ഐ.എസ്.ആര്‍.ഒ ചാരക്കേസ്: സര്‍ക്കാരിന് കൂടുതല്‍ വിശദീകരണത്തിന് അനുമതി
text_fieldsകൊച്ചി: ഐ.എസ്.ആ൪.ഒ ചാരക്കേസ് അന്വേഷിച്ച മൂന്ന് ഉദ്യോഗസ്ഥ൪ക്കെതിരെ നടപടി വേണ്ടെന്ന് തീരുമാനിച്ച നടപടി സംബന്ധിച്ച് സ൪ക്കാരിന് കൂടുതൽ വിശദീകരണത്തിന് ഹൈകോടതി അനുമതി നൽകി. നേരത്തേ നൽകിയ സത്യവാങ്മൂലത്തിന് പുറമെ കൂടുതൽ വിവരങ്ങൾ നൽകാൻ അവസരം നൽകണമെന്ന സ൪ക്കാരിൻെറ അഭ്യ൪ഥനയെ തുട൪ന്നാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ കൂടുതൽ സമയം അനുവദിച്ചത്.
പത്തുദിവസത്തിനകം സത്യവാങ്മൂലം നൽകാനാണ് നി൪ദേശം. തുട൪ന്ന് കേസ് പിന്നീട് പരിഗണിക്കാൻ മാറ്റി. അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെ.കെ. ജോഷ്വ, എസ്. വിജയൻ എന്നിവ൪ക്കെതിരെ നടപടി വേണ്ടെന്നുവെച്ച സ൪ക്കാ൪ നടപടി ചോദ്യം ചെയ്ത് കേസിൽ പ്രതിചേ൪ക്കപ്പെട്ട ഐ.എസ്.ആ൪.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ഉദ്യോഗസ്ഥ൪ക്കെതിരെ അന്വേഷണം വേണ്ടെന്ന് തീരുമാനിച്ചത് നിയമപരമായിത്തന്നെയെന്നാണ് സ൪ക്കാ൪ ആദ്യം നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. കാലഹരണപ്പെട്ട കേസിൽ ഈ ഉദ്യോഗസ്ഥ൪ക്കെതിരെ നടപടിയെടുക്കാനാവില്ളെന്നും ആഭ്യന്തര വകുപ്പ് വിശദീകരണം നൽകിയിരുന്നു. ഇതിൻമേൽ കൂടുതൽ വിശദീകരണത്തിനാണ് കോടതി സമയം അനുവദിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.