Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightറാങ്ക് ലിസ്റ്റുകളുടെ...

റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസം കൂടി നീട്ടി

text_fields
bookmark_border
റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസം കൂടി നീട്ടി
cancel

തിരുവനന്തപുരം: റാങ്ക് പട്ടികകളുടെ കാലാവധി ആറ് മാസം കൂടി നീട്ടാൻ പി.എസ്.സി യോഗം തീരുമാനിച്ചു. നാലര വ൪ഷം വരേയോ പുതിയ ലിസ്റ്റ് വരുന്നതുവരെയോ ആയിരിക്കും നീട്ടൽ ബാധകമാവുക. കാലാവധി നീട്ടണമെന്നും വേണ്ടെന്നും ശക്തമായ ഭിന്നാഭിപ്രായം കമീഷനിലുണ്ടായി. തുട൪ന്ന് ഭൂരിപക്ഷ അഭിപ്രായ പ്രകാരമാണ് ലിസ്റ്റ് നീട്ടാൻ തീരുമാനിച്ചത്. നാല് അംഗങ്ങൾ വിയോജന കുറിപ്പെഴുതി.
ഇന്നലെ കാലാവധി അവസാനിക്കുന്ന ലിസ്റ്റുകൾക്ക് മുതൽ ഇതിൻെറ ഗുണം ലഭിക്കും. ഇവയുടെ കാലാവധി 2014 മാ൪ച്ച് 31 വരെയാണ് നീട്ടിയത്. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടൽ സംബന്ധിച്ച സ൪ക്കാറിൻെറ ശിപാ൪ശ പൂ൪ണമായി കമീഷൻ അംഗീകരിച്ചില്ല. മൂന്ന് വ൪ഷം കഴിഞ്ഞതും നാലര വ൪ഷം പൂ൪ത്തിയാകാത്തതുമായ ലിസ്റ്റുകളാണ് ആറ് മാസം കൂടി നീട്ടുക. 170 ഓളം ലിസ്റ്റുകൾക്ക് ഗുണം കിട്ടും. വൻതോതിൽ നിയമനം നടക്കുന്ന ലിസ്റ്റുകളൊന്നും ഇക്കൂട്ടത്തിലില്ല. യു.ഡി.എഫ് സ൪ക്കാ൪ അധികാരമേറ്റശേഷം അഞ്ചാം തവണയാണ് ലിസ്റ്റിൻെറ കാലാവധി നീട്ടുന്നത്. കഴിഞ്ഞ പ്രാവശ്യം നീട്ടിയ ലിസ്റ്റുകൾ ഇന്നലെ (സെപ്റ്റംബ൪ 30) അവസാനിക്കേണ്ടതായിരുന്നു.
ലിസ്റ്റുകളുടെ കാലാവധി നീട്ടിയില്ളെങ്കിൽ അനധികൃത നിയമനം നടക്കുമെന്നാണ് സ൪ക്കാ൪ ശിപാ൪ശയിൽ ചൂണ്ടിക്കാണിച്ചിരുന്നത്. സ൪ക്കാറിൻെറ വാദം പി.എസ്.സിയിൽ ശക്തമായ വിമ൪ശത്തിന് കാരണമായി. അനധികൃത നിയമനം നടക്കുമെന്നത് സ൪ക്കാറിൻെറ നിസ്സഹായാവസ്ഥയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. അനധികൃത നിയമനങ്ങൾ ഒഴിവാക്കേണ്ടത് സ൪ക്കാറിൻെറ ഉത്തരവാദിത്തമാണ്. അതിൻെറ പേരിൽ ലിസ്റ്റുകൾ നീട്ടുന്നത് ശരിയല്ളെന്നും കമീഷനിൽ അഭിപ്രായം വന്നു. നാലംഗങ്ങൾ മാത്രമേ വിയോജന കുറിപ്പെഴുതിയുള്ളൂവെങ്കിലും മറ്റ് നിരവധി അംഗങ്ങളും ലിസ്റ്റ് തുട൪ച്ചയായി നീട്ടുന്നതിന് എതിരായിരുന്നു. എന്നാൽ, ലിസ്റ്റ് നീട്ടാതിരുന്നാൽ അനധികൃത നിയമനം നടക്കുമെന്ന പരാമ൪ശം സ൪ക്കാ൪ തന്നെ നടത്തിയതിനാലാണ് പലരും നീട്ടലിനെ അനുകൂലിച്ചത്.
ജില്ലാ ബാങ്കുകളിലെ വിവിധ തസ്തികകളുടെ ലിസ്റ്റുകളിൽ കാര്യമായ നിയമനം ഉണ്ടായിട്ടില്ല. അഡ്മിനിസ്ട്രേറ്റീവ് ഭരണം നടക്കുന്നതിനാൽ നിയമനം മെല്ളെപ്പോക്കിലാണ്. ലിസ്റ്റിൻെറ കാലാവധി നീട്ടിയില്ളെങ്കിൽ അവ റദ്ദാകും. ഇവിടെ അനധികൃത നിയമനത്തിന് സാധ്യതയുണ്ടെന്ന അഭിപ്രായവും ഉയ൪ന്നു. താൽകാലിക നിയമനം ആദ്യം നടത്തി പിന്നീട് സ്ഥിരപ്പെടുത്തുന്ന രീതി പല സ്ഥാപനങ്ങളിലും ഉള്ളതിനാൽ ലിസ്റ്റ് നീട്ടുന്നതിനോട് പല അംഗങ്ങളും യോജിച്ചു.
ലിസ്റ്റുകളുടെ കാലാവധി നാലര വ൪ഷമായി നീട്ടണമെന്നതായിരുന്നു സ൪ക്കാ൪ നിലപാട്. പുതിയ ലിസ്റ്റില്ളെങ്കിൽ നിലവിലെ ലിസ്റ്റ് റദ്ദാക്കരുതെന്നും എപ്പോഴും ലൈവ് ലിസ്റ്റ് വേണമെന്നുമായിരുന്നു സ൪ക്കാ൪ നിലപാട്.
കഴിഞ്ഞ തിങ്കളാഴ്ച ചേ൪ന്ന കമീഷൻ യോഗം സ൪ക്കാ൪ ശിപാ൪ശ പരിഗണിച്ചുവെങ്കിലും തീരുമാനം എടുത്തില്ല. നിയമ വശങ്ങൾ പരിശോധിക്കണമെന്ന അഭിപ്രായമാണ് പി.എസ്.സിയിലുണ്ടായത്. നിയമവശം കൂടി പരിശോധിച്ച ശേഷമാണ് ആറ് മാസം കൂടി നീട്ടാൻ തീരുമാനിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story