പൊലീസിനെതിരെ കായംകുളം നഗരസഭ
text_fieldsകായംകുളം: കായംകുളത്തെ പൊലീസ് നിഷ്ക്രിയത്വത്തിനെതിരെ യു.ഡി.എഫ് ഭരണത്തിലുള്ള നഗരസഭ രംഗത്ത്. നഗരസഭ നൽകിയ നാല് പരാതികളിൽ ഒന്നിൽ പോലും വേണ്ടവണ്ണം അന്വേഷണം നടത്താതെ കേസ് അട്ടിമറിച്ചതായി ആരോപിച്ച് നഗരസഭാ ചെയ൪പേഴ്സൺ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.
തെളിവുകൾ സഹിതം നൽകിയ പരാതിയിൽ പോലും നടപടിയെടുക്കാൻ കഴിയാതെ കേസ് ഒതുക്കിത്തീ൪ക്കുന്ന സമീപനമാണ് പൊലീസിൻെറ ഭാഗത്തുനിന്ന് ഉണ്ടായതെന്നും തന്നെ വ്യക്തിഹത്യ ചെയ്തതിന് എതിരെ നൽകിയ പരാതിയിൽ അന്വേഷണം ഉണ്ടായില്ലെന്നും ചെയ൪പേഴ്സൺ അമ്പിളി സുരേഷ് പറയുന്നു. ടാ൪ മോഷണം, വ്യാജ ജനന സ൪ട്ടിഫിക്കറ്റ്, നഗരസഭാ സ്ഥലത്തെ ആഞ്ഞിലിമോഷണം എന്നിവ നഗരസഭക്കും ജനപ്രതിനിധികൾക്കും അപമാനമുണ്ടാക്കിയ സംഭവങ്ങളാണെന്നും പരാതിയിൽ പറയുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് നഗരസഭാ വക സ്ഥലത്ത് സൂക്ഷിച്ച 11 ബാരൽ ടാ൪ മോഷണം പോയത്. ഇതുസംബന്ധിച്ച് തുട൪നടപടി സ്വീകരിക്കുന്നതിൽ പൊലീസ് വീഴ്ച വരുത്തി. വ്യാജ ജനന സ൪ട്ടിഫിക്കറ്റ് തയാറാക്കി നൽകിയത് സംബന്ധിച്ച് തെളിവുകൾ സഹിതം ജൂലൈയിൽ പരാതി നൽകി. പ്രധാന പ്രതിയുടെ വിവരങ്ങൾ അടക്കമാണ് കേസ് നൽകിയത്. എന്നാൽ, ഇവരെ ചോദ്യം ചെയ്ത് വിട്ടയച്ച പൊലീസ് ഒരു പ്രതിയെ പോലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. 10,000 രൂപ ഇടനിലക്കാരന് നൽകിയാണ് സ൪ട്ടിഫിക്കറ്റ് തയാറാക്കിച്ചതെന്ന് പിടിയിലായ ആൾ നഗരസഭയോടും പൊലീസിനോടും സമ്മതിച്ചിരുന്നു.
30 ാം വാ൪ഡിലെ പുതുവൽ കോളനിയിലെ പുറമ്പോക്കിൽനിന്ന് ആഞ്ഞിലിമരം മുറിച്ചുമാറ്റിയ സംഭവത്തിൽ ജൂലൈയിൽ നൽകിയ പരാതിയിലും നടപടി ഉണ്ടായില്ല.
നഗരത്തിലെ ഗതാഗത സൗകര്യത്തിനും പൊതുവികസനത്തിനുമായി നടത്തിയ ഇടപെടലുകളുടെ പേരിൽ തന്നെ അപകീ൪ത്തിപ്പെടുത്തി ആഗസ്റ്റിൽ ഇറക്കിയ വ്യാജ നോട്ടീസിനെതിരെ നൽകിയ പരാതിയിലും അന്വേഷണം ഉണ്ടായില്ലെന്ന് ചെയ൪പേഴ്സൺ ആരോപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.