ്പുവരെ ജോലി ചെയ്തിരുന്നത്. തുസംബന്ധിച്ച് ‘ഗൾഫ് മാധ്യമം’ വാ൪ത്ത പ്രസിദ്ധീകരിച്ചതിനെ തുട൪ന്ന് അവിടെനിന്ന് മുങ്ങിയ ഇയാൾ മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്തുവരുകയായിരുന്നു.
അഫ്സലിനെ പിടികൂടുന്നതിന് ശഫ്നയുടെ പിതാവ് സമ്മൂട്ടി കഴിഞ്ഞ എട്ടു വ൪ഷമായി നിരന്തരം കേന്ദ്ര, സംസ്ഥാന സ൪ക്കാറുകൾക്ക് പരാതി നൽകിയിരുന്നെങ്കിലും കാര്യമുണ്ടായിരുന്നില്ല. അഫ്സൽ കുവൈത്തിലേക്ക് കടന്ന വ്യാജ പാസ്പോ൪ട്ടിൻെറ വിവരങ്ങളടക്കം വെച്ച് വേണ്ട നടപടി സ്വീകരിക്കണമെന്നഭ്യ൪ഥിച്ച് കഴിഞ്ഞ മാസം സമ്മൂട്ടി സ്ഥലം എം.പി കൂടിയായ ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് പരാതി നൽകിയിരുന്നു.
അദ്ദേഹത്തിൻെറ ഇടപെടലോടെ കേസ് ഇൻറ൪പോളിന് കൈമാറുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.